Tuesday, 24 October 2017

It Smells Like Wrong


---------------------------- It Smells Like Wrong----------------------------

Episode - 5



''ഗംഗ'' ....

ജയദാസ് മെല്ലെ ഉരുവിട്ടു.....

''അതേ ജയേട്ടാ . ജയേട്ടന്റെ ഗംഗ തന്നെ. ജയേട്ടനെ ചതിച്ചെന്ന് ജയേട്ടന്‍ വിശ്വസിക്കുന്ന ഗംഗ'' ബാല്‍ക്കണിയുടെ മൂലയില്‍ നിന്നും പതിഞ്ഞ സ്വരത്തില്‍ ആ രൂപം മെല്ല പറഞ്ഞു....


''പക്ഷേ ജയേട്ടന്‍ അറിയണം പലതും..... ഗംഗയുടെയും ജയദാസിന്റെയും ജീവിതത്തില്‍ നടന്നതെല്ലാം. ഒരു കഥ പോലെ'...


'' പക്ഷേ ഗംഗ നീ .... നീയെന്താ ഇങ്ങനെ.... അവ്യക്തമായ രൂപം..... ഈ ബാല്‍ക്കണിയില്‍ എങ്ങനെ പെട്ടെന്ന് വന്നു നീ. ഇതെന്താ ഞാന്‍ സ്വപ്നം കാണുകയാണോ?''.... അയാള്‍ അവളുടെ രൂപത്തിനോട് ചോദിച്ചു...


'' ഇല്ല ജയേട്ടാ സ്വപനമല്ല. പകല്‍ പോലെ സത്യം.... ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിശ്വസിക്കാന്‍ കഴിയാത്ത സത്യം.....
ജയേട്ടന് യക്ഷിയിലും പ്രേതത്തിലും ഭൂതത്തിലും വിശ്വാസമുണ്ടോ? ഇല്ലല്ലോ .... പക്ഷേ ഇന്ന് ഞാന്‍ ഒരു ആത്മാവ് ആണ് ജയേട്ടാ..... പകയും പ്രതികാരവുമായി അലയുന്ന ഒരു ദുരാത്മാവ്....''...


''ഗംഗേ നീയെന്തൊക്കെയാ പറയുന്നത്. വിഡ്ഡിത്തം പറയാതെ''


'' കണ്‍മുന്നില്‍ കാണുന്നതിനെ വിഡ്ഡിത്തം എന്നു പറഞ്ഞു ജയേട്ടനല്ലേ വിഡ്ഡി ആവുന്നത്. ഒരു ശാസ്ത്രത്തിനും തെളിയിക്കാന്‍ കഴിയാത്ത സത്യം ആണ് ആത്മാവ് .....

ഞാന്‍ ഒരു ദുരാത്മാവ് ആയത് എങ്ങനെ ആണെന്ന് ജയേട്ടനറിയണ്ടേ ........ ആ വാതില്‍ ചാരിയിട്ട് വാ മല്ലി എങ്ങാനും കയറി വന്നാല്‍ അവള്‍ പേടിക്കും. ഈ നിഴല്‍ രുപം കണ്ട്''



അയാള്‍ പോയി വാതില്‍ അടച്ചു തിരികെ ബാല്‍ക്കണിയില്‍ വന്നു.


'' ഇനി ഈ നിഴല്‍ രൂപം വേണ്ട അല്ലേ. കാണാന്‍  കഴിയുന്ന രൂപത്തിലേക്ക് മാറാം ''

അതും പറഞ്ഞു ഗംഗയുടെ നിഴല്‍ രൂപം മുറിയിലെ വലിയ സുന്ദരിയുടെ ഫോട്ടോയിലേക്ക് കയറി . ഫോട്ടോയിലെ രൂപം ധരിച്ചു ജയദാസിന്റെ അടുത്തേക്ക് നടന്നു വന്നു.....

ഇതെല്ലാം ജയദാസ്  വിശ്വസിക്കാന്‍ കഴിയാതെ നോക്കി നിന്നുപോയി. ഫോട്ടോയിലെ അര്‍ദ്ധ നഗ്നയായ സുന്ദരിയുടെ ചിത്രം തന്റെ മുന്നില്‍ ജീവനോടെ നില്‍ക്കുന്നു. അവിടമാകെ ചന്ദനത്തിരിയുടെയും ചെമ്പക പൂവിന്റെയും സുഗന്ധം നിറഞ്ഞു നില്‍ക്കുന്നു .......

വശ്യമായി പുഞ്ചിരിച്ചുകൊണ്ട് അവള്‍ അവന്റെ കൈയില്‍ പിടിച്ച് ബാല്‍ക്കണിയിലേക്ക് നടന്നു. അവിടെ കിടന്ന ചൂരല്‍ കസേരയില്‍ അവനെ പിടിച്ചിരുത്തി ......

അവള്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് പുറത്തേക്ക് നോക്കി ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് തുടര്‍ന്നു.......

''ജയേട്ടന്‍ വായിച്ച ഡയറിയിലെ കാര്യങ്ങള്‍ ഒന്നും ഒരു പൈങ്കിളി കഥയോ ഒന്നും അല്ല.... നടന്ന സംഭവങ്ങളായിരുന്നു.... എനിക്ക് പറയാനുണ്ടായിരുന്നവ......

ജയേട്ടന് ഓര്‍മയില്ലേ ലക്ഷ്മിയേ .... അടിച്ചു തളിക്കാരിയുടെ പതിനേഴ് കാരി സുന്ദരിയായ മകള്‍. മറക്കാന്‍ കഴിയില്ല ജയേട്ടന്... യൗവ്വനം തുടങ്ങിയ നാളുകളില്‍ തുടങ്ങിയ പ്രണയം. ലക്ഷ്മിയും കോവിലകത്തെ തമ്പുരാന്റെ ഏക മകന്‍ ജയദാസ് നമ്പൂതിരിയും തമ്മിലുളള പ്രണയം.....
ആ ഡയറിയില്‍ ഉണ്ടായിരുന്നത് ജയേട്ടന്റെ പഴയ കാലത്ത് നടന്ന സംഭങ്ങളായിരുന്നു. അന്ന് കുളി ക്കടവില്‍ നിന്നും ജയേട്ടനെ വാല്യക്കാര്‍ പിടിച്ച് കൊണ്ടോയി  മുറിയില്‍ പൂട്ടി ഇട്ടു. രാവിലെ ജയേട്ടനെ അമ്മ വീട്ടിലേക്കും അവിടുന്ന് ലണ്ടനിലേക്കും അയച്ചു. പക്ഷേ ആ പാവം പെണ്ണ്....

അന്ന് കുളിക്കടവില്‍ നിന്ന് പിടിച്ചോണ്ട് പോയി അവളെ വലിയ തമ്പുരാന്‍ .... പതിനേഴ് കാരിയുടെ ഇളം ശരീരത്തോട് അച്ചന്റെ പ്രായമുള്ള നാല്പത് കാരന് തോന്നിയ കാമ ഭ്രാന്ത്. ക്രൂരമായി ഭോഗിച്ച് വാല്യക്കാര്‍ക്കും എറിഞ്ഞു കൊടുത്ത് അവളെ കാടിനുള്ളിലെ കുളത്തില്‍ ചവിട്ടി താഴ്ത്തി.........

 മൂന്ന് ദിവസം കഴിഞ്ഞു ആ പതിനേഴ് കാരിയുടെ ശരീരം കുളക്കരയില്‍ നിന്നും കണ്ടെടുത്തപ്പോള്‍  അവളുടെ അമ്മ അവളുടെ ജിവനറ്റ ശരീരം മാറോട് ചേര്‍ത്ത് കരഞ്ഞത് ജയേട്ടന്‍ അറിഞ്ഞില്ല......''


ഗംഗ പറഞ്ഞു നിര്‍ത്തി. അവള്‍ കിതപ്പോടെ ജയദാസിനെ നോക്കി...അവളുടെ കണ്ണുകള്‍ നിറഞ്ഞു  ഒഴുകുന്നുണ്ടായിരുന്നു.....

ഞെട്ടലോടെ ജയദാസ് ഒരുനിമിഷം പഴയ കാലത്തേക്ക് തിരിച്ച് പോയി.....


ഗംഗ തുടര്‍ന്നു....

''നാല് വര്‍ഷം കഴിഞ്ഞു  ലണ്ടനില്‍ നിന്നും തിരികെ വന്ന ജയേട്ടന്‍ കേട്ടത്. ലക്ഷ്മി കുളത്തില്‍ മുങ്ങി മരിച്ചു എന്നാണ്.''

''രണ്ട് വര്‍ഷത്തിനു ശേഷം ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു ജയേട്ടന്‍ ഗംഗയേ കണ്ടത് . അവിടെ പുതിയൊരു പ്രണയം തളിരിടുകയായിരുന്നു. ഒരു വര്‍ഷത്തോളം. പക്ഷേ അവിടെയും വിധി മറ്റൊന്നായിരുന്നു....
ആരോ പറഞ്ഞ് വലിയ തമ്പുരാന്‍ അതും അറിഞ്ഞു. തങ്ങളുടെ കല്യാണം നടത്തി തരാം എന്ന് പറഞ്ഞു ജയേട്ടനെ തന്ത്രപൂര്‍വം ലണ്ടനിലേക്ക് തിരികെ അയച്ചു. കാത്തിരിക്കണം എന്നു യാത്ര പറഞ്ഞു ലണ്ടനിലേക്ക് പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞു  പിന്നീട് തിരികെ വന്നപ്പോള്‍ അറിഞ്ഞത് ഗംഗയെ കാണാനില്ലാ എന്ന വാര്‍ത്തയാണ്. സന്ധ്യക്ക് കാടിനുള്ളിലെ കാവില്‍ വിളക്ക് വയ്ക്കാന്‍ പോയ അവളെ പിന്നീട് കണ്ടിട്ടില്ല. ആരുടെയോ കൂടെ ഒളിച്ചോടി പോയെന്ന്....''

പറഞ്ഞു നിര്‍ത്തി ഗംഗ വീണ്ടും തുടര്‍ന്നു.....,,,

''പക്ഷേ നടന്നതെന്താണെന്ന് ജയേട്ടന് അറിയണ്ടേ???
ജയേട്ടന്‍ പോയ അന്ന് സന്ധ്യക്ക് കാടിനുള്ളിലെ കാവില്‍ വിളക്ക് വയ്ക്കാന്‍ പോയ ഞാന്‍ അവിടെ വിളക്ക് വച്ച് കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുമ്പോഴാണ് പിന്നില്‍ ആരോ നടന്നു വരുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയത് . നോക്കിയപ്പോള്‍ വലിയ തമ്പുരാന്‍ ....
പുശ്ചത്തോടെ ചിരിച്ച് അയാള്‍ എന്നെ പകയോടെയും ക്രൂരമായും നോക്കി എന്റെ അടുത്തേക്ക് വന്നു. അയാളുടെ കണ്ണുകള്‍ എന്റെ ശരീരത്തിന്റെ ഭാഗങ്ങളില്‍ ഇഴഞ്ഞ് നടക്കുന്നത് കണ്ട് ഞാന്‍ തിരികെ പോകാനായി മുന്നോട്ട് നടന്നപ്പോള്‍ അയാള്‍ മുന്നില്‍ കയറി നിന്ന് പുശ്ചത്തോടെ പറഞ്ഞു.

 'നിനക്ക് എന്റെ മകനെയേ പ്രേമിക്കാന്‍ കിട്ടിയുളളുല്യേ. തമ്പുരാട്ടി ആയി വാഴാനാണ് മോഹം. അതുകൊണ്ടാണ് നിങ്ങളുടെ കല്യാണം നടത്തി തരാം എന്ന് പറഞ്ഞു അവനെ തിരികെ അയച്ചത്. ഒരു ചതി. വാല്യക്കാരിയുടെ മകള്‍ ലക്ഷ്മിയുടെ വിധി ഇനി ഗംഗക്കും '

എന്ന് പറഞ്ഞു കൈയില്‍ കയറി പിടിച്ചു . കുതറി മാറാന്‍ ശ്രമിച്ച എന്നെ അയാള്‍ കൈവീശി കവിളില്‍ അടിച്ചു ... അടികൊണ്ട് വീണു പോയ ഞാന്‍ അരുതെന്ന് കേണപേക്ഷിച്ചു. പക്ഷേ അയാള്‍ ക്രൂരമായി എന്നെ തകര്‍ത്ത് കളഞ്ഞു ..... ശേഷം അവിടെ തന്നെ കുഴിച്ച് മൂടി''.......

പറഞ്ഞു കൊണ്ട് ഗംഗ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ജയദാസിനെ നോക്കി...... ജയദാസും കണ്ണുകളടച്ചിരിക്കുന്നു. അയാളുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയാണ്. തന്റെ അച്ചന്റെ ക്രൂരതകളോര്‍ത്ത് പാവം ലക്ഷ്മിയേയും ഗംഗയംടേയും വിധി ഓര്‍ത്ത്......താന്‍ ഗംഗയേ അവിശ്വസിച്ചതോര്‍ത്ത്.....

ഗംഗ വീണ്ടും തുടര്‍ന്നു ....

''കാലം കടന്ന്  വസന്തവും ശിശിരവും മാറി മാറി വന്നുപോയ്.  ഗംഗയും ലക്ഷ്മിയും പുനര്‍ജനിച്ചു....
അന്ന് ലക്ഷ്മിയെ കൊന്ന് തള്ളിയ കുളത്തിനടുത്താണ് ഇന്ന് ഈ ബംഗ്ലാവ് പണിഞ്ഞത്.  അവളുണ്ട് ഇവിടെ ഈ ബംഗ്ലാവിന് പിന്നിലെ കുളത്തില്‍ ഈ ബംഗ്ലാവില്‍ ,ഈ കാട്ടിനുള്ളില്‍... ഗംഗയോടൊപ്പം......ഞങ്ങളെ പൈശാചികമായി കൊന്നവരെ തേടി അവരുടെ നെഞ്ച് കീറി കുടല്‍ മാല ഭക്ഷിക്കാന്‍ പകയും പ്രതികാരവുമായി രക്ത രക്ഷസുകളായി......യാതൊരു ദാഷണ്യവും കൂടാതെ ഞങ്ങളെ  ഉപയോഗിച്ച എല്ലാവരും ഞങ്ങള്‍ക്ക് ഭക്ഷണമായി. ഒരോരുത്തരുടെ രക്തം നുണയുമ്പോഴും ഞങ്ങള്‍ക്ക് പതിന്‍മടങ്ങ് ശകതി കൂടി കൂടി വന്നു...

പക്ഷേ ഞങ്ങള്‍‍ക്ക് വലിയ തമ്പുരാനെ മാത്രം ഇതുവരെ തൊടാന്‍ കഴിഞ്ഞില്ല...... വിഷ്ണു മഠത്തിലെ വാസുദേവന്‍ തിരുമേനി പൂജിച്ച് നല്‍കിയ ചരട് . അത് ഒന്ന് കൊണ്ട് മാത്രം അയാള്‍ ജീവനോടെ ഇരിക്കുന്നത്.''

പറഞ്ഞു നിര്‍ത്തി ബാല്‍ക്കണിയില്‍ നിന്നും അകലേക്ക് നോക്കി കനലെരിയുന്ന കണ്ണുകളുമായി ഗംഗ മുരണ്ടു....

'' അവസാനിപ്പിക്കും അയാളെ..... നെഞ്ച് വലിച്ചു കീറി കുടല്‍ മാല പുറത്തിടും....കേവലം അല്‍പ നേരത്തെ സുഖത്തിനായി  പെണ്ണിന്റെ ശരീരം ഒരു കളിപ്പാട്ടമാക്കിയ അയാളെ വിടില്ല ഞങ്ങള്‍.....''

പറഞ്ഞുകൊണ്ട് അവള്‍ അകലേക്ക് നോക്കി പൊട്ടിച്ചിരിച്ച് അട്ടഹസിച്ചു........

അവളുടെ ചിരിയില്‍ അവിടമാകെ നടുങ്ങി  വിറച്ചു........


______________________തുടരും________________________

By Manu(Midhun)

Saturday, 21 October 2017

Dont miss it

#അഭിസാരിക

ശീതികരിച്ച മുറിയുടെ സുഖ ശീതളിമയിൽ ആ അരണ്ട വെളിച്ചത്തിൽ അവളുടെ അണിവയറിലൂടെ വിരലുകളോടിച്ച് മാറോടു ചേർത്തു പിടിച്ച് ആദിത്യൻ അവളോടു ചോദിച്ചു.

"നിന്നെ ഞാൻ എൻറേതുമാത്രമാക്കി കൊളളട്ടെ".
അത് കേട്ടതും അവൾ കുലിങ്ങി ചിരിച്ചു.

"എന്തേയ് നീ ചിരിച്ചത്. ഞാൻ പറഞ്ഞത് ഒരു തമാശയാണെന്ന് നിനക്ക് തോന്നിയോ?"
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൻറെ മുടിയഴകളിലൂടെ തലോടി കൊണ്ടവൾ പറഞ്ഞു.

"ഒരു പെണ്ണിൻറെ ചൂടും ചൂരുമേറ്റു കിടക്കുമ്പോൾ പുരുഷൻ തീർത്തുമൊരു പമ്പര വിഡ്ഢിയായിമാറും.
അസാധ്യമായതെന്നും സാധ്യമാക്കി തരാമെന്ന് തൻറെ ഇണയോട് പറയും. അവിടെ അൽപ്പമെങ്കിലും വിവേകമുളളവൾ പെണ്ണ് മാത്രമായിരിക്കും."
 ആദിത്യൻ മെല്ലെ മുഖമുയർത്തി പറഞ്ഞു.
"ഇല്ല മെറിൻ.... ഇത് ഞാൻ സീരിയസായി പറഞ്ഞതാണ്."
എയർ കണ്ടീഷൻറെ തണുപ്പിലും വിയർത്തൊട്ടി കിടന്നിരുന്ന അവൾ തന്നിൽ നിന്നും പതിയെ അവനെ അടർത്തിമാറ്റി.  ബാത്ത് ടൗവ്വൽ ഉടുത്ത് അർദ്ധ നഗ്നയായി കട്ടിലിന് സമാന്തരമായുളള കസേരയിൽ ചാഞ്ഞിരുന്നു.

"മിസ്റ്റർ ആദിത്യൻ...! നമ്മൾ തമ്മിലുളളത് കേവലം മണിക്കൂറുകളുടെ ഒരു കോൺട്രാക്ട് മാത്രം." അവൾ ചുമരിലെ ക്ലോക്കിലേയ്ക്ക് കണ്ണുകൾ പായിച്ചു. കഷ്ടിച്ച് ഒരു മണിക്കൂർ കൂടി...... !
അഴിഞ്ഞു മാറിലേയ്ക്ക വീണ മുടിയിഴകൾ വാരികെട്ടി ,തൻറെ ഇടതു കാലിലേയ്ക്ക് വലതുകാൽ കയറ്റി വെച്ചു.
വെണ്ണക്കൽ ശിൽപ്പം പോലെ മനോഹരമായിരുന്നു ആ കാൽ വണ്ണകൾ.. ആരെയും ഭ്രമിപ്പിക്കുന്ന മാദക തിടമ്പ്.....

"ആട്ടെ, താങ്കൾ വിവാഹിതനാണോ?"

"അതെ...
 അവൻ മറുപടി പറഞ്ഞു.
"ഭാര്യ ഇവിടെയുണ്ടോ അതോ നാട്ടിലാണോ?"

"നാട്ടിലാണ്. "

"കുട്ടികൾ???"

"ഒരാൾ. ആൺകുട്ടിയാണ് 4th സ്റ്റാൻഡേർഡിൽ പഠിക്കുന്നു."
  "
നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ വന്ന ഫോൺ കോളുകളിൽ പകുതിയും നാട്ടിൽ നിന്നായിരുന്നോ? മറ്റൊന്നും കൊണ്ടല്ല ചോദിച്ചത് കോൾ വരുമ്പോൾ ഇടയ്ക്കിടെ നിങ്ങൾ അസ്വസ്ഥനായി കണ്ടു".
ആദിത്യൻറെ മുഖം വിവർണ്ണമായി..
"
ക്ഷമിക്കണം സംസാരിച്ച് കാടുകേറുകയാണെന്നു തോന്നുന്നു. എന്നെ പോലുളള, നിങ്ങളുടേയൊക്കെ ഭാഷയിൽ ഒരു അഭിസാരികയ്ക്ക്  ഇതിനെക്കുറിച്ചൊന്നും അറിയേണ്ട കാര്യമില്ല. അത് എൻറെ ജോലിയുടെ ഭാഗവുമല്ല."
 കസേരയിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്തിരുന്ന  ബിയർ ബോട്ടിലെടുത്ത് ഗ്ലാസിലേയ്ക് പകർന്ന് വീണ്ടും അവൾ അവനു മുന്നിൽ വന്നിരുന്നു.

"ഇനി നിങ്ങൾ ചോദിച്ച ചോദ്യത്തിനു ഒരു മറു ചോദ്യം ചോദിച്ചോട്ടെ....! സാധാരണ ഗതിയിൽ ഇത്തരം ചോദ്യങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല എന്നു മാത്രമല്ല അവഗണിക്കുകയാണ് പതിവ് രീതി. എന്നാൽ ഇന്ന് ഞാനാ ശൈലിയിൽ ഒരൽപ്പം അയവു വരുത്തുന്നു. സ്വന്തമാക്കിക്കോട്ടെ എന്ന് ചോദിച്ചത് കല്യാണം കഴിക്കാമെന്നാണോ?"
ഒരു നമിഷം മൗനം തളം കെട്ടി നിന്നു...  ഗ്ലാസിൽ നിന്നും ഒരു കവിൾ കുടിച്ചിറക്കി അവൾ വീണ്ടും ചോദിച്ചു.

"നാട്ടിൽ നിന്നും ഏഴാങ്കടലിനിക്കരെ ഒരു രണ്ടാം ഭാര്യ???  അതെല്ലെങ്കിൽ ഒരു സ്റ്റെപ്പിനി?"
മറു വശത്ത് വീണ്ടും മൗനം.
"ഓകെ, മിസ്റ്റർ ആദി,  എനിക്കിറങ്ങുവാൻ സമയമായി. നിങ്ങൾക്കൊരിക്കൽ കൂടി എന്നെ വേണെമന്നുണ്ടെങ്കിൽ വീണ്ടും വിളിക്കാം. പക്ഷെ അതിനു ഞാനൊരു വില നിശ്ചയിക്കും ഒരു പക്ഷെ ഇന്നു നൽകിയതിൻറെ പതിൻ മടങ്ങ്. കാർന്നോൻമാരുടെ ഭാഷയിൽ "കാറ്റുളളപ്പോൾ തൂറ്റുക" ...
ചുണ്ടിൻറെ കോണിൽ ഒരു പുഞ്ചിരി തൂകി കൊണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

'മെറിൻ' ....  ഞാനുമൊരു കൗതുകത്തിനു ചോദിച്ചോട്ടെ,  ഇതിനകം നിൻറെ ജീവിതത്തിൽ എത്ര പുരുഷൻമാരുണ്ടായിരിക്കുന്നു.??
പൊട്ടിച്ചിരിയിലൂടെയായിരുന്നു മറുപടി.
"എന്ത് മണ്ടൻ ചോദ്യമാണ് നിങ്ങൾ ചോദിച്ചത്. ഇതിൻറെയൊക്കെ കണക്കുകൾ ആരെങ്കിലും സൂക്ഷിച്ചു വെയ്ക്കുമോ?  ഒരു കാക്ക തൊളളായിരമെന്നു കൂട്ടിക്കോളു."

"മെറിൻ.. നിനക്കെന്നെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? എന്തിനു വേണ്ടിയിതു നീ തുടങ്ങി വെച്ചു.? ഒരു നല്ല ജീവിതം നീ ആഗ്രഹിക്കുന്നില്ലെ?"

തൻറെ ഇരിപ്പടത്തിൽ ഒന്നു കൂടി ഉറപ്പിച്ചിരുന്നതിനു ശേഷം അവൾ സംസാരിച്ചു തുടങ്ങി.
"ആദി... ഞാൻ ആദ്യമേ പറഞ്ഞുവല്ലോ ചോദ്യങ്ങൾക്കു ഞാൻ മറുപടി കൊടുക്കുന്നത് നന്നേ കുറവാണെന്ന്. എങ്കിലും നിങ്ങളോടു ഞാനും കുറച്ചു കാര്യങ്ങൾ ചോദിച്ചതിൻറെ പ്രത്യുപകാരമാണ് താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ കുറച്ച് കാര്യങ്ങൾ മാത്രം പറഞ്ഞു തരാം."
 അവൾ കൈ നീട്ടി തൻറെ ഹാൻഡ് ബാഗിൽ നിന്നും  സിഗരറ്റ് പായ്ക്കറ്റെടുത്ത് അതിലൊരെണ്ണം ചുണ്ടിൽ തിരുകി. പായ്ക്കറ്റ് ആദിത്യന് നേരെ നീട്ടി. വേണ്ടയെന്ന് തലയാട്ടി കാണിച്ചു.
"ഓകെ....
ലാമ്പിൽ നിന്നും തീനാളം സിഗരറ്റിലേയ്ക്ക് പകർന്നു. മാദകത്വം തുളുമ്പുന്ന അവളുടെ അർദ്ധ നഗ്നമേനിയെ അതിശയത്തോടെ അവൻ വീണ്ടും നോക്കി കാണുകയായിരുന്നു. ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പമെന്ന് രചിച്ച ശ്രീ കുമാരൻ തമ്പിയുടെ വരികൾ ഓർത്തുപോയി.
"ആദി... മൂന്നു ചോദ്യങ്ങളാണ് താങ്കൾ എനിക്കു നേരെ തൊടുത്തു വിട്ടത്.
കുറ്റ ബോധം....!
നിങ്ങളുടെ ജീവിതത്തിൻറെ ഭാഗഭാക്കായ സ്വന്തം ഭാര്യയെ വഞ്ചിച്ചപ്പോൾ താങ്കൾക്കു തോന്നിയോ കുറ്റബോധം.?? എനിക്കു മുന്നിൽ അങ്ങിനെയുളലൊരു ബന്ധത്തിൻറേയും കടിഞ്ഞാണുകളില്ല. ഇവിടെ ആതുര സേവനം നടത്തുന്ന ഹോസ്പിറ്റലുകളിൽ കച്ചവടം നടക്കുന്നില്ലെ... ആത്മീയ മേഘലകളിൽ കച്ചവടം നടക്കുന്നില്ലെ.. എല്ലാത്തിൻറേയും ആകെ തുക എന്ന് പറയുന്നത് സാമ്പത്തികമായൊരു ഉന്നമനമാണ്. അവിടെ മറ്റൊന്നിനും പ്രസക്തിയില്ല. പിന്നെ മറ്റെല്ലാ വേശ്യകളുടേയും കഥയിലേതു പോലുളളൊരു ബാഗ് ഗ്രൗണ്ടെല്ലാ എനിക്കുളളത്. നിവൃത്തികേടുകൊണ്ട് വേശ്യയാകേണ്ടി വന്നു എന്നു പറയുന്നവരോട് തികഞ്ഞ പുശ്ചം മാത്രമാണ്.  വേശ്യാവൃത്തിയെ സഹതാപത്തിൻറെ പുറം ചട്ടകൊണ്ട് മൂടി വെയ്ക്കുന്നു.
 എന്തേ ഇവർക്ക് മറ്റേതെങ്കിലും ജോലിയെടുത്തു ജീവിച്ചുകൂടെ. എത്രയോ സ്ത്രീ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ടുകളിലും മാന്യമായി അധ്വാനിച്ച് ജീവിക്കുന്നു. പണക്കൊഴുപ്പിൽ കണ്ണും നട്ട് തന്നെയാണ് വേശ്യകളുടെ ജീവിതം. എന്നാൽ ലൈംഗികത അങ്ങേയറ്റം ആസ്വദിക്കുന്നൊരു സ്ത്രീയാണ് ഞാൻ. വ്യത്യസ്തതയുടെ മേച്ചിൽപ്പുറങ്ങൾ തേടിയുളളതാണെൻറെ യാത്രകൾ. അവിടെയെനിക്ക് ബന്ധങ്ങളില്ല ബന്ധനങ്ങളില്ല."
സിഗരറ്റിൽ നിന്നും അടുപ്പിച്ച് മൂന്ന് നാല് പുകയെടുത്ത ശേഷം മെറിൻ വീണ്ടും സംസാരിച്ചു തുടങ്ങി.

"നാട്ടിൽ ജീവിച്ച നാളുകളിൽ എനിക്കുണ്ടായ കൊച്ചു പ്രണയത്തിൽ നിന്നുമാണ് ആദ്യമായി  ലൈംഗികതയുടെ ആദ്യാക്ഷരങ്ങളേക്കുറിച്ച് പഠിച്ച് അറിഞ്ഞത്.  പിന്നീട് അതിലേയ്ക്ക് പൂർണ്ണമായി ഇറങ്ങി ചെല്ലുവാൻ മനസ് കൊതിച്ചു. ഒടുവിൽ ആരോരുമില്ലാത്തൊരു നേരം  തൻറെ പ്രിയതമനൊപ്പം,വീടിനു പിന്നിലെ വിറക് ചായപ്പിൽ വെച്ച്  ശാരീരികബന്ധത്തിൻറെ തേൻതുളളികൾ നുകർന്നു പിന്നീടത് വിയർപ്പു കണങ്ങളായ് ശരീരമാകെ പെയ്തിറങ്ങി.
പിന്നീട്, ഒടുവിൽ
തന്നെ ചതിച്ച സന്തോഷത്തിൽ കാമുകൻ വിജയശ്രീ ലാളിതനായി തൻറെ ജീവിതത്തിൽ നിന്ന് നടന്നകന്നപ്പോഴും സങ്കടത്തിൻറെ ലേശം കണികപോലും മനസിൽ ഉണ്ടായിരുന്നില്ല. മറിച്ച് വീണ്ടും വീണ്ടും ലഭിക്കണമെന്ന കൊതിയായിരുന്നു മനസു നിറയേ.. പിന്നീട് ലാബ് ടെക്നീഷ്യയായി ഈ മണലാരണ്യത്തിൽ വന്ന് ചേർന്നത് ജീവിതത്തിലെ മറ്റൊരേട്..

"പിന്നീടൊരിക്കൽ ഓഫിസിലെ തലമുതിർന്നൊരു ഖഫീൽ ക്യാബിനിലേയ്ക്ക് വിളിച്ചു വരുത്തി ബലാൽസംഗരൂപേണ തന്നെ കീഴ്പ്പെടുത്തി.  പിന്നീട് പല തവണ ആവർത്തിക്കുമ്പോഴും എതിർപ്പുകൾ കുറഞ്ഞു.  അതിൻറെ ഫലമെന്നോണം ജോലിയിൽ പെട്ടെന്നുണ്ടായ സ്ഥാനകയറ്റവും കൈനിറയെ പണവും....! കൂടെ ഞാനെന്ന അഭിസാരികയുടെ ജനനവും.

പണ്ടെങ്ങോ കാമുകൻ പകർന്നു നൽകിയ  പരമാനന്ദ രസത്തെയും പേറിയുളള ദിനരാത്രങ്ങൾ. എൻറെ കാഴ്ചപ്പാടിൽ സ്ത്രീ പുരുഷനു കീഴടങ്ങുകയല്ല, മറിച്ച് സ്ത്രീക്കു മുന്നിൽ പഞ്ചപുച്ചവുമടക്കി പുരുഷൻ കീഴടങ്ങുകയാണ്.അതു കൊണ്ട് തന്നെ അവൻറെ പുരുഷത്വം എന്നിലേയ്ക്കിറങ്ങുമ്പോൾ ഒരു വിജയിയുടെ ഭാവം എനിക്ക് ലഭിയ്ക്കുന്നു. എന്തും തരാമെന്ന വികാര വിക്ഷേപത്തോടുളള യാചനകൾ. നേരത്തെ ആദി പറഞ്ഞ ഓഫറും ഞാനാ ഗണത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. ഇന്നും എൻറെ ശരീരം മാത്രമേ കളങ്കപ്പെട്ടിട്ടുളളു. എന്ന് മനസ് കളങ്കപ്പെടുന്നുവോ അന്ന് മെറിൻ എന്ന് താങ്കൾ പേരിട്ടു വിളിച്ച എൻറെ അപ്രമാദിത്വം ഈ ഭൂമിയിൽ നിന്നും ഇല്ലാതാകും.....

മെറിൻറെ കണ്ണുകൾ ഒരിക്കൽ കൂടി ക്ലോക്കിൻറെ സൂചികയിലേയ്ക്കു നീങ്ങി.
 "ആദി.. സമയം അതിക്രമിച്ചിരിക്കുന്നു. എനിക്കിറങ്ങുവാൻ സമയമായി."
അവൾ എഴുന്നേറ്റു തൻറെ ഡ്രസ്സുകൾ എടുത്തു....

"മെറിൻ... ഈ നേരം കെട്ട നേരത്ത്.....!  നേരം പുലരുമ്പോൾ പോയാൽ പോരെ.. "
നിസംഗതയോടെ അവൾ അവനെയൊന്ന് പുറം തിരിഞ്ഞു നോക്കി..
"ഹും... ആകെ നനഞ്ഞവൾക്കെന്ത് കുളിര്..
ചുണ്ടിൽ ഒരു ഗൂഡ സ്മിതവുമായ് അവൾ ബാത്റൂമിലേയ്ക്ക് കയറി.
ആദിയുടെ മനസിലൂടെ    ഒരു ചോദ്യത്തിൻറെ കൊളളിയാൻ മിന്നി.

 കാമുകനെ തേടി വരുന്നവളെയാണ് അഭിസാരിക എന്നു പറയുന്നതെങ്കിൽ അതിനേക്കാൾ ആ പേരിന് അനുയോജ്യൻ പുരുഷൻ തന്നെയാണ്. അഭിസാരകൻ........!

മില മുഹമ്മദ്.....

Friday, 20 October 2017

വായിക്കാതെ പോകരുത്.......

#ആദ്യ_ചുംബനം

"ഒരു ബുദ്ദൂസിനെ ആണല്ലോ എനിക്ക് കിട്ടിയത്" എന്നും പറഞ്ഞ്  " ഉമ്മ തന്നാൽ ഗർഭിണി ആവുമോ?" എന്ന എന്റെ ചോദ്യം കേട്ട് അവൻ മൂക്കിൽ വിരൽ വച്ചു.

ഇന്നും അത് ഓർത്തെടുത്ത് അവൻ എന്നെ കളിയാക്കും...

അത് ഒരു നട്ടുച്ച നേരമായിരുന്നു... ഏതോ ഒരു ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും കോളേജ് ഹോസ്റ്റലിൽ എത്തിയ ഒരു ദിവസം.

വന്നു എന്ന് ഞാൻ അവനെ വിളിച്ച് പറഞ്ഞിരുന്നു..

കോളേജ് മുഴുവൻ കാലിയായാലും രാവും പകലും  എന്നില്ലാതെ വെളിച്ചം അണയാത്ത റീസേർച്ച് ലാബിൽ അവനുണ്ടായിരുന്നു...

മരപ്പട്ടിയുടെ കാഷ്ട്ടത്തിൽ നിന്നും എടുക്കുന്ന കാപ്പികുരുവിനും വെറുതെ എടുക്കുന്ന കാപ്പിക്കുരുവിനും തമ്മിലുള്ള വെത്യാസം ആണ് അവന്റെ ഗവേഷണ വിഷയം....  

വീട്ടിൽ നിന്നും കൊണ്ടുവരാറുള്ള കുടംപുളിയിട്ട മീനും ഭക്ഷണവും അവന്നുള്ളതാണ്. അത് എപ്പോഴും വന്ന് വാങ്ങാറാണ് പതിവ്..

അന്ന് എന്നോട് അത് ലാബിലേക് കൊണ്ടുചെല്ലാൻ പറഞ്ഞു.. ഞാൻ മടിച്ചിരുന്നു...

"പേടിക്കേണ്ട.. ഞാൻ ഒറ്റയ്ക്കൊന്നും അല്ല... ചേച്ചിമാർ ഒക്കെ ണ്ട്... ഒന്നിച്ചു കഴിക്കാം.. ലാബിലേക് വാ "

"ഒറ്റയ്ക്കാണെങ്കിലെ ഞാൻ വരു... "

"ആഹാ... നീ എന്നെനന്നാവാൻ സമ്മതികൂലല്ലേ?"
എന്നും പറഞ്ഞ് അവൻ ചിരിച്ചു...

"വന്ന് വാങ്ങിക്കൊണ്ട് പോ ഇഷ്ടാ... എനിക്ക് വയ്യ അങ്ങോട് വരാൻ"

ഞാൻ വരില്ലെന്ന് ഉറപ്പായപ്പോൾ കുറച്ച സമയം കഴിഞ്ഞ് അവൻ തന്നെ ഹോസ്റ്റലിനു മുമ്പിൽ  വന്ന് വാങ്ങിക്കൊണ്ട് പോയി...

അമ്മയ്ക്കറിയാമായിരുന്നു ഞാൻ പൊതിഞ്ഞു കെട്ടി എടുത്തോണ്ട് പോവുന്നതൊക്കെ അവനു കൊടുക്കാനാണെന്ന്...

ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ എനിക് അഭിപ്രായം കേൾക്കണം... ഉണ്ടാക്കിയത് അമ്മയാണെങ്കിലും എനിക് കെട്ടേ തീരു...

ശല്യം ചെയ്യുന്നത് അവന് ഇഷ്ടം അല്ലെങ്കിലും എനിക് വല്ലാത്ത ഏതൊപോലെ.... വഴക്ക് കേട്ടാലും വേണ്ടില്ല , ഞാൻ അവനെ വിളിച്ചു...

"പറ പെണ്ണേ"
"ഫുഡ് എങ്ങാനിണ്ടാർന്നു?"
"നല്ലാതാണല്ലോ"
"അത്രേ ഉള്ളു?"
"വേറെന്നാ വേണ്ടേ?"
"ഉമ്മ താ"
"ഇങ്ങോട്ട് വാ തരാം"
"അവിടെല്ലാരും ഇല്ലേ?"
" ഉണ്ട്... നീയല്ലേ വേണംന്ന് പറഞ്ഞേ.. അവരോട് കണ്ണു പൊത്താൻ പറയാം"
"പോടാ മരമാക്രീ" എന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു...

എന്നിട്ടും എനിക്ക് ഇരിക്കപൊറുതി ഇല്ലാരുന്നു...

ലാബിലേക് പോവാൻ മുട്ടീട് പാടില്ല... പോവാൻ എന്തേലും കാരണം വേണമല്ലോ... മരിയാതയ്ക് ഫുഡ് കൊണ്ടോയി കൊടുത്താ മതിയാരുന്നു...

ആകെ അവിഞ്ഞ ആ അവസ്ഥയിലാണ് ബാഗിൽ നിന്നും ലിച്ചി പഴങ്ങൾ എന്നെ നോക്കി ചിരിച്ചത്.

പിന്നെ ഒന്നും ഓർത്തില്ല... ലിച്ചിയും ഒരു കൂട്ടിലിട്ട് ലാബിലേക് ഒരു ഓട്ടമായിരുന്നു...

പാതി വഴിയിൽ വീണ്ടും വയ്‌ക്ലഭ്യം... ഫോൺ വിളിച്ചു...വരുന്നുണ്ടെന്ന് പറയാൻ... ഹോസ്റ്റലിൽ നിന്നുംഅധികം ദൂരമൊന്നും ഇല്ല..

ഫോൺ അറ്റൻഡ് ചെയ്യാൻ ലാബിൽ നിന്നും അവൻ പുറത്ത് വന്നു... രണ്ടാം നിലയുടെ മുകളിൽ നിന്നും താഴ്ഴേ നിൽക്കുന്ന എന്നെ കണ്ട അവൻ ആദ്യം ഞെട്ടി... പിന്നെ ചിരിച്ചു..

മുകളിലേക്ക് വാ എന്നവൻ ആംഗ്യം കാട്ടി.. താഴേക് വാ എന്ന് ഞാനും...

കോണിപ്പടികളുടെ നടുവിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി... ഏതോ മരുഭൂമി നടന്ന് തീർത്ത പോലെ ഞാൻ കിതച്ചു... അവന്റെ ചിരി മാഞ്ഞിട്ടില്ലായിരുന്നു...

"എന്താ വന്നേ?"

"ലിച്ചി തരാൻ" ഞാൻ കൂട് നീട്ടി...

കൂട് വാങ്ങുന്നതിനു പകരം എന്റെ കൈ പിടിച്ച് വലിച്ചവൻ എന്നെ ചേർത്തു നിറുത്തി...

വരണ്ടായിരുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി.

ചുണ്ടു ചേർക്കാൻ തുണിയും മുമ്പ് ഞാൻ അവന്റെ വാ പൊത്തി...

"വേണ്ടെങ്കിൽ സാരമില്ല... യാത്ര ക്ഷീണം ഉണ്ട് മുഖത്ത്... പോയി കിടന്നുറങ്.." എന്ന് പറഞ്ഞ് അവൻ മെല്ലെ ചിരിച്ചു...

"എനിക്ക് പേടിയാ" ഞാൻ കാര്യം പറഞ്ഞു...

"എന്ത് പേടി? " കരുതലോടെ അവൻ തിരക്കി..

"ഉമ്മ തന്നാ കുട്ടീണ്ടാവുവോ?" എനിക്ക് അത്രേം ബുദ്ധ്യേ അന്ന് ഉണ്ടായിരുന്നുള്ളു....

പൊട്ടിപൊട്ടി ചിരിച്ചിട്ട് അവൻ പറഞ്ഞു.. " ഒരുമ്മ തന്നാൽ ഒരു കുട്ടി... രണ്ടെണ്ണം തന്നാൽ ഇരട്ട കുട്ടി....നിനക്ക്‌ ഏതാ വേണ്ടേ?"

കളിയാക്കുകയാണെന്ന് മനസ്സിലാവാൻ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു...

അതിനിടയ്ക് അവന്റെ അധരങ്ങൾ മൃദുവായി എന്റേതിനോട് ചേർന്നു കഴിഞ്ഞിരുന്നു...

അവനെ തള്ളി മാറ്റി.... ചിരിച്ചുകൊണ്ട് ഞാൻ ഓടി....

"ലിച്ചി പഴം തന്നില്ല" എന്ന് പുറകിൽ നിന്ന് അവൻ വിളിച്ച് പറഞ്ഞു...

ഒരു കള്ളച്ചിരിയും പാസാക്കി ഞാൻ നടന്നകന്നു...

~ഒലിവ്~

കാമുകിയുടെ കന്യകാത്വം ,,,, സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവ എഴുത്തുകാരന്‍ സലില്‍


.          #കാമുകിയുടെ_കന്യകാത്വം

"മൃദുലാ... ആർ യൂ എ വിർജിൻ. ?"

ഒരു ന്യൂ ജെനറേഷൻ സിനിമ കണ്ടതിന്റെ ഹാങ്ങോവറിൽ ആയിരുന്നു അല്പസ്വല്പം ന്യൂ ജെനറേഷൻ സ്വഭാവങ്ങളൊക്കെയുള്ള അവളോടാ ചോദ്യം ചോദിച്ചത്

അതുവരെ കളിച്ചു ചിരിച്ചു സംസാരിച്ചിരുന്ന അവളുടെ ഞെട്ടൽ

"എന്താ ചോദിച്ചത്. ?"

എന്നൊരു ചോദ്യമായി പുറത്തു വന്നപ്പോൾ ആ ശബ്ദത്തിൽ നിന്ന് തന്നെ അപകടം തിരിച്ചറിഞ്ഞ ഞാൻ

"ഏയ്‌... ഒന്നുമില്ല വെറുതെ ചോദിച്ചതാണ് "

എന്ന് പറഞ്ഞു വരുമ്പോഴേക്കും അങ്ങേത്തലയ്ക്കൽ ഫോൺ കട്ടായി...

വീണ്ടും ട്രൈ ചെയ്തു നോക്കിയെങ്കിലും  അവൾ ഫോൺ എടുത്തില്ല...
അല്പനേരത്തിനുള്ളിൽ തന്നെ അവൾ ഫോൺ സ്വിച്ചോഫ് ചെയ്യുകയും ചെയ്തു....

ശെടാ...  ഈ പെണ്ണുങ്ങളൊക്കെ എന്താ ഇങ്ങനെ.....
അല്ലേലും ഞാൻ എന്താ പ്പൊ അതിനുമാത്രം വലിയ അപരാധം ചെയ്തത്...

ഇതുവരെ പരസ്ത്രീ ബന്ധം പുലർത്തുകയോ സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്യാത്ത കന്യകനായ ഒരു യുവാവിന് സ്വന്തം കാമുകി പരിശുദ്ധയാണോ അല്ലേ എന്നറിയാനുള്ള സ്വാതന്ത്ര്യം പോലും ഇന്നാട്ടിൽ ഇല്ലേ..

പ്രണയം തുടങ്ങി ഇത്ര നാളായിട്ടും അവളോടു പോലും ഇതുവരെ മോശമായി പെരുമാറുകയോ മറ്റെന്തെങ്കിലും വിചാരത്തോടുകൂടി സ്പർശിക്കുകയോ ചെയ്തിട്ടില്ല....

വേണമെങ്കിൽ അവളെ പറഞ്ഞു മയക്കി  വല്ല ഹോട്ടൽമുറിയിലും കൊണ്ടുപോയി സ്വയം പരീക്ഷിച്ചറിയാമായിരുന്നില്ലേ...
അതൊന്നും ചെയ്തില്ലല്ലോ..
ജസ്റ്റ് ചോദിച്ചു എന്നല്ലേ ഉള്ളൂ..

എന്നൊക്കെ ഓർത്ത്‌ തല പുകച്ചിരിക്കുന്നതിനിടയിലാണ് അമ്മ ചായയും കൊണ്ട് വന്നത്...

"എന്തായി മോനേ ആ പെണ്ണിന്റെ കാര്യം..  ഞാനും അപ്പച്ചനുംകൂടി അവളുടെ വീടുവരെ ഒന്ന് പോയി നോക്കിയാലോ "

ചായ മേശപ്പുറത്തു വെക്കുന്നതിനിടയിൽ അമ്മ മൃദുലയുടെ കാര്യം എടുത്തിട്ടപ്പോൾ ശരിക്കും ദേഷ്യം വന്നതാണ്...
എന്നാലും അതൊന്നും പുറത്തു കാണിക്കാതെ..

"ആയിട്ടില്ലമ്മേ...  രണ്ടുദിവസം കഴിയട്ടെ...  ഞാൻ പറയാം എന്നിട്ട് പോയാൽ മതി "
എന്ന് പറഞ്ഞു...

"എന്നാ നീയാ കൊച്ചിന്റെ ഫോട്ടോ ഒന്നൂടെ അമ്മക്ക് കാണിച്ചു താടാ "

എന്ന് പറഞ്ഞപ്പോൾ ഫോൺ എടുത്ത് അൺലോക്ക് ചെയ്തു ഗാലറിയിൽ പോയി അവളുടെ ഫോട്ടോസ് ഓപ്പൺ ചെയ്തു അമ്മയുടെ കയ്യിൽ കൊടുത്ത് ചായ കുടിക്കാൻ തുടങ്ങി....

"കൊച്ചിന്റെ മൂക്കുത്തി കൊള്ളാം കേട്ടോ...
പണ്ട് ഞാൻ നിന്റെ അപ്പച്ചനോട് മൂക്കുത്തിക്ക് വേണ്ടി കുറേ വഴക്കിട്ടതാണ്..

അങ്ങേര് അത് കേട്ട ഭാവം നടിച്ചില്ല

ഇപ്പൊ നിന്നോട് പറഞ്ഞാൽ നീ ചിലപ്പോൾ  വാങ്ങിത്തരും...
പക്ഷേ അമ്മച്ചിക്ക് മൂക്ക് കുത്തി നടക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞുപോയില്ലേടാ...

തൽക്കാലം ഒരു മൂക്കുത്തിക്കാരി മരുമകളെയെങ്കിലും കിട്ടിയല്ലോ... അത് മതി അമ്മക്ക്‌ "

എന്നൊക്കെ എന്റെ മറുപടിക്ക് പ്രതീക്ഷിക്കാതെ അമ്മ പറയുന്നതും നോക്കി ഞാൻ ചായ കുടി തുടർന്നു...

"അല്ലേലും ഇന്നത്തെ പെൺപിള്ളേരൊക്കെ ഭാഗ്യം ചെയ്തവരാണ് "

അമ്മ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു ആ മുഖത്ത് നിഴലിച്ചു നിന്നിരുന്ന നിരാശ....

അല്ലേലും ആഗ്രഹങ്ങളൊക്കെ ഉള്ളിലൊതുക്കി ജീവിക്കേണ്ടി വന്നതിനാലാവാം അമ്മക്ക് ഈ ന്യൂ ജെനറേഷൻ പെൺപിള്ളാരോട് ഒടുക്കത്തെ ആരാധനയാണ്...
അതുകൊണ്ട് തന്നെയാണ് മൃദുലയെപ്പോലെ തലതെറിച്ച ഒരുത്തിയെ പ്രണയിക്കാൻ തീരുമാനിച്ചതും...

അവളുടെ ഡ്രസ്സും നടപ്പും ആഴ്ചയിൽ മാറിക്കൊണ്ടിരിക്കുന്ന ഹെയർസ്‌റ്റൈലും ഒന്നുമല്ല എന്നെ ആകർഷിച്ചത്....
ആ നീണ്ടു കൂർത്ത ഗോതമ്പു നിറമുള്ള മൂക്കിൻ തുമ്പത്തെ നീല കല്ല്  വച്ച മൂക്കുത്തി ആയിരുന്നു....

 ആദ്യം കണ്ട നാൾ മുതൽ അവളാണ് എന്റെ പെണ്ണ് എന്ന് മനസ്സിൽ ഉറപ്പിച്ചതാണ്....

കാത്തു കാത്തിരുന്നു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണപ്പന്തലിൽ വച്ചു യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ അവസരം മുതലെടുത്തു മനസ്സിലുള്ളത് അവതരിപ്പിക്കുകയും ചെയ്തു....

"ഏതായാലും തന്റെ നമ്പർ തായോ...  ഞാനൊന്ന് ആലോചിച്ചിട്ട് പറയാം "

എന്നായിരുന്നു അവളുടെ മറുപടി...

രണ്ടു ദിവസം കഴിഞ്ഞു ഫേസ്ബുക്കിൽ ഒരു മെസേജ് കണ്ടു നോക്കിയപ്പോൾ അത് അവളായിരുന്നു...

"ആദ്യം നമുക്കൊന്ന് പരിചയപ്പെടാം...  എന്നിട്ട് പോരെ മാഷേ പ്രണയമൊക്കെ...
പിന്നെ എനിക്ക് പറ്റില്ല എന്ന് തോന്നിയാൽ ഞാൻ ഇട്ടിട്ടു പോകും..  അന്നേരം തേപ്പുകാരി എന്നൊന്നും വിളിക്കാൻ വന്നേക്കരുത് "

എന്നായിരുന്നു മെസേജ്....

പിന്നീടതൊരു മുട്ടൻ പ്രണയമായി വളർന്നു...
അതിനിടയിൽ അവളുടെ ഫ്രണ്ട്സ് ഭൂരിഭാഗവും ആൺകുട്ടികൾ ആണെന്ന് അറിഞ്ഞപ്പോൾ അസ്വാഭാവികത ഒന്നും തോന്നിയില്ല....

പക്ഷേ പ്രണയത്തിന്റെ അടുത്ത സ്റ്റെപ്പ് ആയ വിവാഹത്തിലേക്ക് കടക്കാൻ നേരത്ത് മനസ്സിൽ വല്ലാത്തൊരു ഭയം...

നാളെപ്പിറ്റേന്ന് ഏതെങ്കിലും ഒരുത്തൻ വന്നിട്ട്

"നിന്റെ ഭാര്യയെ ഞാൻ കുറേ കാലം കൊണ്ടുനടന്നതാണ് "

എന്നെങ്ങാനും പറഞ്ഞാൽ അതോടെ തീർന്നില്ലേ എല്ലാം...

ഓരോന്നോർത്ത് തലയ്ക്കു ഭ്രാന്ത്‌ പിടിച്ചപ്പോൾ അവളെ ഒന്നുകൂടി വിളിച്ചു നോക്കിയെങ്കിലും അപ്പോഴും ഫോൺ സ്വിച്ചോഫ് ആയിരുന്നു...

പിറ്റേന്നും അതിന്റെ പിറ്റേന്നും അവളെ വിളിച്ചിട്ട് കിട്ടിയില്ല....
അവളുടെ ഫ്രണ്ട്സിനെ വിളിച്ചു നോക്കിയപ്പോൾ അവർക്കും അറിയില്ലെന്നായിരുന്നു മറുപടി....

അപ്പോഴേക്കും അവൾ കന്യകയാണോ അല്ലേ എന്നറിയാഞ്ഞിട്ടുള്ള ആധിയൊക്കെ മാറി അവളെ ഒന്നു കണ്ടാൽ മതിയായിരുന്നു ആ ശബ്ദം ഒന്നു കേട്ടാൽ മതിയായിരുന്നു എന്നൊക്കെ തോന്നിത്തുടങ്ങി...

രണ്ടുമൂന്ന് ദിവസത്തിനു ശേഷം പത്തുമണി കഴിഞ്ഞു മൂട്ടിൽ വെയിലടിച്ചിട്ടും മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സമയത്താണ് ഫോൺ റിംഗ് ചെയ്തത്...
എടുത്ത് നോക്കിയപ്പോൾ അവളായിരുന്നു...

"ഇത്രേം ദിവസം നീ ഫോണും സിച്ചോഫ് ചെയ്തു വച്ചിട്ട് എവിടെപ്പോയതായിരുന്നു കോപ്പേ "

വായിൽ വന്നത് നല്ല മുട്ടൻ തെറി ആയിരുന്നെങ്കിലും തൽക്കാലം അൽപ്പം ശബ്ദം കൂട്ടി ദേഷ്യം പ്രകടിപ്പിച്ചു...

"നീ അത്യാവശ്യമായി ഒന്ന് ടൗൺ വരെ വരണം... നമ്മള് സ്ഥിരം കാണാറുള്ള കോഫീഷോപ്പിലുണ്ടാവും ഞാൻ "

എന്ന് പറഞ്ഞ ഉടനേ അവൾ ഫോൺ കട്ട് ചെയ്തു....

"പണ്ടാരമടങ്ങാൻ...  " എന്നും മനസ്സിലോർത്ത് പെട്ടെന്ന് തന്നെ കുളിച്ചു ഡ്രസ്സ്‌ മാറി ബൈക്കെടുത്തു കോഫീഷോപ്പിലേക്ക് വച്ചു പിടിച്ചു....

ബൈക്ക് പാർക്ക് ചെയ്തു ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അവൾ പുറത്തേക്കിറങ്ങി വന്നു..

സാധാരണപോലെ ജീൻസും ടോപ്പുമൊന്നുമല്ല വേഷം..
ചുരിദാർ ആണ്...
അതവൾക്ക് ഒട്ടും ചേരാത്തതുപോലെ തോന്നി...

"നമുക്കൊരിടം വരെ പോകാനുണ്ട് "

എന്നും പറഞ്ഞു നേരെ ബൈക്കിനു പുറകിൽ കയറിയിരുന്നു...

കോഫീഷോപ്പിനു പുറത്തെത്തിയപ്പോൾ ആണ് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചത്...

"അശോക ഹോസ്പിറ്റൽ "

എന്ന് പറഞ്ഞ ശേഷം അവൾ ദേഹത്ത് മുട്ടാത്ത വണ്ണം ഒന്നുകൂടി പുറകിലേക്ക് നീങ്ങി ബൈക്കിന്റെ പുറകിലെ കമ്പിയിൽ പിടിച്ചിരുന്നപ്പോൾ അവൾക്കെന്നോട് വല്ലാത്തൊരു അകൽച്ച വന്നതുപോലെ തോന്നി...

"അവിടെ ആരാ "

എന്ന് ചോദിച്ചെങ്കിലും മറുപടി ഒന്നും ഇല്ലാതായപ്പോൾ മനസ്സിന് വല്ലാത്ത ടെൻഷൻ...

ഇനി അവൾക്ക് വല്ല മാറാരോഗവും ആയിരിക്കുമോ കർത്താവേ എന്നൊക്കെ മനസ്സിലോർത്ത് അങ്ങനെയൊന്നും ആവരുതേ എന്ന് പ്രാർത്ഥിച്ചുപോയി....

ഹോസ്പിറ്റൽ കോംബൗണ്ടിൽ ബൈക്ക് പാർക്ക്‌ ചെയ്തു ഇറങ്ങാൻ നേരം ആയിരുന്നു അവളതു പറഞ്ഞത്...

"ഇന്ന് ടെസ്റ്റിന്റെ റിസൽട്ട് കിട്ടും "
എന്ന്..

നെറ്റി ചുളിച്ചുകൊണ്ട്

"എന്ത് ടെസ്റ്റിന്റെ "

എന്ന് ചോദിക്കുമ്പോൾ "ഇനി വല്ല ക്യാൻസറും ആയിരിക്കുമോ" എന്ന് ചെറിയൊരു ആശങ്ക പഴയതുപോലെത്തന്നെ മനസ്സിൽ ഉണ്ടായിരുന്നു ...

"വിർജിനിറ്റി ടെസ്റ്റ്‌ "
എന്നായിരുന്നു അവളുടെ മറുപടി...

അത് കേട്ട് കണ്ണ് തള്ളി നിൽക്കുന്നതിനിടക്ക് വായിൽ നിന്നും ഒന്നും പുറത്തോട്ട് വന്നില്ല...

"ഈ പെണ്ണുങ്ങളുടെ അതിനകത്ത് ഉള്ളിത്തൊലി പോലൊരു പാടയുണ്ട്...  അത് അവിടെത്തന്നെ ഉണ്ടോ ഇല്ലേ എന്നറിയാനുള്ള ടെസ്റ്റാണ് "

എന്ന് വിശദീകരിക്കുന്നതിനിടയിൽ അവളുടെ മുഖത്ത് മിന്നിമറഞ്ഞ പരിഹാസച്ചിരി ചങ്കിൽ തന്നെ ആണ് കൊണ്ടത്...

അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ത്രാണിയില്ലാത്ത തലയും കുമ്പിട്ടു നിൽക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവൾ വീണ്ടും തുടർന്നു...

"അതിപ്പോ പൊട്ടിപ്പോകാൻ പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല...
ഓടുമ്പോഴോ ചാടുമ്പോഴോ സൈക്കിൾ ഓടിക്കുമ്പോഴോ മരത്തിൽ കയറുമ്പോഴോ ഒക്കെ പൊട്ടിപ്പോകാവുന്നതേ ഉള്ളൂ....

എന്നാലും ചിലപ്പൊ ഭ്യാഗ്യത്തിന് അത് അവിടെത്തന്നെ ഉണ്ടെങ്കിൽ രക്ഷപ്പെട്ടു...
തൽക്കാലം സംശയങ്ങൾ ഇല്ലാതാക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല "

എന്ന് പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

ഹോസ്പിറ്റലിലേക്ക് നടക്കാനൊരുങ്ങിയ അവളുടെ കയ്യിൽ കടന്നു പിടിച്ചു തടയുമ്പോൾ കുതറാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും വിട്ടില്ല....

"എന്റെ തെറ്റാണ്..  ഒരു പെണ്ണിന് ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യമാണ് ഞാൻ നിന്നോട് ചോദിച്ചത് സമ്മതിച്ചു...  ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്ക്... "
എന്ന് പറഞ്ഞെങ്കിലും

"ഇല്ല...  ആദ്യം നിങ്ങളെ സംശയങ്ങൾ ഒക്കെ തീരട്ടെ...  എന്നിട്ട്...  എന്നിട്ട് മതി ബാക്കി "

എന്ന് പറഞ്ഞു കൈയിൽ നിന്നും കുതറി മാറാൻ അവൾ വീണ്ടും ശ്രമിച്ചെങ്കിലും

അവളുടെ കയ്യിൽ പിടിച്ച പിടി വിട്ടില്ല...
പിടിച്ചു വലിച്ചു ബൈക്കിൽ കയറ്റി ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടയിൽ..

"അത് വാങ്ങി നോക്കി അതിൽ എന്താണെന്നറിഞ്ഞിട്ട് പോകാം "

എന്നൊക്കെ അവൾ പറയുന്നുണ്ടായിരുന്നു..

തൽക്കാലം അവൾ പറയുന്നതിന് ചെവി കൊടുക്കാൻ നിന്നില്ല...

വണ്ടി നിരത്തിലൂടെ കോഫിഷോപ്പ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ അവൾ ബഹളമൊക്കെ നിർത്തി പുറകിൽ ഒരു മൈൽ വിട്ടു മോന്ത കടന്നല് കുത്തിയതുപോലെ വീർപ്പിച്ചു പിടിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു..

അത് കണ്ടു പാവം തോന്നി.. തൽക്കാലം അവളെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി..

"ഓ..  അല്ലേലും നിന്റെ ഉള്ളിത്തൊലി കിട്ടിയിട്ട് വേണം....  ഒന്ന് പോടീ അവിടുന്നും...
നീ എന്റെ പെണ്ണാണ് എന്റെ മാത്രം പെണ്ണ് ഇനി അങ്ങോട്ടും അങ്ങനെത്തന്നെ ആയാൽ മതി "

എന്ന് പറഞ്ഞ ഉടനേ...

"ആ... എന്നിട്ടാണോ "

എന്നും ചോദിച്ചുകൊണ്ട്  എന്റെ പുറത്ത്‌  ആഞ്ഞൊരു അടി ആയിരുന്നു...

ഒപ്പം " ഇനിയും വല്ല സംശയങ്ങളും ഉണ്ടേൽ ഞാൻ ഒഴിഞ്ഞു തരാം...
എന്നിട്ട് ഇച്ചായൻ പത്രത്തിൽ ഒരു പരസ്യം കൊടുത്തേക്ക്

 "കന്യകയായ ഒരു വധുവിനെ ആവശ്യമുണ്ടെന്ന്...

വേറൊന്നും കൊണ്ടല്ല... ഇതിപ്പൊ ഞാനായതുകൊണ്ടും നിങ്ങൾക്ക് വിവരമില്ലെന്ന് നന്നായി അറിയുന്നതുകൊണ്ടും ക്ഷമിച്ചു....

പക്ഷേ.. ഒരു പെണ്ണിനോട് ചോദിക്കാവുന്നതിൽ വച്ചു ഏറ്റവും വിലകുറഞ്ഞ ഇതുപോലൊരു ചോദ്യം ഇനി മേലാൽ ഒരു പെണ്ണിനോടും ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്... "

എന്നുകൂടി അവൾ കൂട്ടിച്ചേർത്തു...

ആ അടിയിൽ പുറവും വാക്കുകളിലെ തീയിൽ ഇടനെഞ്ചും പൊള്ളി പൊളിഞ്ഞുപോയെങ്കിലും..

അവൾ എന്നോട് ക്ഷമിക്കാൻ മനസ്സ് കാണിച്ചല്ലോ എന്നുള്ള ആശ്വാസത്തിൽ അവളോട്‌ ഒന്നുകൂടി ചേർന്നിരിക്കാൻ പറഞ്ഞിട്ട്
ആ നിമിഷം മുതൽ ഞങ്ങളൊരുമിച്ചുള്ള പുതിയ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങുകയായിരുന്നു ഞാൻ...

                           By
                Saleelbinqasim










All the contents are protected and copyrighted from respected owners..... Please do not copy or re edit without permission..... If you have any complaint or suggession about our contents please contact us directly........... Colors Entertaiment 2017®

Wednesday, 18 October 2017



___________________________________________________


It Smells like Wrong (thriller)

By - manu

Episode - 4


ഉറക്കത്തിലായിരുന്ന ജയദാസ് ഞെട്ടിയുണര്‍ന്നു. ഒരു നിമിഷം ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല അയാള്‍ക്ക്.... കണ്ണ് തിരുമ്മി ചുറ്റും നോക്കി , അതേ താനിപ്പോള്‍ ബെഡ്റൂമിലാണ് അപ്പോള്‍ കണ്ടത് സ്വപ്നമായിരുന്നോ...
മൊബൈല്‍ എടുത്ത് സമയം നോക്കി 6 പി.എം. നേരം വെളുത്തെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. താന്‍ അല്‍പം മുന്‍പല്ലേ കിടന്നത്. തുറന്നിട്ടിരുന്ന ബാല്‍ക്കണിയിലൂടെ പുറത്ത്ന്നുള്ള മഞ്ഞും പുലരിയുടെ സൂര്യ രശ്മികളും അരിച്ചിറങ്ങുന്നു. ശരീരം ഉറഞ്ഞ് പോകുന്ന തണുപ്പ് ..
അല്‍പസമയം കൂടി കട്ടിലില്‍ കിടന്നിട്ട് എഴുന്നേറ്റ് ജാക്കറ്റ് എടുത്ത് ധരിച്ച് മല്ലിയെ വിളിച്ചു ചായക്ക് പറഞ്ഞ് ബാല്‍ക്കണിയിലേക്ക് ചെന്നു. ബാല്‍ക്കണിയില്‍ കൈകള്‍ ഊന്നി പുറത്തേക്ക് നോക്കി. പ്രഭാതം അതിന്റെ എല്ലാ മനോഹാരിതയും കാണിച്ച് വശ്യമായി പുഞ്ചിരിച്ച് നില്‍ക്കുന്നു .

അല്‍പ സമയത്തിനുള്ളില്‍ മല്ലി ചായയുമായി എത്തി. തിരികെ പോകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മല്ലിയോട് ചോദിച്ചു. '' മല്ലീ ആദ്യായിട്ടാണോ ഇവിടെ . ഈ സഥലത്തേക്കുറിച്ച് എന്തേലും അറിയോ ''

ഒന്ന് പകച്ച് നിന്ന ശേഷം മല്ലി പറഞ്ഞു ,

'' ഇല്ല സാര്‍ . എനക്ക് ഒന്നുമേ തെരിയാത്. ബട്ട് പാത്താ കൊഞ്ചം ഹൊററായിരിക്ക്‌ .''
മല്ലി അത് പറഞ്ഞ് താഴേക്ക് പോയി...

ചായ കുടിച്ചുകൊണ്ട് അയാള്‍ പുറത്തേക്ക് നോക്കി നിന്നു . മനസില്‍ പലതും കടന്ന് വരാന്‍ തുടങ്ങി . വന്ന രാത്രി അരുണേട്ടന്‍ കണ്ട കാഴ്ച. തിരികെ പോയത് പിന്നെ പൈശാചികമായ അരുണേട്ടന്റെ മൃതദേഹം പിന്നെ ഇപ്പോള്‍ താന്‍ കണ്ട സ്വപ്നം. ആകെ എന്തൊക്കെയോ നിഗൂഢതകള്‍. ഇനി താന്‍ കണ്ട സ്വപ്നം പോലെ ആയിരിക്കുമോ നടന്നത്. ഹേയ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതൊക്കെ വെറും അന്ധവിശ്വാസങ്ങള്‍.

ആലോചിച്ച് തീര്‍ന്നില്ല തന്റെ പിന്നില്‍ കഴുത്തിനടുത്ത് ഒരു നിശ്വാസവും  മുറിക്കുള്ളില്‍ എന്തോ വീണുടയുന്ന ശബദവും കേട്ട് ഞെട്ടിത്തിരിഞ്ഞു ജയദാസ് . പിന്നില്‍ പക്ഷേ ഒന്നുമില്ല. റൂമിലേക്ക് ഓടിചെന്ന് നോക്കിയപ്പോള്‍ കഴിഞ്ഞ രാത്രി കുടിച്ചിട്ട് വച്ച സ്കോചിന്റെ കുപ്പി തറയില്‍ ഉടഞ്ഞ് കിടക്കുന്നു ......

അതേ സമയം തന്റെ ശരീരത്തിലൂടെ ഒരു തണുപ്പ് കയറിയിറങ്ങി പോയത് ജയദാസ് അറിഞ്ഞു..........
***********************************************

ജയദാസ് താഴേക്ക് ചെല്ലുമ്പോള്‍ മല്ലി ബ്രേക്ഫാസ്റ്റ് ഡൈനിങ് ടേബിളിലേക്ക് എടുത്ത് വയ്ക്കുകയായിരുന്നു.... ഭക്ഷണം കഴിച്ച് അയാള്‍ കാറെടുത്ത് പുറത്തേക്ക് പോയി. ഡോക്ടര്‍ റോയിയെ ഒന്ന് കാണണം പഴയ സുഹൃത്താണ്. ഒരു മനോരോഗ വിദഗ്ദന്‍......

'' ഡോക്ടര്‍ എന്നെ സഹായിക്കണം ഇവിടെ വന്നത് മുതല്‍ ഓരോ പ്രശ്നങ്ങള്‍ എന്നെ എന്റെ മനസിനെ  വല്ലാതെ അലട്ടുന്നു''. തന്റെ അനുഭവങ്ങള്‍ മുഴുവന്‍ അയാള്‍ ഡോക്ടറോട് തുറന്ന് പറഞ്ഞു.

'' ജയാ ഞാന്‍ വരാം തന്റെ വീട്ടിലേക്ക് ഈ ആഴ്ച ഒരു യൂറോപ്പ് യാത്രയുണ്ട് അത് കഴിഞ്ഞാല്‍ ഉടനെ ഞാന്‍ ഓടിയെത്തും.'' ഡോക്ടര്‍ ജയദാസിനെ സമാധാനിപ്പിച്ചു.....

ഡോക്ടറെ കണ്ട് തിരികെ ബംഗ്ലാവില്‍ എത്തിയപ്പോള്‍ പതിനൊന്ന് മണി ആയി.

റൂമിലേക്ക് എത്തിയ അയാള്‍ തന്റെ ടേബിളില്‍ ഒരു ചെറിയ ഡയറി ഇരിക്കുന്നത് കണ്ടു. അയാള്‍ അതെടുത്ത് തുറന്ന് നോക്കി. മനോഹരമായ കൈപ്പടയില്‍ എഴുതിയിരിക്കുന്നു .....

മനോഹരമായ ഗ്രാമത്തിന്റെ പ്രതാപം എടുത്ത് കാണിക്കുന്ന കളരിക്കല്‍ തറവാട്. ആ ഗ്രാമത്തിലെ പ്രമാണിയാണ് അവിടുത്തെ കാരണവര്‍...... അടുത്ത അവകാശി ആയ ഇരുപത്തൊന്ന്കാരന് അവിടുത്തെ അടിച്ചു തളിക്കാരിയുടെ പതിനേഴ്കാരി മകളോട് പ്രണയം...... സുന്ദരിയും പാവവുമ ആയിരുന്നഅവര്‍ക്ക് അതിലെ അപകടം അറിയാം പലതവണ ഒഴിഞ്ഞു മാറി.........


സന്ധ്യ മയങ്ങിയ നേരം തറവാട്ടിലെ കുളത്തിന്റെ കരയിലെ തൂണില്‍ ചാരി നിന്ന് അവള്‍ പറഞ്ഞു,,,,

..'' വേണ്ട തമ്പുരാനേ ഇതപകടമാണ് .അടുത്ത നാട്ടു പ്രമാണി ആയ തമ്പുരാന്റെ ഈ ആഗ്രഹം വല്ല്യ തമ്പുരാനറിഞ്ഞാല്‍ രണ്ടുപേരെയും ജീവനോടെ വിടില്ല. തമ്പുരാന് ചേര്‍ന്ന പെണ്ണല്ല ഞാന്‍ ''

'ഇല്ല പെണ്ണേ ഞാന്‍ തമ്പുരാന്‍ ആവുകയാണേല്‍ എന്റെ തമ്പുരാട്ടി നീയായിരിക്കും.'' ആര് എതിര്‍ത്താലും.

അവന്‍ അവളെ ചേര്‍ത്ത് പിടിച്ച് മാറോടണച്ചു. അവളുടെ കരങ്ങളും എന്തിനോ വേണ്ടി അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അവന്‍ അവളുമായി കല്‍പടവിലേക്ക് ചാഞ്ഞു...ഒടുവില്‍ വിയര്‍പ്പിന്റെയും പ്രണയത്തിന്റെയും ഗന്ധം അവിടമാകെ നിറഞ്ഞു.....അവരുടെ  നിശ്വാസം അവിടമാകെ നിറഞ്ഞു.........

''ഡാ''

അലര്‍ച്ച കേട്ട് അവളും അവനും ഞെട്ടി ചാടി എണീറ്റു. അവള്‍ അവന്റെ പിന്നിലേക്ക് നീങ്ങി മറഞ്ഞു നിന്നു ..... വലിയ തമ്പുരാനും ശിങ്കിടികളും തങ്ങളെ നോക്കി നില്‍ക്കുന്നു. അയാളുടെ മുഖം ദേഷ്യത്താല്‍ ചുവന്ന് തുടുത്തു.
'' അച്ഛാ ഞാന്‍ ''

'' നീ ഒന്നും പറയണ്ട ഇങ്ങോട്ട് മാറി നില്‍ക്ക്'' '' ഡീ നിനക്ക് തമ്പുരാനേ മാത്രേ പ്രേമിക്കാന്‍ കിട്ടിയുള്ളൂ. ഇങ്ങോട്ട് മാറി നില്‍ക്കെടി'' പറഞ്ഞു കൊണ്ട് അയാള്‍ അവളെ കൈയില്‍ പിടിച്ച് അവന്റെ പിന്നില്‍ നിന്നും മാറ്റി നിര്‍ത്തി. തന്റെ നഗനമായ ശരീരം അവള്‍ അഴിഞ്ഞ് വീണ തുണിയാല്‍ മറച്ചു. ഒരു നിമിഷം പതിനേഴ് കാരിയുടെ ശരീരം കണ്ട് അയാള്‍ വന്യതയോടെ അവളെ നോക്കി . എന്നിട്ട് ശിങ്കിടികളോട് പറഞ്ഞു .

'' നിങ്ങളിവനെ കൊണ്ട് പൂട്ടിയിട് അവന്റെ പ്രേമം . ഞാനിവളെ അവളുടെ വീട്ടിലേക്ക് ആക്കി വരാം . ഇവളുടെ തള്ളയെ കാണണം മക്കളെ ഇങ്ങനെ ആണോ വളര്‍ത്തുന്നത് എന്നറിയണം''.

എന്നിട്ട് അയാള്‍ അവളെ വലിച്ചിഴച്ച് പടവുകള്‍ കയറി മുകളിലേക്ക് പോയി . ശിങ്കിടികള്‍ അവനെ മുറിയിലിട്ട്  പൂട്ടി.

അയാള്‍ അവളെയും വലിച്ചിഴച്ച് കാട്ടുവഴിയിലൂടെ നടന്നു . നടന്ന് അയാള്‍ അവളെയും കൊണ്ട് കാട്ടിനുള്ളിലേക്ക് കയറി. അവളെ അവിടെ കാട്ടിനുള്ളിലെ പഴയ ഒരു കുളത്തിനരികിലേക്ക് വലിച്ചിഴച്ചു . അവള്‍ കുതറാന്‍ നോക്കിയെങ്കിലും അയാളുടെ കരുത്തിന് മുന്‍പില്‍ അവള്‍ പരാജയപ്പെട്ടു.... കുളക്കരയിലിട്ട് അയാള്‍ അവളെ ക്രൂരമായി പ്രാപിച്ചു. പിന്നാലെ വന്ന സേവകരും അവളില്‍ ലയിച്ചു ചേര്‍ന്നു....... ശേഷം അയാള്‍ അവളെ അല്‍പ ജീവനോടെ കുളത്തിലേക്ക് ചവിട്ടി താഴ്ത്തി.........

നേരെ തമ്പുരാന്‍ തറവാട്ടിലെത്തി അവിടെ നിന്നും മകനെ  അടുത്ത ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു......

വര്‍ഷങ്ങള്‍ കടന്ന് പോയി....
ആരും അറിയുന്നുണ്ടായിരുന്നില്ല കുളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട അവള്‍ ഒരു രക്ത രക്ഷസായി മാറിയത്..... തന്നെ തന്റെ പ്രണയം തകര്‍ത്ത ഇളം ശരീരത്തില്‍ വെറും ഒരു നിമിഷത്തെ ശരീര സുഖത്തിനായി അക്രമം കാട്ടിയവര്‍ക്കായി അവരുടെ ചുടു രക്തത്തിനായി അലഞ്ഞു തിരിയുന്ന ഉഗ്ര രൂപിണിയായി അവള്‍ മാറിയത്.............


ഇത്രയും മാത്രമായിരുന്നു ആ ഡയറിയില്‍ കുറിച്ചിരുന്നത്. ജയദാസ് വായിച്ച് ഡയറി അടച്ചു വച്ചു. ആരായിരിക്കും ഇതിവിടെ കൊണ്ട് വച്ചത്......  മല്ലിയോട് ചോദിച്ചപ്പോള്‍ ഇവിടെ ആരും വന്നിട്ടില്ല എന്ന മറുപടി ആയിരുന്നു കിട്ടിയത്.....

സന്ധ്യ ആയപ്പോള്‍ ജയദാസ് പുറത്തൊക്കെ കറങ്ങി തിരികെ എത്തിയപ്പോള്‍ പതിനൊന്ന് മണിയായി. ഭക്ഷണം കഴിച്ച് ഒരു സിഗരറ്റ് കത്തിച്ച് നേരെ ബാല്‍ക്കണിയില്‍ പോയി നിന്ന് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ഡയറിയിലെ കാര്യങ്ങള്‍ ഓര്‍മയില്‍ വന്നത് .

പെട്ടെന്ന് തണുപ്പ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ തുടങ്ങി.... വശ്യമായ സുഗന്ധം അവിടമാകെ നിറഞ്ഞു ... നിലാവ് തെളിഞ്ഞ് നിന്ന മേഘങ്ങള്‍ ഒന്ന് ഭയന്നോന്ന് തോന്നി.....
 അയാളുടെ പിന്നില്‍ അടക്കിപിടിച്ച സീല്‍ക്കാരവും നിശ്വാസവും കേട്ട്  ഞെട്ടിത്തിരിഞ്ഞപ്പോള്‍ ഒന്നുമില്ല പിന്നില്‍ ..... തോന്നലാവും എന്ന് കരുതി തിരിഞ്ഞതും ബാല്‍ക്കണിയുടെ ഒരു കോണില്‍ ഒരു നിഴല്‍. മുടി അഴിച്ചിട്ട ഒരു പെണ്‍കുട്ടിയുടെ നിഴല്‍ . അയാള്‍ ഞെട്ടലോടെയും കൗതുകത്തോടെയും ആ നിഴലിനേ നോക്കി നിന്നു .

''ജയേട്ടാ''

നിഴല്‍ കണ്ട ഭാഗത്ത് നിന്നും പതിഞ്ഞ വിളി കേട്ട് ജയദാസ് ഞെട്ടി . തന്റെ പ്രിയപ്പെട്ട ഗംഗയുടെ പ്രണയം തുളുമ്പുന്ന ശബ്ദം അയാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും തിരിച്ചറിഞ്ഞു...............

____________________________________________________

--------------------------------------തുടരും-------------------------------------


It Smells Like Wrong

By Midhun ( Manu )

Part -3
---------------------------------------------------------------------------------

ഒരൊറ്റ തവണയേ ജയദാസിനു നോക്കാന്‍ കഴിഞ്ഞുള്ളൂ. അത്ര ഭീകരമായ കാഴ്ച ജയദാസിനെ പൂര്‍ണമായും നടുക്കി കളഞ്ഞു. മുഖം തിരിച്ച് കാടിനുള്ളില്‍ നിന്നും പുറത്തേക്ക് ഓടി കൂടെ എസ് ഐ അഫ്സലും. ജയദാസ്  റോഡിലേക്ക് വന്ന് പോലീസ് ജീപ്പിന്റെ ബോണറ്റില്‍ ചാരി നിന്നു ശ്വാസം വലിച്ചെടുത്തു. എസ് ഐ ജയദാസിന്റെ അടുത്ത് വന്ന് തോളില്‍ കൈ വച്ചിട്ട് പറഞ്ഞു ,

''മിസ്റ്റര്‍ ജയദാസ് വരൂ നമുക്ക് സ്റ്റേഷന്‍ വരെ പോവാം . കുറച്ച് കാര്യങ്ങള്‍ അറിയാനുണ്ട്''.

പോലീസ് ജീപ്പില്‍ തന്നെ അവര്‍ സ്റ്റേഷനിലേക്കും തുടര്‍ന്ന് എസ് ഐയുടെ ക്വോട്ടേഴ്സിലേക്കും പോയി. ഒരു കപ്പ് കോഫി ജയദാസിന് നീട്ടിക്കൊണ്ട് അഫ്സല്‍ ചോദിച്ചു.

''ജയദാസ് തനിക്ക് അരുണുമായി എങ്ങനെയാ ബന്ധം. ഇന്നലെ എപ്പൊഴാണ് തന്റെ അടുത്തേക്ക് അരുണ്‍ വന്നത്'' ?

''എന്റെ അകന്ന ഒരു ബന്ധുവാണ് സര്‍ . ടാക്സി ഡ്രൈവറാണ് അരുണേട്ടന്‍. ഇന്നലെ എയര്‍പോര്‍ട്ടില്‍ നിന്നും എന്നെ കൂട്ടിക്കൊണ്ട് വന്നത് അരുണേട്ടനാണ്. ഞാന്‍ വന്ന സന്തോഷത്തില്‍ കുറച്ച് അധികം മധ്യപിച്ച് രാത്രി രണ്ടര മണി കഴിഞ്ഞ് വീട്ടിലേക്ക് പോയതാ. വീട്ടിലെത്തീട്ട് വിളിക്കാന്നും പറഞ്ഞിരുന്നു. പക്ഷേ വിളിച്ചില്ല. ''

ചോദിക്കാതെ തന്നെ ജയദാസ് എല്ലാം എസ് ഐ അഫ്സലിനോട് പറഞ്ഞു .

''ഓക്കെ ജയദാസ് നമുക്ക് വീണ്ടും കാണാം . തല്‍ക്കാലം കേസിന്റെ അന്വോഷണം കഴിയുന്നത് വരെ താങ്കള്‍ സ്റ്റേഷനതിര്‍ത്തിയില്‍ തന്നെ ഉണ്ടാവണം. ഒരുപാട് ദുരൂഹതകള്‍ എനിക്ക് ഫീല്‍ ചെയ്യുന്നു''.

''ഓക്കെ സര്‍.''

*******************************

കേസിന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞ് അരുണിന്റെ സംസ്കാരവും എല്ലാം കഴിഞ്ഞ് ജയദാസ് തിരിച്ച് ബംഗ്ലാവില്‍ എത്തിയപ്പോള്‍ രാത്രി പതിനൊന്ന് മണിയായി. പുറത്ത് ചെറിയ മഴ പൊടിക്കുന്നു..... ക്ഷീണം കാരണം ഭക്ഷണം കഴിച്ച് ഉടനെ രണ്ട് സ്മോള്‍ കൂടി അകത്താക്കി ഉറക്കത്തിലേക്ക് വഴുതി വീണു............

.................

സമയം മൂന്ന് മണി ആവുന്നു...അരുണ്‍ കാറ് ബംഗ്ലാവിന്റെ മുറ്റത്ത് നിന്നും ഓടിച്ച് മെല്ലെ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി. ബംഗ്ലാവില്‍ നിന്നും മെയിന്‍ റോഡ് വരെ ഒന്നര കിലോമീറ്ററോളം ഉണ്ട്.
 കാടിന്റെ ഉള്ളിലൂടെ ഉള്ള വഴി ആയതിനാല്‍ ഇരുട്ട് കട്ട പിടിച്ച് കിടക്കുന്നു . നായകളുടെയും കുറുക്കന്റെയും കൂവലും കാട്ട് മൃഗങ്ങളുടെ മുരള്‍ച്ചയും ഏതോ പക്ഷിയുടെ പേടിപ്പിക്കുന്ന കരച്ചിലും ഇരുട്ടിനെ കൂടുതല്‍ ഭയമുള്ളതാക്കി മാറ്റി.

അകത്തേക്ക് ചെന്ന മദ്യത്തിന്റെ ലഹരി അരുണിന്റെ ഭയത്തെ പൂര്‍ണമായും അലിയിച്ച് കളഞ്ഞിരുന്നു.
 വണ്ടിയും കൊണ്ട് അയാളിപ്പോള്‍ നേരത്തെ മരം ഒടിഞ്ഞു വീണ സ്ഥലത്തെത്താറായിരുന്നു.

നല്ല കട്ട മഞ്ഞ്. നേരെ നോക്കി വണ്ടി ഓടിച്ച അരുണ്‍ അപ്പോഴാണ് വണ്ടി ചെല്ലുന്നതിന്റെ നേരെ ഒരു നൂറ് മീറ്ററോളം മുന്നില്‍ ആരോ റോഡിന്റെ നടുക്ക് നില്‍ക്കുന്നത് കണ്ടത്...... പെട്ടന്നു തന്നെ അരുണ്‍ വണ്ടി വെട്ടിച്ച് മാറ്റാന്‍ നോക്കി , പെട്ടെന്നുള്ള വെട്ടിക്കലില്‍ കാറ് വട്ടം കറങ്ങി ഒരു വശത്തേക്ക് ചെരിഞ്ഞ് നിരങ്ങി റോഡിന്റെ സൈഡിലുണ്ടായിരുന്ന മരത്തിലിടിച്ച് നിന്നു . പൂര്‍ണമായും മറിഞ്ഞ കാറില്‍ നിന്നും അരുണ്‍ പുറത്തേക്ക് നിരങ്ങി പുറത്തേക്ക് ഇറങ്ങി .

കാറില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ അരുണ്‍ രൂപം കണ്ട ഭാഗത്തേക്ക് നോക്കി , ഒന്നും കാണുന്നില്ല. രൂപം നിന്നിടത്തേക്ക് നടന്നു ചെന്നു നോക്കി ആരുമില്ല. മനസിന്റെ തോന്നലുകളെ തെറി വിളിച്ചു കൊണ്ട് കാറ് മറിഞ്ഞ കാരണം നടന്ന് റോഡിലേക്ക് പോവാം എന്ന് കരുതി തിരിഞ്ഞു. തിരിഞ്ഞതും ആ കാഴ്ച കണ്ട് മുഖം പൊത്തി.ഒന്നുകൂടി സൂക്ഷിച്ച് നോക്കിയ അരുണ്‍ ആ രൂപം കണ്ട് വിറങ്ങലിച്ച് പോയി...

ആ രൂപം അരുണിന്റെ മുഖത്തോട് മുഖം നോക്കി തൊട്ട് മുന്നില്‍ ഏകദേശം അര അടിയോളം നിലത്ത് നിന്നും പൊങ്ങി നില്‍ക്കുകയാണ്. കാലുകള്‍ നിലത്ത് തൊടുന്നില്ല....... ആറടിയോളം പൊക്കം കറുപ്പും നീലയും കലര്‍ന്ന ശരീരം അര്‍ദ്ധ നഗ്നമാണ്...... തിളങ്ങുന്ന കണ്ണുകളില്‍ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നു.  മുഖം ആകെ അളിഞ്ഞ് പുഴുത്ത് അറപ്പുളവാക്കുന്ന ഒരു സ്ത്രീ.........

പുഴുത്ത ശവത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു...... അരുണ്‍ തിരിഞ്ഞ് ഓടാന്‍ തുടങ്ങിയതും തൊട്ടു പിന്നിലും അതേ രൂപം . അരുണ്‍ നേരെ കാട്ടിനുള്ളിലേക്ക് ഓടി കയറി. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഓടി കയറിയത് ദുഷ്ട ശക്തികളും ക്രൂരമൃഗങ്ങളും വിഹരിക്കുന്ന കൊടും കാട്ടിനുള്ളിലേക്ക്.

തിരിഞ്ഞ് നോക്കാതെ ഓടിയ അരുണ്‍ കാടിനുള്ളില്‍ തുറസായ ഒരു സ്ഥലത്ത് തളര്‍ന്നിരുന്നു. ശ്വാസം വലിച്ചെടുത്തു. കണ്ണില്‍ നിന്നും കണ്ട കാഴ്ച പോവുന്നില്ല.......

അപ്പോളാണ് തന്റെ കാലിലൂടെ എന്തോ ചുറ്റി പിടിക്കുന്ന പോലെ അരുണിന് തോന്നിയത്. തോന്നലല്ല സത്യമാണ്. കാലിലേക്ക് നോക്കിയ അരുണ്‍ ഞെട്ടി , തൊട്ടു പിന്നില്‍ നിന്ന മരത്തിലൂടെ കിടന്ന കാട്ടു വള്ളികള്‍ കാലിലൂടെ ചുറ്റി മുകളിലേക്ക് ഇഴഞ്ഞ് വരുന്നു...... മുകളിലേക്ക് വന്ന് ശരീരത്തിലൂടെ ചുറ്റി പടരുകയാണ്. പതുക്കെ ശരീരം മുഴുവന്‍ പടര്‍ന്ന് ചുറ്റി വരിഞ്ഞു അരുണിനെ തല കീഴായി മേലേക്ക് ഉയര്‍ത്തി.......നിലത്ത് നിന്നും അരയടിയോളം ഉയരത്തില്‍ തലകീഴായി തൂങ്ങി നിന്നു. അരുണിന് തന്റെ ശരീരം അനക്കാന്‍ പോലും കഴിയുന്നില്ലായിരുന്നു. അവിടമാകെ പുഴുത്ത ശവത്തിന്റെ ഗന്ധം നിറയാന്‍ തുടങ്ങി .......
വന്യമായ ഒരു മുരള്‍ച്ച അരുണിന് അടുത്തേക്ക് അടുത്തു വന്നു . അരുണ്‍ മുരള്‍ച്ച കേട്ട ഭാഗത്തേക്ക് നോക്കി വിറച്ചു പോയി. മുന്‍പ് കണ്ട ഭീകരമായ സത്രീ രൂപം തന്റെ അടുത്തേക്ക് കാലുകള്‍ നിലത്ത് തൊടാതെ ഒഴുകി വരുന്നു. അരുണ്‍ അവസാന ശ്രമം പോലെ കുതറാന്‍ നോക്കി. ഇല്ല കഴിയുന്നില്ല. ആ രൂപം അരുണിന്റെ അടുത്തേക്ക് വന്ന് കുനിഞ്ഞ് അരുണിനെ നോക്കി വന്യമായി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് തലകീഴായി കിടക്കുന്ന അരുണിന്റെ മുഖത്തിനടുത്തേക്ക് തന്റെ മുഖം കൊണ്ട് വന്നു , അരുണിന്റെ കാതില്‍ ആ ഭീകര സത്വത്തിന്റെ നിശ്വാസം തുളഞ്ഞു കയറി മൂക്കിനുള്ളിലൂടെ പുഴുത്തളിഞ്ഞ ശവത്തിന്റെ ഗന്ധം നിറഞ്ഞു. അരുണ്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. മെല്ലെ ആ രൂപം അരുണിന്റെ കഴുത്തിലേക്ക്  മുഖം അടുപ്പിച്ചു.കൂര്‍ത്ത പല്ലുകള്‍ അരുണിന്റെ കഴുത്തിലേക്ക് അഴ്ന്നിറങ്ങി...........

______________________തുടരും______________________


The Smells like Wrong Part 2
_____________________________

കാറിന്റെ എസിയിലും ഒരു നിമിഷം കൊണ്ട് ജയദാസും അരുണും വിയര്‍ത്ത് കുളിച്ചു.  സെക്കന്റ് വ്യത്യാസത്തിലാണ് വലിയൊരു അപകടത്തില്‍ നിന്നും രണ്ട് പേരും രക്ഷപെട്ടത്. അല്ലായിരുന്നേല്‍ ആ വലിയ മരം കാറിന്റെ മേലേക്ക് വീണ് രണ്ട് പേരും ......

 എന്തേലും പറ്റിയാല്‍ സഹായിക്കാന്‍ പോലും ആരുമില്ല അടുത്തെങ്ങും. ജയദാസും വിറച്ച് കൊണ്ട് അരുണും കാറില്‍ നിന്നും മെല്ലെ പുറത്തിറങ്ങി. പെട്ടെന്നുള്ള ബ്രേക്കിങും എല്ലാം കാരണം വണ്ടി ഓഫായി പോയിരുന്നു.

''അരുണേട്ടാ വണ്ടി സ്റ്റാര്‍ട്ടാക്ക് ഇനി വഴി ശെരിയാക്കാതെ മുന്നോട്ട് പോകാന്‍ കഴീല്യാ''. ജയദാസ് അരുണിനോട് പറഞ്ഞു .
അരുണ്‍ കാറില്‍ കയറി വണ്ടി ന്യൂട്രല്‍ ആക്കി താക്കോല്‍ ഓണാക്കി. ഒന്ന് മുരണ്ട് വീണ്ടും ഓഫായി. എത്ര ശ്രമിച്ചിട്ടും ഓണാവുന്നില്ല.
വീണ്ടും ഒന്നുകൂടി ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ടായി വണ്ടിയുടെ  ലൈറ്റ് തെളിഞ്ഞു. അരുണ്‍ കാറില്‍ നിന്നും പുറത്തേക്കിറങ്ങി ബാക്ക് ഡിക്കി തുറന്ന് ഒരു വെട്ടുകത്തി എടുത്ത് ജയദാസിന്റെ അടുത്തേക്ക് വന്നു.

'' വാ കഴിയുന്നിടത്തോളം മരം വെട്ടി മാറ്റാം. എന്തോ ഭാഗ്യം അല്ലേല്‍ നമ്മള്‍ രണ്ട് പേരും ഈ വഴിയില്‍ കിടന്ന് തീര്‍ന്നേനേ''. അരുണ്‍ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.

ജയദാസും അരുണും ഓരോന്ന് സംസാരിച്ചുകൊണ്ട് റോഡിന്റെ കുറുകെ വീണ മരം വെട്ടി മാറ്റാന്‍ തുടങ്ങി. ഏകദേശം പകുതിയോളം പണി തീര്‍ന്നപ്പോഴാണ് ഓണായിക്കിടന്ന വണ്ടി ഓഫായത്. വണ്ടിയുടെ ലൈറ്റ് ഓഫായതോടെ രണ്ട് പേരും കനത്ത ഇരുട്ടിനുള്ളിലായി. മഴ തകര്‍ത്ത് പെയ്യുകയാണ്  ജയദാസ് അപ്പോഴും മരം വെട്ടി മാറ്റുന്ന ജോലിയില്‍ മുഴുകിയിരിക്കുകയാണ്. കഴിയുന്നതും വേഗം അവിടുന്ന് താമസ സ്ഥലത്തെത്തണം.

''മൈ*** മഴ മനുഷ്യനെ പണിയുണ്ടാക്കാനായിട്ട്'' എന്നൊരു തെറിയും പറഞ്ഞു അരുണ്‍ കാറിനടുത്തേക്ക് വെറുതേ തിരിഞ്ഞൊന്ന് നോക്കിയതും കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിയും മിന്നലും അടിച്ചതും ഒരുമിച്ചായിരുന്നു. മിന്നലിന്റെ വെളിച്ചത്തില്‍ അരുണ്‍ ഞെട്ടിത്തരിച്ച് പോയി. കാറിന്റെ വലത് വശത്ത് ബോണറ്റിനോട് ചേര്‍ന്ന് ആരോ തങ്ങളെ നോക്കി നില്‍ക്കുന്ന പോലെ. മിന്നലിന്റെ വെളിച്ചത്തില്‍ വ്യകതമായി കണ്ടു. ആറടിയോളം പൊക്കമുള്ള ആരോ....  വീണ്ടും ഒരു മിന്നല്‍ കൂടി അടിച്ചു. അപ്പോള്‍ രൂപം അവിടെ ഇല്ല. അരുണിനെ വല്ലാതെ വിറക്കാന്‍ തുടങ്ങി .....

'' എന്താ അരുണേട്ടാ വല്ലാണ്ടിരിക്കണേ ''

''ഹേയ് ഒന്നൂല വാ പോവാം ''

രണ്ട് പേരും നടന്ന് കാറില്‍ കയറി അരുണ്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പുറത്തേക്ക് ചുറ്റുമൊന്ന് നോക്കി. ആരോ തങ്ങളെ കാടിന്റ് ഇടയില്‍ നിന്നും ശ്രദ്ധിക്കുന്ന പോലെ.
അരുണ്‍ പെട്ടെന്ന് തന്നെ ഗിയര്‍ മാറ്റി വണ്ടി മുന്നോട്ടെടുത്ത്. ആ പൊട്ടിപൊളിഞ്ഞ വഴിയിലൂടെ ഓടിക്കാവുന്നതിന്റെ പരമാവധി വേഗതയില്‍ വണ്ടി ഓടിച്ചു.......

അപ്പോഴും തകര്‍ത്ത് പയ്യുന്ന മഴയില്‍ അവര്‍ കാര്‍ നിര്‍ത്തി ഇട്ടിരുന്ന ഭാഗത്ത് അവര്‍ പോവുന്നതും നോക്കിക്കൊണ്ട് ആരോ നില്‍പുണ്ടായിരുന്നു..........

---------------------------------------------------

ഗേറ്റ് കടന്ന് വളരേ വേഗത്തില്‍ കാര്‍ ആ വലിയ ബംഗ്ലാവിന്റെ മുറ്റത്തേക്ക് കയറി . ബ്രേക്കില്‍ ആഞ്ഞ്  ചവിട്ടി അരുണ്‍ വണ്ടി നിര്‍ത്തി സ്റ്റിയറിങ്ങില്‍ തലചേര്‍ത്ത് വച്ച് ദീര്‍ഘമായി ശ്വാസം വലിച്ച് വിട്ടു. കണ്ട കാഴച മനസ്സില്‍ നിന്നും വിട്ടു മാറുന്നേ ഇല്ല.
'ഇനി അത് തന്റെ തോന്നലായിരിക്കുമോ.
പല കഥകളും ഈ സ്ഥലത്തേക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഒന്നും വിശ്വസിച്ചിരുന്നില്ല. എന്തായാലും എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപെടണം. മനസില്‍ പറഞ്ഞു കൊണ്ട് ചുററും നോക്കി.

'വര്‍ഷങ്ങള്‍ പഴക്കമുള്ള ബംഗ്ലാവ്. പ്രേത കഥകളിലൊക്കെ പറയുന്ന സ്ഥിരം ക്ലീഷേ പോലെ തൂണുകളിലൊക്കെ കൊത്തുപണികളും രണ്ട് നിലകളും പോരാത്തതിന് ഭീകരത സ്ൃഷ്ടിക്കാനായി ചുറ്റും കാടുകളാല്‍ മൂടപ്പെട്ടിരിക്കുന്നു.
മഴ ഏകദേശം തോര്‍ന്ന് അവിടമാകെ മഞ്ഞു പടരാന്‍ തുടങ്ങി . നല്ല കട്ട മഞ്ഞ്'...........

''ഇറങ്ങി വാ അരുണേട്ടാ'' ജയദാസ് കാറില്‍ നിന്നും ഇറങ്ങിക്കൊണ്ട് അരുണിനെ വിളിച്ചു.
അരുണ്‍ കാറില്‍ നിന്നും ഇറങ്ങി ജയദാസിനെ അവന്റെ ലഗേജുകള്‍ എടുക്കാന്‍ സഹായിച്ചു കൊണ്ട് ചോദിച്ചു.

''നീ മാത്രേ ഉള്ളോ ജയാ ഇവിടെ . വേറേ സ്ഥലമൊന്നും വാങ്ങാന്‍ കിട്ടീല്യേ നിനക്ക് .എന്നോട് പറഞ്ഞിരുന്നേല്‍ ഞാന്‍ സംഘടിപ്പിച്ച് തരായിരുന്നില്‌ല്യേ . ഇവിടെ ആകെ എന്തോ പോലെ ''..

''കിട്ടുമായിരിക്കാം പക്ഷേ ഈ വീട് ഫോട്ടോയില്‍ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങി. സ്ഥിരമായിട്ടല്ലല്ലോ ഇടക്ക് വരുമ്പോ താമസിക്കാനല്ലേ ''.
ജയദാസ് മറുപടി നല്‍കി.

''എന്നാലും ഇത് വേണ്ടാരുന്നു ജയാ'' അരുണ്‍ താന്‍ കണ്ട കാഴ്ച ജയദിസിനോട് പറഞ്ഞു .

''അതൊക്കെ ഓരോ തോന്നലുകളാ അരുണേട്ടാ . ഓരോന്ന് ആലോചിച്ച് കൂട്ടി മനസില്‍ വരുന്നത്.'' ജയദാസ് ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് കോളിങ് ബെല്‍ അടിച്ചു.

ജോലിക്കാരെ ഏര്‍പ്പാടാക്കാമെന്ന് വീട് വാങ്ങി കൊടുത്ത ബ്രോക്കര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അവര് ഉണ്ടാവും ഇവിടെ . അല്‍പം കഴിഞ്ഞപ്പോള്‍ ബംഗ്ലാവിന്റെ ആ വലിയ വാതില്‍ തുറക്കപ്പെട്ടു. ഒരു നാല്‍പത്തഞ്ച് വയസോളം പ്രായം തോന്നിക്കുന്ന സ്ത്രീയാണ് വാതില്‍ തുറന്നത്. നല്ല പൊക്കവും ആരോഗ്യവും ഉണ്ട് അവരെ കണ്ടാല്‍. തമിഴത്തി ആണെന്ന് തോന്നുന്നു.....  ഉറക്കത്തിലായിരുന്നെന്ന് തോന്നുന്നു . പാതി ഉറക്കത്തില്‍ ശല്യം ചെയ്തതിന്റെ ഈര്‍ഷ്യ ആ മുഖത്ത് തെളിഞ്ഞു കാണാം....

'' വാങ്ക സാര്‍ ഉള്ള വാങ്ക.നീങ്ക താന ജയദാസ് . നാന്‍ മല്ലി. ഉങ്കളോടെ സെര്‍വന്റ്.....''
ചിരിച്ചുകൊണ്ട് അവര്‍ സ്വയം പരിചയപ്പെടുത്തി അകത്തേക്ക് ക്ഷണിച്ചു.....

''റൂം മേലേ റെഡി പണ്ണിയിറ്ക്ക് സാര്‍ വാങ്ക''....

അരുണും ജയദാസും ഉള്ളിലേക്ക് കയറി പെട്ടികളെല്ലാം അകത്ത് ജയദാസിന്റെ  മുറിയില്‍ കൊണ്ട് വച്ചു. ജയദാസ് മുറി ആകെ ഒന്ന് വിക്ഷിച്ചു.

 നല്ല ഭംഗിയുള്ള മുറി. പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന കൊത്ത് പണികളും ഫര്‍ണിച്ചറുകളും. ഭിത്തിയില്‍ കട്ടിലിനു നേരേ സുന്ദരിയായ ഒരു പെണ്ണിന്റെ അര്‍ദ്ധ നഗ്ന രൂപം കൊത്തി വച്ചിരിക്കുന്നു. നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല അത്രക്കും ജീവന്‍ തുടിക്കുന്നു രൂപത്തിന്.

റൂമില്‍ നിന്നും പുറത്തേക്ക് ബാല്‍ക്കണി . ബാല്‍ക്കണിയില്‍ നിന്നിട്ട് ജയദാസ് ചുറ്റുമൊന്ന് നോക്കി. മഴ കഴിഞ്ഞ് മാനം തെളിഞ്ഞ് നില്‍ക്കുന്നു..
ബംഗ്ലാവിന്റെ ചുറ്റും കട്ട മഞ്ഞാല്‍ മൂടപ്പെട്ടിരിക്കുന്നു. ചെറിയ നിലാവെളിച്ചം ബംഗ്ലാവിന്റെ ചുറ്റും മൂടപ്പെട്ട കാടിന്റെ മേലേക്ക് അരിച്ചിറങ്ങുന്നു......

'' ഹൂ എന്തൊരു തണുപ്പ്. വാ അരുണേട്ടാ ചൂടായിട്ട് എന്തേലും ഉണ്ടോന്ന് നോക്കാം.'' ജയദാസ് അരുണിനെ വിളിച്ചു.

റൂമിലേക്ക് കയറി ജയദാസ് ഫോണെടുത്ത് താഴേക്ക് വിളിച്ചു ,

'' മല്ലി ചൂടായിട്ട് എന്താ ഉള്ളേ ''

മല്ലി: ''കോഫി സാര്‍ ''

ജയദാസ്: ''അത് വേണ്ട . ഡ്രിങ്ക്സ് ഇണ്ടാവോ ''

മല്ലി : ഇറ്ക്ക് സാര്‍ ദോ വരേ . വെയിറ്റ് സര്‍.

കാള്‍ കട്ടായി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ മല്ലി ഒരു ട്രേയില്‍ തണുപ്പിനെ എതിര്‍ക്കാന്‍ വീര്യമുള്ള കുപ്പിയും രണ്ട് ഗ്ലാസുമായി മുകളിലേയ്ക്ക് കയറി വന്നു. ട്രേ ബാല്‍ക്കണിയിലെ ടേബിളില്‍ വച്ചിട്ട് ഗ്ലാസിലേക്ക് പകര്‍ന്നിട്ട് താഴേക്ക് പോയി.... ജയദാസും അരുണും ഓരോ ഗ്ലാസ് എടുത്തു മെല്ലെ നുകരാന്‍ തുടങ്ങി .

'അരുണ്‍: ആ തണുപ്പൊന്നും ഒരു പ്രശ്നമല്ല ചൂടാക്കാനുള്ളത് ദേ ഇവിടെ തന്നെ ഉണ്ടല്ലോ മോനേ ജയാ....

ജയദാസ് : ങേ അരുണേട്ടന്‍ എന്താ ഉദ്ധേശിച്ചത്.

അരുണ്‍: കണ്ടില്ലേ അവള്‍ തന്നെ മല്ലി. ഈ കൊടും തണുപ്പത്ത് അവളെപ്പോലെ ഒരെണ്ണം കിട്ടീലെ . സെറ്റാക്കിക്കോ . തിരിച്ച് പോണ വരെ ചൂട് ധാരാളം ആസ്വദിക്കാം

ജയദാസ് : ഹ്ം അങ്ങനെ ആസ്വദിക്കാനാണേല്‍ എന്നേ ആവാരുന്നു ചേട്ടാ. ലണ്ടനില്‍ ഇല്ലാത്തതൊന്നും അല്ലല്ലോ.  പക്ഷേ ഈ പ്രായത്തിനിടക്ക് ഇത് വരെ അന്യ സത്രീകളോട് ജയദാസിന് മോഹം തോന്നിയിട്ടില്ല. എന്റെ മനസില്‍ അവള് മാത്രാ എന്റെ ഗംഗ. ഈ ജയദാസിന് അത് മതി. അവള് പോയി അതോടെ എല്ലാ ആഗ്രഹങ്ങളും കുഴിച്ച് മൂടി.

അരുണ്‍: ഞാന്‍ ഒരു തമാശ പറഞ്ഞതാടാ. ശരി ഞാനിറങ്ങാ . വീണ്ടും കാണാം.....

ജയദാസ് : ഓക്കെ ചേട്ടാ അവിടെ എത്തീട്ട് വിളിക്ക്ട്ടോ

അരുണ്‍ : ഓക്കെ '

അരുണ്‍ താഴേക്ക് വന്ന് കാറെടുത്ത് പുറത്തേക്ക് പോകുന്നത് മേലെ നിന്നും നോക്കിയ ശേഷം ജയദാസ് വന്ന് കട്ടിലിലേക്ക് മറിഞ്ഞു. ....

രാവിലെ മല്ലി വന്നു തട്ടി വിളിച്ചപ്പോഴാണ് ജയദാസ് കണ്ണ് തുറന്നത്. താമസിച്ച് കിടന്നോണ്ട് നല്ല ക്ഷീണം. കണ്ണ് തുറന്ന് നോക്കുമ്പോള്‍ ചൂട് കാപ്പിയുമായി മല്ലി മുന്‍പില്‍ നില്‍ക്കുന്നു.

'' സര്‍ ടൈം പത്ത് ആയ്ട്ച്ച് സര്‍ കോഫീ.''
ജയദാസ് കോഫി സിപ് ചെയ്തോണ്ട് ബാല്‍കണീലേക്ക് നിന്നു. പകല്‍ വെളിച്ചത്തില്‍ ബംഗ്ലാവിന്റെ ചുറ്റും അതിമനോഹരം
കാടിന്റെ മധ്യഭാഗത്തായിട്ട് ബംഗ്ലാവ് കാടിനേക്കാള്‍ പൊക്കത്തില്‍. ചുറ്റും കണ്ണെത്താ ദൂരത്ത് മരങ്ങള്‍ . പത്ത് മണി ആയിട്ടും മഞ്ഞാല്‍ മൂടപ്പെട്ടിരിക്കുന്നു .

''സൂപ്പറായിരിക്ക് ഇല്ലേ സാര്‍ ''

''ഉം മല്ലീടെ വീടെവിടെയാ''

''ചെന്നെ സര്‍.'

''ജയദാസ് : ഇവിടെ എങ്ങനെ''

മല്ലി: രണ്ട് വര്‍ഷത്തുക്ക് മുന്നാടി ഒരു ആക്സിഡന്റ് ഹസ്ബന്റ് ഫാമിലി എല്ലാമേ പോച്ച് സര്‍.
യാരുമേ ഇല്ല. അതാ വേലക്കാക ഇങ്ക.''

''അല്ല സര്‍ നൈററ് ഉങ്ക കൂടെ വന്തത് യാര് , ഫ്രണ്ടാ തിരുമ്പി പോണ വഴി എന്ന പാത്ത് എതോ തപ്പാ പാത്തിട്ടാങ്ക. .''

അപ്പോഴാണ് അരുണേട്ടന്‍ ഇത് വരെ വിളിച്ചില്ലല്ലോന്ന് ഓര്‍ത്തത്. ആഹ് ഒരുപാട് ലേറ്റായി പോയതല്ലേ . കൂടെ മദ്യോം . ഓഫായി കാണും.

സംസാരിച്ച് കൊണ്ട് നില്‍ക്കുമ്പോഴാണ് താഴെ ബംഗ്ലാവിന്റെ മുറ്റത്തേക്ക് ഒരു പൊലീസ് ജീപ്പ് കയറി വന്നത്. ജയദാസ് ചായകപ്പ് മല്ലീടെ കയ്യില്‍ കൊടുത്തിട്ട് താഴേക്ക് ചെന്നു.

ജീപ്പില്‍ നിന്നും എസ് ഐ ഇറങ്ങി വന്ന് ജയദാസിനോട്.

'' താങ്കളുടെ ആരാ അരുണ്‍. ഇന്നലെ ഇവിടെ വന്നിരുന്നോ''

''എന്താ സര്‍ പ്രശ്നം ''

''വാ പറയാം വണ്ടിയില്‍ കയറ്''

ജയദാസുമായി ജീപ്പ് പുറത്തേക്ക് പാഞ്ഞു.

- ജീപ്പ് തലേ ദിവസം രാത്രി മരം ഒടിഞ്ഞു വീണ സഥലത്ത് നിന്നു . കുറേ ആളുകള്‍ റോഡില്‍ നില്‍പ്പുണ്ട്.

''ഇറങ്ങി വാ ''

ജയദാസ് ജീപ്പില്‍ നിന്നിറങ്ങി റോഡിലേക്ക് നോക്കി. റോഡിന്റെ നടുക്കായി അരുണിന്റെ കാര്‍ കത്തി കരിഞ്ഞ് കിടക്കുന്നു.

''വാ '' എസ് ഐ ജയദാസിനെ കൂട്ടി റോഡിന്റെ സൈഡിലേക്ക് കയറി കാട്ടിനുള്ളിലേക്ക് നടന്നു. കുറച്ച് അകത്തേക്ക് കാട്ടിലൂടെ നടന്നപ്പോള്‍ കുറച്ച് അളുകള്‍ അവിടെ തുറസായ സഥലത്ത് കൂടി നില്‍ക്കുന്നു .

'' നോക്ക് '' എസ് ഐ ചൂണ്ടി കാണിച്ചിടത്തേക്ക് ജയദാസ് നോക്കി. ഒന്നേ നോക്കിയുള്ളൂ ഞെട്ടിത്തരിച്ച് പോയി ജയദാസ് .

കാട്ടു വള്ളികളില്‍ കുരുങ്ങി തലകീഴായി കിടക്കുന്നു അരുണിന്റെ ശരീരം ...........കഴുത്തിലൂടെയും കാലിലുടെയും കൈകളിലൂടെയും വള്ളി കുരുങ്ങി...
 ഡ്രസെല്ലാം കീറി ചോരമയം ഒട്ടുമില്ലാതെ വിളറി വെളുത്ത്. ............മുഖമെല്ലാം മാന്തി കീറി കണ്ണിലെ കൃഷ്ണമണികള്‍ രണ്ടും കണ്ണില്‍ നിന്നും പുറത്തേക്ക് തൂങ്ങി കിടക്കുന്നു . .........നാക്ക് പുറത്തേക്ക് നീട്ടി കടിച്ച് പിടിച്ച് .......ആകെ ഭയപ്പെടുത്തുന്ന കാഴ്ച....

വല്ലാത്തൊരു ഗന്ധം അവിടമാകെ പടരാന്‍ തുടങ്ങി ..............


______________________തുടരും____________________
ഹായ്..... ഇതെന്റെ ആദ്യ തുടര്‍ കഥയാണ്. ഒരുപാട് ഉള്ളതിനാല്‍ part part ആയിട്ടേ എഴുതാന്‍ കഴിയുള്ളൂ........ തെറ്റുകളും കുറവുകളും ദയവായി ചൂണ്ടിക്കാണിക്കുക. എല്ലാ രീതിയിലുള്ള അഭിപ്രായങ്ങളും സ്വാഗതം ചെയ്തു കൊണ്ട് ഞാന്‍ എഴുതി സോറി ടൈപ്പി തുടങ്ങട്ടെ.........

...........The Smells like wrong.............
   
                         By Midhun (Manu)

കാര്‍ ഹൈവേയില്‍ നിന്നും തിരിഞ്ഞ് ഇടറോഡിലേക്ക് കയറുമ്പോള്‍ സമയം രാത്രി ഒരു മണി കഴിഞ്ഞു. വാച്ചിലേക്ക് നോക്കി ഒരു ദീര്‍ഘനിശ്വാസം എടുത്തിട്ട് ജയദാസ് കാറിന്റെ കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കി. പുറത്ത് നല്ല മഴ. തുള്ളിക്കൊരു കുടം കണക്കെ തകര്‍ത്ത് പെയ്യുകയാണ്. കൂടെ മഴക്ക് ബാക്ഗ്രൗണ്ട് മ്യൂസിക് പോലെ ചെറിയ ഇടിമുഴക്കവും.

''അരുണേട്ടാ ഇനി എത്ര ദൂരം കൂടി ഉണ്ടാവും '' ജയദാസ് ഡ്രൈവര്‍ അരുണിനോട് ചോദിച്ചു.

''ഒരു അര  കിലോ മീറ്റര്‍ കൂടി ഉണ്ടാവും. ഞാനും അധികം വന്നിട്ടില്ല ഇവിടേക്കെങ്ങും. അധികം ആള്‍ താമസം ഇല്ലാത്ത സ്ഥലമാണ്. പല കഥകളാണ് ഓരോ ആള്‍ക്കാരും പറയണേ . പ്രേതം യക്ഷി അങ്ങനെ പലതും. പലര്‍ക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടത്രേ. എന്തോ എനിക്കറീല്യ.'' അരുണ്‍ പറഞ്ഞു.

'' അതൊക്കെ ചുമ്മാ മനുഷ്യരു വെറുതേയ് പറേണത് ആണെന്നേ. ചേട്ടാ സത്യത്തില്‍ ഈ ഭൂതോം പ്രേതോമൊക്കെ സിനിമാക്കാരും നോവലുകാരും സൃഷ്ടിച്ചതല്ലേ. ''

''അല്ല മോനേ ഓരോ ശക്തികള്‍ നമ്മളറിയാതെ നമുക്ക് ചുറ്റും ഉണ്ട്.''

'' ആവോ എന്തായാലും ആവട്ടെ നല്ല ക്ഷീണം അവടെ എത്തീട്ട് വേണം നന്നായിട്ട് ഒന്ന് വിശ്രമിക്കാന്‍.''

''അല്ല മോനേ ഇനി തിരിച്ച് പോണില്ലേ. വിശേഷങ്ങളൊക്കെ പറയ്. കുറേ ആയില്ലേ നാട്ടില്‍ വന്നിട്ട്.''

''ഉം അതേ ചേട്ടാ. പന്ത്രണ്ട് വര്‍ഷം ആയി ''...... ജയദാസ് അരുണേട്ടനോട് വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.

-ജയദാസ് ലണ്ടനില്‍ ബിസിനസ് ആയിട്ട് വര്‍ഷം കുറേ ആയി. ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല. പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു. ഇടക്ക് അവള്‍ പഠിക്കാനായി ഹോസ്റ്റലിലേക്ക് പോയി. ഇടക്ക് വരുമ്പോഴെല്ലാം കാണുമായിരുന്നു. അങ്ങനെ അതിനിടക്കാണ് ജയദാസിന് ജോലി കിട്ടി ലണ്ടനിലേക്ക് പോയത്. രണ്ട് വര്‍ഷം കഴിഞ്ഞ് വന്നപ്പോള്‍ അവളെ അന്വോഷിച്ച് പോയപ്പോള്‍ അറിഞ്ഞത് അവളുടെ കല്യാണം നിശ്ച്വയിച്ചു എന്നായിരുന്നു. ആകെ തകര്‍ന്ന് പോയ അവന്‍ തിരികെ ലണ്ടനിലേക്ക് തിരിച്ചു പോയി ഇനി ഒരു പെണ്ണും തന്റെ ജീവിതത്തില്‍ ഇല്ലാ എന്നുറപ്പിച്ചുകൊണ്ട്...........-

അയാള്‍ ഓരോന്ന് ആലോചിച്ച് കാറിന്റെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അവളെക്കുറിച്ച് ആലോചിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി.......

കാര്‍ മെല്ലെ ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങി. റോഡിന്റെ ഇരുവശവും കാടാണ്. സന്ധ്യകഴിഞ്ഞാല്‍ ആരും ഉണ്ടാവില്ല. പകല്‍ പോലും വെളിച്ചം കടന്ന് വരാന്‍ മടിക്കുന്ന അന്തരീക്ഷം. അത്രക്കും ഭീതിയുളവാക്കുന്ന കാടും കാടിന്റെ നടുക്കൂടെ മണ്‍ പാതയും...... അരുണിന് ഭയം തോന്നിയെങ്കിലും പുറകില്‍ ജയദാസ് ഉള്ള ദൈര്യത്തില്‍ വണ്ടി ഓടിക്കുകയാണ്.

പെട്ടെന്നാണ് ഭൂമി പിളര്‍ക്കുന്ന പോലെ ഒരു ഇടിയും കൂടെ റോഡിലേക്ക് കാറിന്റെ മുന്‍പിലേക്ക് വലിയൊരു മരം ഒടിഞ്ഞ് വീണതും. ഞെട്ടിത്തരിച്ച് അരുണ്‍ ബ്രേക്കില്‍ ആഞ്ഞ് ചവിട്ടി. കാറ് പിന്‍വശം മേലേക്ക് ഉയര്‍ന്ന് താഴെക്ക് വന്ന് റോഡില്‍ ഉരഞ്ഞ് നിന്നു.....................

____________________തുടരും________________________

ഉടന്‍ ആരംഭിക്കുന്നു . സസ്പെന്‍സ് ത്രില്ലര്‍ ഹൊറര്‍ .....

       

     It Smells like Wrong


By Colors.


Dont miss it.............



Wednesday, 9 August 2017

തിമിംഗലം നത്തോലി



തിമിംഗലത്തെപ്പറ്റിയാണ് എല്ലായിടത്തും ചര്‍ച്ച. ചര്‍ച്ചയുടെ പേരില്‍ സമയം ചിലവാക്കുന്ന മഹാന്മാര്‍ക്ക് അതിനെയങ്ങ് കൊന്നാല്‍ പോരേ..?

കാലത്തുതന്നെ അളിയന്റെ ന്യായമായ ചോദ്യം ചേച്ചിയുടെ കാതുകളിലെത്തി. ഉത്തരം നല്‍കിയാലും ഇല്ലെങ്കിലും ഇന്ന്‍ തിമിംഗല ചര്‍ച്ച ഈ വീട് വിട്ട് പോകില്ല എന്നറിയാവുന്ന ചേച്ചി മറുപടി പറഞ്ഞു.

മനുഷ്യാ.. കടലിലൂടെ പാഞ്ഞുപോകുന്ന സ്രാവിനെ പിടിച്ച് കറിവെച്ചു തിന്നുന്ന പോലെ അത്ര ഈസിയല്ല ഈ നീലത്തിമിംഗലം.. ഇത് മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് കളിയ്ക്കുന്ന ഒരു ഗെയിമാണ്.

അളിയന്‍ ശക്തിയായി തല ചൊറിഞ്ഞുകൊണ്ട് കലിപ്പോടെ പറഞ്ഞു.

എട്യേ.. എന്നെ നീ അത്രയ്ക്കും പൊട്ടനാക്കാതെടീ.. ഇതൊരു ഗെയിമാണെന്നും പ്ലേസ്റ്റോറില്‍ നിന്നും മൊബൈല്‍ വഴി കിട്ടുന്നതാണെന്നും എനിയ്ക്കറിയാടീ.. പക്ഷേ ഈയൊരു ഗെയിമിനെ മനുഷ്യനെന്തിനാ ഇത്രയ്ക്കും പേടിയ്ക്കുന്നത്..? അതാണെനിയ്ക്ക് മനസ്സിലാവാത്തത്..?

അളിയന്‍ വളരെ സീരിയസ്സായാണ് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നതെന്ന്‍ മനസ്സിലാക്കിയ ചേച്ചി വളരെ സീരിയസ്സായിത്തന്നെ പറഞ്ഞു.

ചേട്ടാ..  ഈ ഗെയിമിന്റെ പ്രത്യേകതകളെപ്പറ്റി വല്ലതും അറിയാമോ..? മറ്റുള്ള ഗെയിമുകളെപ്പോലെയല്ല ഈ ഗെയിം ഇതിന്റെ ഓരോ ലെവലിലും ഓരോ ടാസ്ക്കുണ്ട്. ആ ടാസ്ക്ക് ചെയ്തിട്ടേ നമ്മുക്ക് അടുത്ത ലെവലിലേയ്ക്ക് പോവാനാവൂ.. തരുന്ന ടാസ്ക്ക് മുഴുക്കെ സാഹസികവും അപകടം നിറഞ്ഞതുമാണ്.

ചേച്ചിയുടെ സംസാരത്തിന്നിടയില്‍ കയറിക്കൊണ്ട് അളിയന്‍ പറഞ്ഞു.

എടീ.. ഇക്കാര്യം ഞാനും കേട്ടതാ.. നീ ദേഷ്യപ്പെട്ട് ഈ ചര്‍ച്ച കുളമാക്കില്ല എന്നുറപ്പുണ്ടെങ്കില്‍ മാത്രം ഞാനൊരു ഉദാഹരണ സഹിതം ഇത് വിശദമാക്കാം.

വഴക്കുണ്ടാക്കില്ല എന്ന്‍ ചേച്ചി ഉറപ്പേകിയതും അളിയന്‍ ഉഷാറോടുകൂടി പറഞ്ഞു.

എടീ.. ഏതാനും വര്‍ഷം മുന്നെ താലികെട്ടി കൂടെക്കൂട്ടിയ നീയാണ് എന്റെ നീലത്തിമിംഗലം എന്ന്‍ സങ്കല്‍പ്പിയ്ക്ക്.. ഇവിടെ ഗൂഗിള് നമ്മുടെ നാടും പ്ലേസ്റ്റോര്‍ നമ്മുടെ കല്ല്യാണമണ്ഡപവും ബ്രോക്കര്‍ കുഞ്ഞാപ്പി നമ്മുടെ ഇന്റര്‍നെറ്റ് കണക്ഷനും ആകയാല്‍... !!

അളിയന്‍ ബാക്കി പറയും മുന്നെ ചേച്ചി ഒരു സജക്ഷന്‍ പറഞ്ഞു.

കുഞ്ഞാപ്പിയ്ക്ക് അന്ന്‍ ബ്രോക്കര്‍ കാശ് നല്‍കാത്തതിനാല്‍ നമ്മുക്ക് കുഞ്ഞാപ്പിച്ചേട്ടന് ജിയോ എന്ന്‍ പേരിട്ടാലോ..?

അളിയന്‍ പല്ലിറുക്കെ കടിച്ച് ചര്‍ച്ച തുടര്‍ന്നു.

അങ്ങിനെ ആകയാല്‍ നീയെന്ന നീലത്തിമിംഗലം എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. ഒന്നു രണ്ടു മാസങ്ങള്‍ നമ്മള്‍ പിന്നിട്ട വേളയില്‍ ഗെയിമിന്റെ കുറച്ചു ലെവലുകള്‍ തള്ളിനീക്കിയെന്ന്‍ കരുതുക. ഇനി ഞാന്‍ പറയാന്‍ പോകുന്നത് മറുപടിയില്ലാതെ ശ്രദ്ധിച്ച് കേട്ടോളണം. ഗെയിമില്‍ പറയുന്ന ടാസ്ക്ക് പോലെ നീയെന്നോട് ചില ടാസ്ക്കുകള്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ..?

ചേച്ചി ചിന്തയിലാണ്. അളിയന്‍ വീണ്ടും തുടങ്ങി.

എന്നെ സംബന്ധിച്ചിടത്തോളം അപകടകരവും അതിസാഹസികവുമായ നാലഞ്ചു ടാസ്ക്കുകള്‍ എന്നെക്കൊണ്ടാവില്ല എന്ന്‍ പറഞ്ഞ് ഞാനന്ന്‍ ഒഴിഞ്ഞുമാറി. നീ കൂടുതല്‍ ചിന്തിയ്ക്കണ്ട. ടാസ്ക്കെന്താണെന്ന്‍ ഞാന്‍ പറഞ്ഞു തരാം. പെയിന്റിങ് പണി, മീന്‍ കച്ചവടം, തൂമ്പാപ്പണി, ബലൂണ്‍ കച്ചവടം...!  ഇപ്പറഞ്ഞ ടാസ്ക്കില്‍ ഏതെങ്കിലും ഒരെണ്ണം ചെയ്യാതെ അടുത്ത ലെവലായ എന്റെ അത്താഴം നീ ബ്ലോക്ക് ചെയ്യുമെന്ന്‍ അന്ന്‍ നീ പറഞ്ഞപോള്‍ മീന്‍ ചന്തയില്‍ പോയി യാതൊരു അറപ്പും കൂടാതെ അവിടെ അരമണിക്കൂര്‍ കിടന്നുറങ്ങി അവിടെ നിന്നും അടിച്ചു മാറ്റിയ കാശോടെ നാറുന്ന ഞാന്‍ നിന്റെ മുന്നിലെത്തിയത് ഒരു ടാസ്ക്ക് കമ്പ്ലീറ്റ് ചെയ്തു എന്ന്‍ പറഞ്ഞിട്ടായിരുന്നു. മീന്‍ കച്ചവടം നടത്തിയെന്ന്‍ പറഞ്ഞ് നിന്നെ വിശ്വസിപ്പിച്ച് അടുത്ത ലെവലായ അത്താഴം ഞാന്‍ കഴിച്ചു.  ഈ ഗെയിമിന്റെ കാര്യവും അത്രേയുള്ളൂ..

അത്രയും കേട്ട ചേച്ചി ചെറുപുഞ്ചിരിയോടെ പറഞ്ഞു.

മനുഷ്യാ.. അവിടെ നിങ്ങള്‍ക്ക് തെറ്റുപറ്റി. ഗെയിമില്‍ ചോദിയ്ക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സബ്ജകറ്റ് സെലക്റ്റ് ചെയ്ത് അതിലൊരു ടാസ്ക്ക് ചെയ്ത് കാണിയ്ക്കാനാണ്. അവിടെയാണ് പ്രശ്നം. അത് ഞാന്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിയ്ക്കാം. നിങ്ങളുടെ നീലത്തിമിംഗലമായ ഞാന്‍ നിങ്ങളോട് ഇഷ്ടപ്പെട്ട ഒരു സബ്ജക്റ്റ് സെലക്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആ സ്പോട്ടില്‍ നിങ്ങള് പറയും തീറ്റ അഥവ ഭക്ഷണം. അതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദോശയും തലേന്നാളത്തെ മീന്‍ കറിയും അല്‍പം മണ്ണെണ്ണ ചേര്‍ത്ത് കഴിയ്ക്കാന്‍ പറയുന്നു. ഇപ്പറഞ്ഞ ടാസ്ക്ക് ചെയ്ത് തീര്‍ത്ത് ബാക്കി ജീവനുണ്ടേല്‍.. അടുത്ത ലെവലിലേയ്ക്ക് പോകുന്നുണ്ടേല്‍... അതിലും കടുപ്പമുള്ള ടാസ്ക്ക് തരുന്നു.

അളിയന്‍ അതിന്നിടയില്‍ കയറിക്കൊണ്ട് പറഞ്ഞു.

ബഹുമാനപ്പെട്ട നീലത്തിമിംഗലം. നിങ്ങളിപ്പൊ പറഞ്ഞല്ലോ മീന്‍ കറിയില്‍ മണ്ണെണ്ണ ചേര്‍ത്ത് ദോശ കഴിയ്ക്കാന്‍.. ഇപ്പറഞ്ഞ ടാസ്ക്ക് ചെയ്യാതെ ചെയ്തെന്ന്‍ സമര്‍ത്ഥിയ്ക്കാന്‍ എനിയ്ക്കാവും. മീന്‍ കറിയില്‍ അല്‍പം മണ്ണെണ്ണ ചേര്‍ത്ത് എന്റെ മുഖത്ത് അല്‍പം മണ്ണെണ്ണ പുരട്ടി നിന്റെ മുന്നിലൂടെ നടന്ന്‍ വാളു വെയ്ക്കുന്ന പോലെ അഭിനയിയ്ക്കാന്‍ എനിയ്ക്കാവും. നീയത് വിശ്വസിയ്ക്കേം ചെയ്യും.

ഉടന്‍ തന്നെ ചേച്ചി പറഞ്ഞു.

ഇങ്ങിനെയൊക്കെ ചെയ്യാനറിയാവുന്ന ആളുകള്‍ തന്നെയല്ലേ ഈ ഗെയിം കളിച്ച് ആത്മഹത്യയിലൂടെ ജീവിതം തുലച്ചത്. നമ്മുക്കറിയാവുന്ന കാര്യങ്ങള്‍ക്കതീതമായി ആ ഗെയിമില്‍ മറ്റെന്തൊക്കെയോ ചതിയുണ്ട് ചേട്ടാ..

ചര്‍ച്ചയ്ക്ക് വിരാമം കുറിച്ചു കൊണ്ട് അളിയന്‍ പറഞ്ഞു.

എടീ.. നിനക്കൊരു സത്യമറിയോ.. ? മലയാളികളും മറ്റു മനുഷ്യരും തമ്മിലുള്ള പ്രത്യേകത നിനക്കറിയോ.. ?. മലയാളികള്‍ ആ ഗെയിം ഡൗണ്‍ ലോഡ് ചെയ്തിരിയ്ക്കുന്നത് അത് കളിച്ച് മുന്നേറുവാനായിരിയ്ക്കില്ല. പകരം ആ ഗെയിം ഉണ്ടാക്കിയവന്റെ കുലം മുഴുക്കെ തെറിയില്‍ അഭിഷേകം ചെയ്യാന്‍.. ആ ഗെയിം പൂട്ടിയ്ക്കാന്‍.. അത് മലയാളികള്‍ക്ക് മാത്രമേ കഴിയൂ.. നിശബ്ദത പാലിയ്ക്കുക എന്ന ബോര്‍ഡിനു താഴെ കൂവി വിളിച്ചും ഇവിടെ തുപ്പരുതെന്ന്‍ എഴുതിവെയ്ക്കുന്നവന്റെ മുഖത്തേയ്ക്ക് മുറുക്കിത്തുപ്പിയും മൊബൈല്‍ ഉപയോഗിയ്ക്കരുതെന്ന്‍ പറയുന്നവനെ പിടിച്ചു നിര്‍ത്തി ലൈവ് പോസ്റ്റിയും ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. അവരോട് ഇത്തരം ടാസ്ക്കുകള്‍ പറഞ്ഞാല്‍ അതിലും വലിയ എട്ടിന്റെ ടാസ്ക്ക് ഗെയിമിനും അതിന്റെ ഓതര്‍ക്കും കൊടുക്കുവാന്‍ കഴിവുള്ളവരായ കരുത്തര്‍ മലയാളികള്‍ മാത്രമാണ്. അതുകൊണ്ട് നീ നോക്കിക്കോ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ട്രോള് വരും. നീലത്തിമിംഗലം കേരള ബോര്‍ഡര്‍ കടന്നപ്പോള്‍ നത്തോലിയായി ചത്തെന്ന്‍.. ആ വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാ ഞാന്‍ കാത്തിരിയ്ക്കുന്നത്.

ചര്‍ച്ച വിരാമം കൊള്ളുകയാണെന്ന്‍ മനസ്സിലാക്കിയ ചേച്ചി പറഞ്ഞു.

മനുഷ്യാ.. ഇപ്പറഞ്ഞ ഗെയിം ഡൗണ്‍ ലോഡ് ചെയ്യുകയോ കളിയ്ക്കുകയോ ചെയ്യുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന നിയമം കൊണ്ടുവരുകയും ഇപ്പറഞ്ഞ ഗെയിം ആരും കളിയ്ക്കാതിരിയ്ക്കുകയും ചെയ്താല്‍ സംഗതി തീര്‍ന്നില്ലേ.. ഒരു രോഗം വന്ന്‍ ചികില്‍സിയ്ക്കുന്നതിനേയ്ക്കാള്‍ നല്ലത് രോഗം വരാതെ നോക്കലല്ലേ..?

ചേച്ചിയുടെ ആ ഡയലോഗ് കേട്ടതും അളിയന്‍ മനസ്സില്‍ പറഞ്ഞു.

ശരിയാട്യേ.. അന്ന്‍ പലരും നിന്നെ ഡൗണ്‍ ലോഡ് ചെയ്യണ്ട.. നിനക്കിതൊരു തലവേദനയാവുമെന്ന്‍ പറഞ്ഞതാ.. ഞാന്‍ കേട്ടില്ല. ഇപ്പൊ നീ പറയുന്ന ടാസ്ക്കുകള്‍ ചെയ്തു തീര്‍ത്തെന്ന്‍ കള്ളം പറഞ്ഞ് ജീവിതത്തിന്റെ ഓരോ ലെവലുകളില്‍ എത്തിപ്പെടാന്‍ ഞാന്‍ പെടുന്ന പാട് എനിയ്ക്ക് മാത്രമല്ലേ അറിയൂ.. !

അളിയന്‍ മൗനമായി സിറ്റൗട്ടില്‍ പോയി ചാച്ചി. അല്ലെങ്കില്‍ ചേച്ചി അളിയന്റെ അടുത്ത ലെവലായ ലഞ്ച് ബ്ലോക്കിയേനെ..!

**************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.
**************************

തിമിംഗലം & നത്തോലി

..!

തിമിംഗലത്തെപ്പറ്റിയാണ് എല്ലായിടത്തും ചര്‍ച്ച. ചര്‍ച്ചയുടെ പേരില്‍ സമയം ചിലവാക്കുന്ന മഹാന്മാര്‍ക്ക് അതിനെയങ്ങ് കൊന്നാല്‍ പോരേ..?

കാലത്തുതന്നെ അളിയന്റെ ന്യായമായ ചോദ്യം ചേച്ചിയുടെ കാതുകളിലെത്തി. ഉത്തരം നല്‍കിയാലും ഇല്ലെങ്കിലും ഇന്ന്‍ തിമിംഗല ചര്‍ച്ച ഈ വീട് വിട്ട് പോകില്ല എന്നറിയാവുന്ന ചേച്ചി മറുപടി പറഞ്ഞു.

മനുഷ്യാ.. കടലിലൂടെ പാഞ്ഞുപോകുന്ന സ്രാവിനെ പിടിച്ച് കറിവെച്ചു തിന്നുന്ന പോലെ അത്ര ഈസിയല്ല ഈ നീലത്തിമിംഗലം.. ഇത് മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് കളിയ്ക്കുന്ന ഒരു ഗെയിമാണ്.

അളിയന്‍ ശക്തിയായി തല ചൊറിഞ്ഞുകൊണ്ട് കലിപ്പോടെ പറഞ്ഞു.

എട്യേ.. എന്നെ നീ അത്രയ്ക്കും പൊട്ടനാക്കാതെടീ.. ഇതൊരു ഗെയിമാണെന്നും പ്ലേസ്റ്റോറില്‍ നിന്നും മൊബൈല്‍ വഴി കിട്ടുന്നതാണെന്നും എനിയ്ക്കറിയാടീ.. പക്ഷേ ഈയൊരു ഗെയിമിനെ മനുഷ്യനെന്തിനാ ഇത്രയ്ക്കും പേടിയ്ക്കുന്നത്..? അതാണെനിയ്ക്ക് മനസ്സിലാവാത്തത്..?

അളിയന്‍ വളരെ സീരിയസ്സായാണ് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നതെന്ന്‍ മനസ്സിലാക്കിയ ചേച്ചി വളരെ സീരിയസ്സായിത്തന്നെ പറഞ്ഞു.

ചേട്ടാ..  ഈ ഗെയിമിന്റെ പ്രത്യേകതകളെപ്പറ്റി വല്ലതും അറിയാമോ..? മറ്റുള്ള ഗെയിമുകളെപ്പോലെയല്ല ഈ ഗെയിം ഇതിന്റെ ഓരോ ലെവലിലും ഓരോ ടാസ്ക്കുണ്ട്. ആ ടാസ്ക്ക് ചെയ്തിട്ടേ നമ്മുക്ക് അടുത്ത ലെവലിലേയ്ക്ക് പോവാനാവൂ.. തരുന്ന ടാസ്ക്ക് മുഴുക്കെ സാഹസികവും അപകടം നിറഞ്ഞതുമാണ്.

ചേച്ചിയുടെ സംസാരത്തിന്നിടയില്‍ കയറിക്കൊണ്ട് അളിയന്‍ പറഞ്ഞു.

എടീ.. ഇക്കാര്യം ഞാനും കേട്ടതാ.. നീ ദേഷ്യപ്പെട്ട് ഈ ചര്‍ച്ച കുളമാക്കില്ല എന്നുറപ്പുണ്ടെങ്കില്‍ മാത്രം ഞാനൊരു ഉദാഹരണ സഹിതം ഇത് വിശദമാക്കാം.

വഴക്കുണ്ടാക്കില്ല എന്ന്‍ ചേച്ചി ഉറപ്പേകിയതും അളിയന്‍ ഉഷാറോടുകൂടി പറഞ്ഞു.

എടീ.. ഏതാനും വര്‍ഷം മുന്നെ താലികെട്ടി കൂടെക്കൂട്ടിയ നീയാണ് എന്റെ നീലത്തിമിംഗലം എന്ന്‍ സങ്കല്‍പ്പിയ്ക്ക്.. ഇവിടെ ഗൂഗിള് നമ്മുടെ നാടും പ്ലേസ്റ്റോര്‍ നമ്മുടെ കല്ല്യാണമണ്ഡപവും ബ്രോക്കര്‍ കുഞ്ഞാപ്പി നമ്മുടെ ഇന്റര്‍നെറ്റ് കണക്ഷനും ആകയാല്‍... !!

അളിയന്‍ ബാക്കി പറയും മുന്നെ ചേച്ചി ഒരു സജക്ഷന്‍ പറഞ്ഞു.

കുഞ്ഞാപ്പിയ്ക്ക് അന്ന്‍ ബ്രോക്കര്‍ കാശ് നല്‍കാത്തതിനാല്‍ നമ്മുക്ക് കുഞ്ഞാപ്പിച്ചേട്ടന് ജിയോ എന്ന്‍ പേരിട്ടാലോ..?

അളിയന്‍ പല്ലിറുക്കെ കടിച്ച് ചര്‍ച്ച തുടര്‍ന്നു.

അങ്ങിനെ ആകയാല്‍ നീയെന്ന നീലത്തിമിംഗലം എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. ഒന്നു രണ്ടു മാസങ്ങള്‍ നമ്മള്‍ പിന്നിട്ട വേളയില്‍ ഗെയിമിന്റെ കുറച്ചു ലെവലുകള്‍ തള്ളിനീക്കിയെന്ന്‍ കരുതുക. ഇനി ഞാന്‍ പറയാന്‍ പോകുന്നത് മറുപടിയില്ലാതെ ശ്രദ്ധിച്ച് കേട്ടോളണം. ഗെയിമില്‍ പറയുന്ന ടാസ്ക്ക് പോലെ നീയെന്നോട് ചില ടാസ്ക്കുകള്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ..?

ചേച്ചി ചിന്തയിലാണ്. അളിയന്‍ വീണ്ടും തുടങ്ങി.

എന്നെ സംബന്ധിച്ചിടത്തോളം അപകടകരവും അതിസാഹസികവുമായ നാലഞ്ചു ടാസ്ക്കുകള്‍ എന്നെക്കൊണ്ടാവില്ല എന്ന്‍ പറഞ്ഞ് ഞാനന്ന്‍ ഒഴിഞ്ഞുമാറി. നീ കൂടുതല്‍ ചിന്തിയ്ക്കണ്ട. ടാസ്ക്കെന്താണെന്ന്‍ ഞാന്‍ പറഞ്ഞു തരാം. പെയിന്റിങ് പണി, മീന്‍ കച്ചവടം, തൂമ്പാപ്പണി, ബലൂണ്‍ കച്ചവടം...!  ഇപ്പറഞ്ഞ ടാസ്ക്കില്‍ ഏതെങ്കിലും ഒരെണ്ണം ചെയ്യാതെ അടുത്ത ലെവലായ എന്റെ അത്താഴം നീ ബ്ലോക്ക് ചെയ്യുമെന്ന്‍ അന്ന്‍ നീ പറഞ്ഞപോള്‍ മീന്‍ ചന്തയില്‍ പോയി യാതൊരു അറപ്പും കൂടാതെ അവിടെ അരമണിക്കൂര്‍ കിടന്നുറങ്ങി അവിടെ നിന്നും അടിച്ചു മാറ്റിയ കാശോടെ നാറുന്ന ഞാന്‍ നിന്റെ മുന്നിലെത്തിയത് ഒരു ടാസ്ക്ക് കമ്പ്ലീറ്റ് ചെയ്തു എന്ന്‍ പറഞ്ഞിട്ടായിരുന്നു. മീന്‍ കച്ചവടം നടത്തിയെന്ന്‍ പറഞ്ഞ് നിന്നെ വിശ്വസിപ്പിച്ച് അടുത്ത ലെവലായ അത്താഴം ഞാന്‍ കഴിച്ചു.  ഈ ഗെയിമിന്റെ കാര്യവും അത്രേയുള്ളൂ..

അത്രയും കേട്ട ചേച്ചി ചെറുപുഞ്ചിരിയോടെ പറഞ്ഞു.

മനുഷ്യാ.. അവിടെ നിങ്ങള്‍ക്ക് തെറ്റുപറ്റി. ഗെയിമില്‍ ചോദിയ്ക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സബ്ജകറ്റ് സെലക്റ്റ് ചെയ്ത് അതിലൊരു ടാസ്ക്ക് ചെയ്ത് കാണിയ്ക്കാനാണ്. അവിടെയാണ് പ്രശ്നം. അത് ഞാന്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിയ്ക്കാം. നിങ്ങളുടെ നീലത്തിമിംഗലമായ ഞാന്‍ നിങ്ങളോട് ഇഷ്ടപ്പെട്ട ഒരു സബ്ജക്റ്റ് സെലക്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആ സ്പോട്ടില്‍ നിങ്ങള് പറയും തീറ്റ അഥവ ഭക്ഷണം. അതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദോശയും തലേന്നാളത്തെ മീന്‍ കറിയും അല്‍പം മണ്ണെണ്ണ ചേര്‍ത്ത് കഴിയ്ക്കാന്‍ പറയുന്നു. ഇപ്പറഞ്ഞ ടാസ്ക്ക് ചെയ്ത് തീര്‍ത്ത് ബാക്കി ജീവനുണ്ടേല്‍.. അടുത്ത ലെവലിലേയ്ക്ക് പോകുന്നുണ്ടേല്‍... അതിലും കടുപ്പമുള്ള ടാസ്ക്ക് തരുന്നു.

അളിയന്‍ അതിന്നിടയില്‍ കയറിക്കൊണ്ട് പറഞ്ഞു.

ബഹുമാനപ്പെട്ട നീലത്തിമിംഗലം. നിങ്ങളിപ്പൊ പറഞ്ഞല്ലോ മീന്‍ കറിയില്‍ മണ്ണെണ്ണ ചേര്‍ത്ത് ദോശ കഴിയ്ക്കാന്‍.. ഇപ്പറഞ്ഞ ടാസ്ക്ക് ചെയ്യാതെ ചെയ്തെന്ന്‍ സമര്‍ത്ഥിയ്ക്കാന്‍ എനിയ്ക്കാവും. മീന്‍ കറിയില്‍ അല്‍പം മണ്ണെണ്ണ ചേര്‍ത്ത് എന്റെ മുഖത്ത് അല്‍പം മണ്ണെണ്ണ പുരട്ടി നിന്റെ മുന്നിലൂടെ നടന്ന്‍ വാളു വെയ്ക്കുന്ന പോലെ അഭിനയിയ്ക്കാന്‍ എനിയ്ക്കാവും. നീയത് വിശ്വസിയ്ക്കേം ചെയ്യും.

ഉടന്‍ തന്നെ ചേച്ചി പറഞ്ഞു.

ഇങ്ങിനെയൊക്കെ ചെയ്യാനറിയാവുന്ന ആളുകള്‍ തന്നെയല്ലേ ഈ ഗെയിം കളിച്ച് ആത്മഹത്യയിലൂടെ ജീവിതം തുലച്ചത്. നമ്മുക്കറിയാവുന്ന കാര്യങ്ങള്‍ക്കതീതമായി ആ ഗെയിമില്‍ മറ്റെന്തൊക്കെയോ ചതിയുണ്ട് ചേട്ടാ..

ചര്‍ച്ചയ്ക്ക് വിരാമം കുറിച്ചു കൊണ്ട് അളിയന്‍ പറഞ്ഞു.

എടീ.. നിനക്കൊരു സത്യമറിയോ.. ? മലയാളികളും മറ്റു മനുഷ്യരും തമ്മിലുള്ള പ്രത്യേകത നിനക്കറിയോ.. ?. മലയാളികള്‍ ആ ഗെയിം ഡൗണ്‍ ലോഡ് ചെയ്തിരിയ്ക്കുന്നത് അത് കളിച്ച് മുന്നേറുവാനായിരിയ്ക്കില്ല. പകരം ആ ഗെയിം ഉണ്ടാക്കിയവന്റെ കുലം മുഴുക്കെ തെറിയില്‍ അഭിഷേകം ചെയ്യാന്‍.. ആ ഗെയിം പൂട്ടിയ്ക്കാന്‍.. അത് മലയാളികള്‍ക്ക് മാത്രമേ കഴിയൂ.. നിശബ്ദത പാലിയ്ക്കുക എന്ന ബോര്‍ഡിനു താഴെ കൂവി വിളിച്ചും ഇവിടെ തുപ്പരുതെന്ന്‍ എഴുതിവെയ്ക്കുന്നവന്റെ മുഖത്തേയ്ക്ക് മുറുക്കിത്തുപ്പിയും മൊബൈല്‍ ഉപയോഗിയ്ക്കരുതെന്ന്‍ പറയുന്നവനെ പിടിച്ചു നിര്‍ത്തി ലൈവ് പോസ്റ്റിയും ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. അവരോട് ഇത്തരം ടാസ്ക്കുകള്‍ പറഞ്ഞാല്‍ അതിലും വലിയ എട്ടിന്റെ ടാസ്ക്ക് ഗെയിമിനും അതിന്റെ ഓതര്‍ക്കും കൊടുക്കുവാന്‍ കഴിവുള്ളവരായ കരുത്തര്‍ മലയാളികള്‍ മാത്രമാണ്. അതുകൊണ്ട് നീ നോക്കിക്കോ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ട്രോള് വരും. നീലത്തിമിംഗലം കേരള ബോര്‍ഡര്‍ കടന്നപ്പോള്‍ നത്തോലിയായി ചത്തെന്ന്‍.. ആ വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാ ഞാന്‍ കാത്തിരിയ്ക്കുന്നത്.

ചര്‍ച്ച വിരാമം കൊള്ളുകയാണെന്ന്‍ മനസ്സിലാക്കിയ ചേച്ചി പറഞ്ഞു.

മനുഷ്യാ.. ഇപ്പറഞ്ഞ ഗെയിം ഡൗണ്‍ ലോഡ് ചെയ്യുകയോ കളിയ്ക്കുകയോ ചെയ്യുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന നിയമം കൊണ്ടുവരുകയും ഇപ്പറഞ്ഞ ഗെയിം ആരും കളിയ്ക്കാതിരിയ്ക്കുകയും ചെയ്താല്‍ സംഗതി തീര്‍ന്നില്ലേ.. ഒരു രോഗം വന്ന്‍ ചികില്‍സിയ്ക്കുന്നതിനേയ്ക്കാള്‍ നല്ലത് രോഗം വരാതെ നോക്കലല്ലേ..?

ചേച്ചിയുടെ ആ ഡയലോഗ് കേട്ടതും അളിയന്‍ മനസ്സില്‍ പറഞ്ഞു.

ശരിയാട്യേ.. അന്ന്‍ പലരും നിന്നെ ഡൗണ്‍ ലോഡ് ചെയ്യണ്ട.. നിനക്കിതൊരു തലവേദനയാവുമെന്ന്‍ പറഞ്ഞതാ.. ഞാന്‍ കേട്ടില്ല. ഇപ്പൊ നീ പറയുന്ന ടാസ്ക്കുകള്‍ ചെയ്തു തീര്‍ത്തെന്ന്‍ കള്ളം പറഞ്ഞ് ജീവിതത്തിന്റെ ഓരോ ലെവലുകളില്‍ എത്തിപ്പെടാന്‍ ഞാന്‍ പെടുന്ന പാട് എനിയ്ക്ക് മാത്രമല്ലേ അറിയൂ.. !

അളിയന്‍ മൗനമായി സിറ്റൗട്ടില്‍ പോയി ചാച്ചി. അല്ലെങ്കില്‍ ചേച്ചി അളിയന്റെ അടുത്ത ലെവലായ ലഞ്ച് ബ്ലോക്കിയേനെ..!

**************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.
**************************

Sunday, 6 August 2017

പ്രണയം

നാളെ എന്റെ വിവാഹമാണ്... നീണ്ട നാല് വർഷത്തെ പ്രണയത്തിനു മരണവിധി കുറിച്ചുകൊണ്ട് ഞാൻ നാളെ മറ്റൊരാൾക്ക് സ്വന്തമാകാൻ പോകുന്നു..
അവന് വേണ്ടി മാത്രം ജീവിക്കാൻ കൊതിച്ച എന്റെ മനസ്സും പവിത്രമായാ ഈ ശരീരവും നാളെ മറ്റൊരാൾക്ക് വേണ്ടി കൊടുക്കാൻ പോകുന്നു...
അവനും അവന്റെ ഓർമ്മകൾക്കും മനസ്സിൽ സ്ഥാനം ഇല്ലെന്നു പറഞ്ഞു പഠിപ്പിക്കാൻ മനസ്സിന് കുറെ ബുദ്ധിമുട്ടേണ്ടി വന്നു...
സ്നേഹത്തോടെയും സന്തോഷത്തോടെയും പ്രണയം കൊണ്ട് തീർത്ത ആ നാളുകൾ മനസ്സിൽ മിന്നിമറയുന്നു...
എന്റെ പ്രണയ പുസ്തകത്തിന്റെ അവസാന താളുകളിൽ വിരഹം എന്ന് എഴുതി എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു...
പക്വത ഇല്ലാത്ത കാലം മുതൽ തുടങ്ങിയ പ്രണയം പക്വത ആർജിച്ചപ്പോൾ കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു...
അച്ഛൻ അമ്മ കുടുംബക്കാർ എല്ലാവരുടെയും സന്തോഷം കെടുത്തി എനിക്ക് സന്തോഷിക്കാൻ കഴിയില്ല എന്ന അവസ്ഥ വന്നപ്പോൾ പിരിയാം എന്ന ഒരു വാക്കിലൂടെ എന്റെ പ്രണയം ഞാൻ അവസാനിപ്പിച്ചു..
ജീവനുള്ള എന്റെ പ്രണയത്തിന് ഞാൻ മരണ വിധി എഴുതിയ നിമിഷം...
അവൻ പറയാതെ തന്നെ ആ മിഴികൾ എന്നെ തേപ്പ് എന്ന് പേര് വിളിച്ചു...
അവന്റെ സ്ഥാനത് നിന്ന് ചിന്തിച്ചാൽ അത് നൂറ് ശതമാനം ശരിയാണ്...
തെറ്റ്കാരി ഞാൻ തന്നെ...
ഓർമകൾക്ക് വാളിനെക്കാൾ മൂർച്ച ഉണ്ടെന്ന് അറിഞ്ഞ നിമിഷങ്ങൾ....
മറ്റൊരുത്തന് സ്വന്തം ആവും മുന്നേ അവസാനമായി ഒരു വട്ടം കൂടി കണ്ടോട്ടെ എന്ന ഏങ്ങിയുള്ള അവന്റെ പറച്ചിൽ എന്നെക്കൊണ്ട് അതിന് സമ്മതം മൂളിച്ചു...
അവനെ അവസാനമായി കാണാൻ പോവുകയാണ്...
കഴിയില്ലെന്നറിയാം എങ്കിലും എന്റെ ഒരു സമാധാനത്തിനു വേണ്ടി ചോദിച്ചു പോവ്വാണ് മരണമടഞ്ഞ നമ്മുടെ പ്രണയം ഒരിക്കൽക്കൂടി പുനർജനിക്കുമോ എന്ന അവന്റെ ചോദ്യത്തിന്
ചങ്കിലെ വേദന കടിച്ചമർത്തി ആ കണ്ണുകളിൽ നോക്കാതെ ഞാൻ പറഞ്ഞു ഇല്ല നാളെ ഞാൻ മറ്റൊരാളുടെ സ്വന്തമാണ് എന്നോട് പൊറുക്കണം...
എന്നെ തനിച്ചാക്കി നീ പോകുവാണ് അല്ലെ ഇതിലും എത്രയോ ഭേദം മരണമാണ് എന്ന് മൊഴിഞ്ഞു അവൻ നടന്നകന്നു....
ഉള്ളിലൊതുക്കിയ സങ്കടം കണ്ണുനീർ ചാലായി പൊട്ടിയൊലിച്ചു.. ഞാനും തിരികെ നടന്നു...
അടുത്ത നാൾ ഞാൻ മറ്റൊരുവന്...
അവൻ ഇനി എന്റെ കൂടെ ഇല്ല എന്ന് മനസ്സിനെ പറഞ്ഞു പാകപ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല...
അവസാനം ആ വാർത്തയും എന്റെ കാതുകളിൽ എത്തി മരണത്തിലും എന്നെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് അവൻ യാത്രയായി....
എല്ലാവരും അവനെയോർത്ത് കരഞ്ഞപ്പോൾ ഞാൻ മാത്രം ചിരിച്ചു..
ഇന്നും ഈ ഇരുണ്ടമുറിയിൽ കാലിൽ പിണഞ്ഞു കിടക്കുന്ന ചങ്ങലയുമായി പൊട്ടിച്ചിരിക്കുന്നു......
(അതെ പ്രണയം പലപ്പോഴും ഇങ്ങനെയാണ് ചിലപ്പോൾ ചിരിപ്പിക്കും ചിലപ്പോൾ കരയിപ്പിക്കും മറ്റ് ചിലപ്പോൾ ചിന്തിപ്പിക്കും..
നേരംപോക്കിന് വേണ്ടി ആരും ആരെയും സ്നേഹിക്കാതിരിക്കുക...
പ്രണയിക്കുമ്പോൾ ഇടക്കെങ്കിലും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കുക......)
******
രചന: നിലാവിനെ പ്രണയിച്ചവൻ

Monday, 31 July 2017

താളും തകരയും



തക്കാളിയ്ക്ക് തീവിലയായി ഉയരുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ പറമ്പില്‍ കുറച്ച് തക്കാളി കൃഷി ചെയ്യാതിരുന്നത് വലിയ തെറ്റായി തോന്നുന്നു.

അളിയന്റെ ഈ ഗദ്ഗദത്തെ ബ്ലോക്ക് ചെയ്തുകൊണ്ട് ചേച്ചി പറഞ്ഞു.

അല്ലയോ മാനവ പുത്രാ.. അങ്ങെന്താണ് ഈ പുലമ്പിയത്..? അയല്‍പക്കങ്ങളില്‍ നിന്നും കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഞാനൊരു കുഞ്ഞിക്കാലിനു വേണ്ടി കരഞ്ഞു പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ ചെവിക്കൊള്ളാത്ത ദുഷ്ടാ.. അങ്ങേയ്ക്ക് നഷ്ടബോധത്തിന്റെ വിലയറിയാന്‍ പോകുന്നതേയുള്ളൂ.

അതുകേട്ടതും അളിയന്‍ പറഞ്ഞു.

എടീ.. നീയൊരു കാര്യം മനസ്സിലാക്കണം. നമ്മള്‍ പറയുന്ന വിഷയം എന്താണെന്ന്‍ അറിഞ്ഞുകൊണ്ട് സംസാരിയ്ക്കണം. തക്കാളിയും കുഞ്ഞിക്കാലും തമ്മില്‍ എന്താണ് ബന്ധം..? തക്കാളി എന്നത് പച്ചക്കറിയാണ്. അതുകൊണ്ട് പച്ചക്കറിയെന്ന വിഷയത്തെക്കുറിച്ച് പറയുക.. അതില്‍ നിന്നും വ്യതിചലിച്ച് അതികാലത്തു തന്നെ എന്നെക്കൊണ്ട് നീ പച്ചത്തെറി വിളിപ്പിയ്ക്കരുത്.

പെട്ടന്ന്‍ കയറിയ കലിപ്പിനെ പാടുപെട്ട് അടക്കികൊണ്ട് ചേച്ചി പറഞ്ഞു.

പച്ചക്കറി വിഷയമാക്കി ഒരു കാര്യം ഞാന്‍ പറയാം. ശ്രദ്ധിച്ചു കേട്ടോളണേ.. ഇക്കഴിഞ്ഞ തിരുവോണ നാളില്‍ അമ്മ വാങ്ങിത്തന്ന സാരിയുടെ അടുത്ത്  വാഴയില ചുരുട്ടിവെച്ചതിനാല്‍ അല്‍പം കറ പുരണ്ടു. ഓണപ്പുടവ കൊണ്ട് തന്നെ വിഷുവും ആഘോഷിയ്ക്കണമെന്ന നിങ്ങടെ അജണ്ടയ്ക്ക് മുന്നില്‍ കറ മറച്ച് അതേ സെറ്റ് സാരി ഞാന്‍ ഉടുക്കുകയുണ്ടായി. ഇനി ഈ വരുന്ന ഓണത്തിന് പ്രസ്തുത സാരിയ്ക്ക് പകരം മറ്റൊരു സാരി വാങ്ങിത്തരുവാന്‍ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു. വാഴയില എന്നത് പച്ചക്കറിയാണ്.

ചേച്ചി പറഞ്ഞു തീരുമ്പോള്‍ ഇരുകാതുകളും പൊത്തിപ്പിടിച്ചു നിന്ന അളിയന്‍ ചേച്ചി വാ അടച്ചെന്ന്‍ കണ്ടതും കൈമാറ്റിക്കൊണ്ട് പറഞ്ഞു.

എട്യേ.. നാലായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ടാമത്തെ തവണയാണ് നീ വാഴക്കറ കഥ പറയുന്നത്. ഓണത്തിന്റെ ഓഫര്‍ വരാതെ ഞാന്‍ സാരി വാങ്ങിത്തരാന്‍ ഉദ്ദേശിയ്ക്കുന്നില്ല.

ചേച്ചി മോന്തായം വീര്‍പ്പിച്ച് അടുക്കളയിലേയ്ക്ക് നീങ്ങി. വീര്‍പ്പിച്ച മോന്തായം റിലീസാക്കാന്‍ വേണ്ടി അടുക്കളയിലേയ്ക്ക് എത്തിയ അളിയന്‍ പറഞ്ഞു.

എടീ.. നിനക്ക് ഞാനൊരു സര്‍പ്രൈസ് ഗിഫ്റ്റായി അടുത്തമാസം ഒരു സാരി വാങ്ങിത്തരാനിരുന്നതാ... അത് നീ മുഖം വീര്‍പ്പിച്ച് നശിപ്പിച്ചു. ഓണത്തിന് വേറേം എടുത്തു തരാം.

അതുകേട്ടയുടനെ ഏറെ സന്തോഷവതിയായ ചേച്ചി പറഞ്ഞു.

മനുഷ്യാ.. സന്തോഷമായി.. ഒരുപാട് സന്തോഷമായി. എന്തിനാണെന്നോ.. എനിയ്ക്ക് രണ്ട് സാരി കിട്ടും എന്ന സന്തോഷമല്ല ചേട്ടാ.. നിങ്ങള് തുടങ്ങി വെച്ച പച്ചക്കറി സബ്ജക്റ്റിലേയ്ക്ക് നിങ്ങള്‍ തിരിച്ചുവന്നല്ലോ എന്ന സന്തോഷം..!

പച്ചക്കറിയും സാരിയും തമ്മിലെന്ത് ബന്ധം..?
അളിയന്റെ മുഖത്തെ ആ ചോദ്യഭാവം കണ്ട ചേച്ചി പറഞ്ഞു.

ചേട്ടോ.. വല്ലാതങ്ങ് ചിന്തിയ്ക്കണ്ട. ചേട്ടന്‍ വര്‍ഷാവര്‍ഷം തരുന്ന സാരിയെന്ന പാലിയ്ക്കാത്ത വാഗ്ദാനം പുഴുക്കുത്തുള്ള നശിച്ച പച്ചക്കറി വിത്തിനു തുല്യമാണ്. ആ വിത്താണ് ഏറെ വളക്കൂറുള്ള എന്റെ മനസ്സാകുന്ന മണ്ണില്‍ നിങ്ങള്‍ സന്തോഷത്തോടെ പാകിയത്. അതൊരിയ്ക്കലും മുളക്കുകയില്ല എന്ന തികഞ്ഞ വിശ്വാസത്തോടെ ഞാനതിന് വളവും വെള്ളവും നല്‍കുന്ന പോലെ ആഹ്ലാദം പ്രകടിപ്പിച്ച് നിങ്ങളെ സന്തോഷിപ്പിച്ചു.

ചേച്ചി പറഞ്ഞു തീരുമ്പോഴേയ്ക്കും അല്‍പം മുന്നെ ചേച്ചിയുടെ മോന്തായത്തിലുണ്ടായിരുന്ന വീര്‍പ്പ് അളിയന്റെ മോന്തായത്തിലേയ്ക്ക് കുടിയേറി. അതുകണ്ട ചേച്ചി പറഞ്ഞു.

മനുഷ്യാ.. നിങ്ങള് വിഷമിയ്ക്കണ്ട. ഞങ്ങള്‍ ഭാര്യമാര്‍ക്ക് ഒന്നും എടുത്ത് തന്നില്ലെങ്കിലും നിങ്ങളിപ്പൊ തന്ന മോഹന സുന്ദര വാഗ്ദാനങ്ങള്‍ സ്നേഹത്തോടെ നല്‍കുമ്പോള്‍ അതിലൂടെ സ്വപ്നം കണ്ട് ഞാനാകുന്ന ഒത്തിരി ഭാര്യമാര്‍ സന്തോഷിയ്ക്കുന്നുണ്ട്. ഒരിയ്ക്കലും നടക്കില്ലെന്ന്‍ അറിയാമെങ്കിലും കെട്ട്യോന്റെ നാക്കില്‍ നിന്നും അങ്ങിനെ കേള്‍ക്കുന്നത് ഞങ്ങളുടെ സ്വകാര്യ അഹങ്കാര സന്തോഷമാണ്. ഇതൊന്നും കെട്ടിയ താലി ഊരി വരന്റെ കയ്യില്‍ കൊടുത്ത് കതിര്‍മണ്ഡപത്തില്‍ നിന്നും കാമുകനോടൊപ്പം ഇറങ്ങുന്ന ഇന്നിന്റെ പെണ്‍ജന്മങ്ങള്‍ക്ക് അറിയില്ല.

ചേച്ചിയുടെ പ്രഭാഷണം പത്രവായനയുമായ് ബന്ധിച്ച് അങ്ങ് നീണ്ടു.
ഈ സമയം അടുക്കളയില്‍ നിന്നും വിടവാങ്ങി സിറ്റൗട്ടില്‍ പൊങ്ങിയ അളിയന്‍ സ്വയം പറഞ്ഞു.

ഹോ.. സമാധാനമായി.. ഇന്ന്‍ കയറിവന്ന വഴക്കിനെ സന്ദേശത്തിന്റെ തിരശ്ശീലയിട്ട് അവള്‍ തന്നെ ഒതുക്കിത്തീര്‍ത്തു.

ആ ഡയലോഗ് അവസാനിച്ചതും തൊട്ടുപിന്നില്‍ നിന്ന്‍ ചേച്ചി പറഞ്ഞു.

അല്ലയോ കെട്ട്യോനേ.. ഞാന്‍ മോന്തായം വീര്‍പ്പിച്ചാല്‍ അങ്ങ് വാഗ്ദാനം ചൊല്ലി എന്റെ പിറകെ വരുമെന്ന്‍ അറിയാവുന്നതുകൊണ്ട് അടുക്കളയിലേയ്ക്ക് കടന്നതും ഞാന്‍ മൊബൈലില്‍ വോയ്സ് റെക്കോര്‍ഡ് ഓണ്‍ ചെയ്തു വെച്ചിരുന്നു. അതുകൊണ്ട് ഇനി ആരു പറഞ്ഞു..? എപ്പൊ പറഞ്ഞു..? എന്ന്‍ ചോദിച്ച് നിങ്ങള്‍ക്കെന്നെ കണ്ണുരുട്ടി പേടിപ്പിയ്ക്കാനാവില്ല. ഞാനടക്കമുള്ള സകല ഭാര്യമാരും ഇത്തരം വാഗ്ദാനം കേട്ട് മതിമറന്ന്‍ സന്തോഷിയ്ക്കുന്ന നിമിഷം ഇങ്ങനെയൊരു മൊബൈല്‍ കയ്യില്‍ ഉണ്ടാവാറില്ല. ഉണ്ടായിരുന്നേല്‍..!!

ബാക്കി കേള്‍ക്കും മുന്നെ അളിയന്‍ പടിയിറങ്ങി എങ്ങാണ്ടോ ഓടി..!

**************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.
**************************

Monday, 24 July 2017

ദേവിയെ സ്നേഹിച്ച പുള്ളൂവചെകന്റെ കഥ



ഈ കാലഘട്ടത്തിലും മനുഷ്യനും പ്രകൃതിയും ഈശ്വരനും പരസ്പരം   ഇഴുകി  ചേർന്ന് ജീവിക്കുന്ന  ചില കുഗ്രാമങ്ങൾ   പാലക്കാട് ജില്ലയിൽ ഇന്നും ഉണ്ട്... അങ്ങനെ ഉള്ള ഒരു  ഒരു  കുഗ്രാമത്തിൽ പണ്ടെങ്ങോ നടന്നതാണ്  എന്ന്  വിശ്വസിക്കുന്ന  സംഭവം   ഇന്ന്  ഒരു  മുത്തശ്ശികഥ ആയി  മാറി തലമുറകളിൽ നിന്നും തല മുറക്കളിലേക് പകർന്നു നല്കപ്പെടുന്നു  ...  ഞാനും ഒരു മുത്തശ്ശി കഥയുടെ ഭംഗിയോടെ  ആ നാട്ടിൽ ഒരിക്കൽ നടന്നു എന്ന് കരുതുന്ന  ദേവിയെ  സ്നേഹിച്ച പുള്ളുവചെക്കന്റെ  കഥ നിങ്ങളോട് പറയാൻ ശ്രമിക്കുന്നു...

       തുലമാസത്തിലെ എല്ല രാത്രികൾ പോലെയും നല്ല  മഴയുള്ള ഒരു   രാത്രി ആയിരുന്നു  അന്നത്തെത്തും ...  
അപ്പുന് എത്ര ശ്രമിചിട്ടും  ഉറക്കം വന്നില്ല .  ചാരിയ ജനൽവാതിലൂടെ  വരുന്ന ഇടിമിന്നലിന്റെ  വെള്ളി വെളിച്ചം നോക്കികൊണ്ട് കുറച് നേരം  അവൻ  തിരിഞ്ഞും മറിഞ്ഞും കിടന്നു ...

  അച്ഛനും അമ്മയും ഉറക്കം ആയന്ന് ഉറപ്പായപ്പോ  അവരുടെ ഇടയിൽ നിന്ന്  അവൻ ശബ്ദമുണ്ടാക്കാതെ  പതിയെ എണീറ്റ്  കട്ടിൽ നിന്ന്  താഴേക്ക് ഇറങ്ങി..   ഇറങ്ങുനത്തിന് ഇടയിൽ താഴേക്ക് വീണ കമ്പിളി കട്ടിലിലേക്ക് തിരിച്ചു കയറ്റി ഇടാൻ ശ്രമിക്കുമ്പോഴാണ്  അമ്മ  കണ്ണ് തുറന്ന് അവനെ  നോക്കുന്നത്...

അവന്റെ കുഞ്ഞു കൈകളിൽ പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു

എവിടെ പോവാ

അമ്മയുടെ പിടിത്തം വിടിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു

ഞാൻ താഴെ മുത്തശ്ശിയുടെ അടുത്തേക്ക് പൂവ

ഒരു വിധത്തിൽ അമ്മയുടെ പിടി വിടിച്  കോണി പടികൾ ഇറങ്ങുമ്പോ അവന്റെ  മനസിലെ  ചിന്ത  മുഴുവൻ മുത്തശ്ശി ഒരിക്കൽ അവനോട് പറയാം എന്ന് സമ്മതിച്ച കഥയെ കുറിച്ചായിരുന്നു

കരിമ്പടം  പുതച്    കട്ടിലിൽ കിടന്നിരുന്ന മുത്തശ്ശിയുടെ  അരികിലേക് അവൻ അനുവാദം കൂടാതെ കയറി കിടന്നു...  അവന്റെ കുഞ്ഞു കാലുകൾ മുത്തശ്ശിയുടെ കാലുകളിൽ തൊട്ടപ്പോഴാണ്  മുത്തശ്ശി ഉണർന്നത്...


മുത്തശ്ശി അപ്പുന്റെ കവിൾ തലോടി കൊണ്ട് ചോദിച്ചു

മുത്തശ്ശിടെ അപ്പുമോൻ ഉറങ്ങില്ലേ....

കുറച്ച് പരിഭത്തോടെ അവൻ  മുത്തശ്ശിയോട് പറഞ്ഞു

ഇല്ല  ഇന്ന്  കഥ കേട്ടാലെ  അപ്പു  ഉറങ്ങു....

ആരുടെ കഥയ അപ്പുന് കേൾക്കണ്ടത്

ഇന്ന് നമ്മൾ സന്ധ്യക്ക് പോയ അമ്പലത്തിലെ  ദേവിയുടെ കഥ....

  അവന്റെ കുഞ്ഞു വയറിന്മേൽ കൈ വെച്ച് തലോടി കൊണ്ട് മുത്തശ്ശി കഥ പറയാൻ തുടങ്ങി......

പണ്ട് പണ്ട്   ഒരുപ്പാട് വർഷങ്ങൾക്ക് മുൻപ്...    അമ്പലത്തിന്റെ  പുറകിലെ പാടത്തെ കുടിലിൽ  ഒരു രാമൻ എന്ന് പേരുള്ള ഒരു പുള്ളുവചെക്കൻ ജീവിച്ചിരുന്നു  ....   നാടുകൾ മുഴുവൻ കാൽ നാടയായി നാവോറ് പാടിയാണ് അവൻ ജീവിച്ചിരുന്നത്... എന്നും   പാടാൻ പോകുന്നതിന് മുമ്പ്  അമ്പലനടയിൽ വന്ന് ഭഗവതിയെ കണ്ട് തൊഴുതെ പോകാറുള്ളൂ....  

അങ്ങനെ ഇരിക്കെ  ദിവസം രാവിലെ അമ്പലത്തിൽ നിന്ന് ചുറ്റമ്പലത്തിന്റെ പുറത്തെ  കൽപ്പടി തൊട്ടു  തൊഴുത്   മടങ്ങാൻ ഒരുങ്ങുന്ന നേരത്ത് അവനെ ആരോ പുറകിൽ നിന്ന് വിളിച്ചു

അവൻ തിരിഞ്ഞു നോക്കിയപ്പോ ആരെയും കണ്ടില്ല. അവൻ  വീണ്ടും  മടങ്ങാൻ  ഒരുങ്ങുമ്പോ ആ വിളി വീണ്ടും കേട്ടു.   തെല്ല് ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയപ്പോ അവൻ  മറന്നു വെക്കാൻ തുടങ്ങിയ അവന്റെ ഓല കുടയും ആയി ഒരു പെൺകുട്ടി  നിൽക്കുന്നു..

അവളുടെ കഴുത്തിൽ കിടന്നിരുന്ന  പാലക്ക മാലയിലെ മരതക  കല്ലുകൾ  ആ പുലർ വേളയിലും വെട്ടി തിളങ്ങുന്നതായി കണ്ട് അവൻ അവളെ അത്ഭുതത്തോടെ  ശ്രദ്ധിച്ചത്...
നീട്ടി എഴുതിയ  കലങ്ങിയ അവളുടെ കണ്ണുകളും   മുട്ടറ്റം അഴിച്ചിട്ട മുടിയും   ചുവന്നചേല പട്ടു പൂടവയും .    അവൾ  വന്ന മാത്രയിൽ ആ പരിസരം ആകെ  മഞ്ഞളിന്റെയും  കുംങ്കുമത്തിന്റെയും ഗന്ധം പരന്നു...

നിമിഷർദ്ദം കൊണ്ട്   എവിടെ നിന്നോ വന്ന  കാറ്റിന്റെ ശക്തിയിൽ ആൽമരകൊമ്പിലിരുന്നുനിരുന്ന പ്രവുകൾ ചിലച്ചു കൊണ്ട്  ആകാശത്തേക്കു പറന്നു ഉയരുന്നു ..  ശ്രീ കോവിലിൽ മുന്നിലെ പല തൂക്കു  വിളകിലേയും കത്തുന്ന തിരികൾ   അണ്ണാച്ചുകൊണ്ട് കാറ്റ് അവളുടെ  കോതി ഒതുക്കിയ മുടിയിഴകൾക് ഇടയിലൂടെ തെന്നി മറിയപ്പോ   തീക്ഷണമാർന്ന  കണ്ണുകളാൽ  അവൾ  ആകാശത്തേക്കു നോക്കി ...    തന്മാത്രയിൽ  കാറ്റ്  ഒരു ചൂളം വിളിയോടെ ശബ്ദത്തോടെ മലകൾക് ഉള്ളിൽ എങ്ങോ മറഞ്ഞു....

നിമിഷ നേരത്തിനുള്ളിൽ തനിക്ക് മുന്നിൽ നടന്ന പ്രതിഭാസത്തിന്റെ  ഭീതി മായാതെ നിൽക്കുന്ന അവനോട് അവൾ ചോദിച്ചു....

എന്താ  കുട  കൊണ്ട് പോകുന്നില്ലേ അതോ  കുട ഭഗവതിക്ക്  കാണിക്ക വെച്ചതാണോ....

അവന്റെ  മുഖത്തെ ഭീതി ശാന്തതക്കും പിന്നെ  പുഞ്ചിരിക്കും വഴി മാറിയിരുന്നു ...  അവൻ  കുട വാങ്ങുന്നതിന് ഇടയിൽ  ചോദിച്ചു...

  തമ്പുരാട്ടികുട്ടിയെ ഇവിടെ ഇതിന് മുൻപ്  കണ്ടട്ടില്ലലോ...

രാമൻ  എന്നെ തമ്പുരാട്ടി  എന്ന് ഒന്നും  വിളികണ്ട   ദേവി എന്നാ എന്റെ പേര് ...   അവൾ ശ്രീ കോവിലേക്  തിരിഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ ഇവിടെ ഒകെ ഉള്ളതാ...

ഇവിടെയോ ഇവിടെ  എവിടെ..?  അല്ല എന്റെ പേര് കുട്ടിക്ക് എങ്ങനെ അറിയാം...

ഈ നാട്ടിൽ ആരാ പുള്ളുവൻ രാമനെ അറിയാത്തതായി ഉള്ളത്  ..ഞാൻ ഇവിടെത്തെ നമ്പൂതിരിയുടെ മകൾ ആണ്.....

അവനിൽ സംശയത്തിന് ഇട നൽകുന്നതിന്  മുൻബെ  അവളുടെ പുറകിലെ  കൂത്തമ്പലത്തിന്റെ ഉള്ളിൽ നിന്ന് അവനെ നോക്കി ചിരിക്കുന്ന നമ്പൂതിരിയുടെ മുഖം അവൻ കണ്ടിരുന്നു....

കൂട തോളിൽ ഇട്ടു നടക്കാൻ ഒരുങ്ങാവെ അവൾ അവനോട് ചോദിച്ചു  ....

അല്ല കൂട  കൊണ്ട് തന്നതിന്  പകരമായി  ഒന്നുമില്ലേ???
കഴിയുമെങ്കിൽ  രാമൻ  എന്റെ പേരും  നാളും  പറഞ്ഞു ഒന്ന്  പാടിട്ടു പോയിക്കൊള്ളു

ഇവിടെ വെച്ചോ

അതെ അതെന്താ ഇവിടെ പാടിയാൽ?

ഭഗവതിയുടെ അമ്പലത്തിൽ  പുള്ളുവൻ പാട്ട് പതിവില്ല കുട്ടി ... നാളെ ഇല്ലാത് വന്നു പാടി തന്നോളം ...

ഇല്ലത് വന്ന എന്നെ കാണണമെന്നില്ല .എന്നെ കാണണം എങ്കിൽ ഇവിടെ  തന്നെ വരണം...  അവളുടെ ആ വാക്കുകൾക്ക് കാത് കൊടുക്കാതെ അവൻ നടന്നു

ആ ദിവസം അവൻ  പുള്ളോർക്കുടമായി  ഒരുപ്പാട് അലഞ്ഞങ്കിലും ഒരു വീട്ടിൽ നിന്നും ആരും  അവനെ പാടുവാനായി വിളിച്ചില്ല....   ആ വിരസതയോടെ അവൻ ഉച്ചക്ക് വീട്ടിലേക്ക് മടങ്ങി...     മടങ്ങും വഴി അമ്പലത്തിന്റെ  നടക്കൽ എത്തിയപ്പോ അവനു വല്ലാത്ത ദാഹവും ക്ഷീണം തോന്നി  അവൻ ആൽമരത്തിന്റെ ചോട്ടിൽ ഇരുന്നു....

കുടിക്കാൻ ആയി കുറച് വെള്ളം  ചോദിക്കാനായി ആ നട്ടുച്ച നേരത് ആ പരിസരത്ത് അവൻ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി...  പക്ഷേ അവിടെ എങ്ങും അവനു  ആരെയും അവൻ കാണാൻ സാധിച്ചില്ല ...   ദയനീയമായ കണ്ണുകളോടെ ആ ആൽത്തറയിൽ നിന്ന് അവൻ  ശ്രീകോവിലന്റെ ഉള്ളിലേക് നോക്കി  അവൻ ആ തറയിൽ തളർന്നു കിടന്നു....

   അല്പസമായത്തിന് ഉള്ളിൽ അവൻ ആ തളർച്ചയിൽ നിന്ന്  കണ്ണുകൾ തുറന്നത്  അവന്റെ പുള്ളർകുടത്തിൽ  ആരോ  പാടാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ്...

    അവൻ എഴുന്നേൽക്കുന്നതിന് ഇടയിൽ
അവന് അടുത്ത്  വെച്ചിരുന്ന കുജയിൽ നോക്കി കൊണ്ട് അവൾ പറഞ്ഞു...

വെള്ളം താഴെ വിഴണ്ട...

കുജ കൈയിൽ എടുത്ത് കൊണ്ട് അവൻ ചോദിച്ചു കുട്ടി എന്താ ഈ സമയത്ത് ഇവിടെ

രാമൻ ആദ്യം വെളളം കുടിക്കൂ...

അവൻ ആ വെള്ളം    ധൃതിയിൽ കുടിക്കുന്നത് നോക്കികൊണ്ട്  അവൾ  നിന്നു..

ദാഹം ശമിച്ച  രാമനോട് അവൾ പറഞ്ഞു...

അച്ഛൻ  തിരുമേനി  അമ്പലത്തിന് അകത്ത് ഉണ്ട്   സന്ധ്യ നേരത്തെ പൂജക്കുള്ള ഒരുക്കത്തിന് വന്നതാണ്   അപ്പോഴാണ്  ആരോ ആൽത്തറയിൽ വീണു കിടക്കുന്നതായി കണ്ടത് .. ഈ കുജ വെള്ളവുമായി അച്ഛൻ തിരുമേനി ആണ് എന്നെ ഇങ്ങോട്ട് അയച്ചത്...

നന്ദി ഞാൻ തളർന്ന് വീണത് തന്നെയാ  .... കുട്ടി വെള്ളമായി വന്നിലായിരുന്നെകിൽ ഈ ഞാൻ ഈ തറയിൽ കിടന്നു മരിച്ചെന്നെ...  ഈ ഉപകാരം  മരിക്കുവോളം രാമൻ മറക്കില്ല....

നന്ദിക്കു  പകരമായി ആ പുള്ളർകൂടം മീട്ടി രാമൻ എനിക്ക് വേണ്ടി  ഒരു തവണ പാടുന്നത് കേൾക്കാൻ അതിയായ മോഹം ഉണ്ട് ...   അമ്പലത്തിൽ അല്ലെ പാടാൻ നിർവാഹം ഇല്ലാത്തതുള്ളു ആൽത്തറയിൽ പാടാംലോ...

രാമൻ കൂടം മടിയിൽ വെച്ച് പാടാൻ ഒരുങ്ങി കൊണ്ട്  അവളോട്  പറഞ്ഞു

എങ്കിൽ  കുട്ടി  നാളും പേരും പറഞ്ഞൊള്ളു....

പേര്  ദേവി  മീനമാസത്തിലെ ഭരണി നക്ഷത്രം

ആ വാക്കുകൾക്ക് ശേഷം  രാമൻ അവളുടെ മുഖത്തേക് അത്ഭുതത്തോടെ നോക്കി കൊണ്ട് ചോദിച്ചു..  സാക്ഷാൽ ഭഗവതിയുടെ നക്ഷത്രം  ആണല്ലോ കുട്ടിയുടേയും..

കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു അതെ....    

അമ്പലത്തിലേക് തിരിഞ്ഞു കൈ കൂപ്പി കുമ്പിട്ടു കൊണ്ട് രാമൻ പാടാൻ തുടങ്ങി....

ആ നേരം  ശര വേഗം കാറ്റിന്റെ വേഗം കൂടി ആലിലകൾ  കാറ്റിന്റെ താണ്ഡവാരവത്തിൽ  വിറക്കാൻ  തുടങ്ങി  അമ്പലത്തിലെ തോരണങ്ങൾ പലതും അടർന്ന് വീണിരുന്നു...

പാടി മുഴുവിക്കും മുൻപ് ശ്രീകോവിലിന്റെ  ഉള്ളിൽ  നിന്ന് ചിലമ്പ്  താഴെ വീഴുന്ന ശബ്ദം കേട്ടു...

ഞാൻ പോണു ....
ചിലമ്പ് വീണു എന്ന് തോന്നുന്നു

അവൾ അമ്പലത്തിന്റെ ഉള്ളിലേക്  വേഗത്തിൽ നടന്നു...

നടക്കുമ്പോ   അവൾ അണിഞ്ഞിരുന്ന കൊല്ലുസിന്..  വെളിചപ്പാടിന്റെ അരപ്പട്ടയിലെ  ഒരായിരം മണികളുടെ  കിലുക്കമായിരുന്നു....

  പിറ്റേന്ന് രാവിലെ  രാമന്റെ ദേഹത്ത് ആകെ  വസൂരിയുടെ  വൃണങ്ങൾ പൊന്തി...  അവനു അവന്റെ കുടിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അത്രയും വൃണങ്ങൾ പൊന്തിരുന്നു...

വേദന സഹിക്കാൻ കഴിയാതെ അവൻ കണ്ണീരോടെ ഭഗവതിയെ  പ്രാർത്ഥിച്ചു  കിടന്നു....  അവിടെ നിന്ന് അല്പസമായത്തിനകം...  ആരോ വാതിൽ തട്ടി  വിളിക്കുന്നതായി കേട്ട് അവൻ ജനാലാരികിലേക്ക് ചെന്നു .. അവൻ നോക്കുമ്പോ   പുറത്ത് അവൾ നിൽക്കുന്നു....

അവളെ കണ്ടതും രാമൻ  ചുമരിന്റെ  മറയിലേക്   മറഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു...

  ഇവിടെ നിന്ന് കുട്ടി വേഗം പോയിക്കൊള്ളു ...എനിക്ക് ദീനം വന്നു മേലാസകാലം വൃണങ്ങളെകൊണ്ട് നിറഞ്ഞിരിക്കാണ്... അസുഖം പകരണ്ട

രാമൻ വാതില് തുറക്കൂ പാടത്തെ പണിക്കാർ പറഞ്ഞു കേട്ട് അച്ഛൻ തിരുമേനി തന്നു വിട്ട മരുന്നുമായി ആണ് ഞാൻ വന്നിരിക്കുന്നത്

രാമൻ വാതിൽ തുറന്നു...

അവൾ കൈയിലെ  പൊതി അവനു നേരെ നീട്ടി...  അത് വാങ്ങാൻ തുടങ്ങുമ്പോ അവൾ  പൊതി പിന്നിലേക് വലിച്ച് കൊണ്ട് പറഞ്ഞു

ദീനം മാറിയാൽ രാമൻ  ഞാൻ പറയുന്ന ആഗ്രഹം  സാധിച്ചു തരണം...

അവൻ  ചോദിച്ചു എന്ത് ആഗ്രഹമാ  കുട്ടിക്ക് എന്നെ കൊണ്ട്  നേടേണ്ടത്

അത് ദീനം മാറുമ്പോ പറയാം ...  വാക്കല്ല രാമൻ  സാധിപ്പിച്ചു തരും എന്ന്?

വാക്കാണ് ആദ്യം മരുന്ന് തരു വേദന സഹിക്കാൻ  ആകുന്നില്ല...

   അവൾ പൊതി അവനു കൊടുത്തു  അവൻ അത് തുറന്ന് നോക്കുമ്പോ അതിൽ കുറച് മഞ്ഞചന്ദനം മാത്രമേ കണ്ടുള്ളൂ...

അവൻ അവളുടെ  മുഖത്തേക് അത്ഭുതത്തോടെ നോക്കി ...

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ഇത് കഴിച്ചാൽ മതി നാളെ തന്നെ ദീനം മാറും..  രാമന് അസുഖം വന്നാൽ ഈ നാടായ നാടെല്ലാം രാമന്റെ  നാവോറ് പാട്ട് പോലെ  ദിനവും പകരില്ലേ..  ആ പേടികൊണ്ടാണ് അച്ഛൻ എന്നെ ഇങ്ങോട്ട് അയച്ചത്...  അസുഖം മാറിയാൽ ഭഗവതീക്ക് ഒരു മഞ്ഞപട്ട്  കൊടുക്കാനും രാമനോട് പറയാൻ  അച്ഛൻ തിരുമേനി എന്നോട്  പറഞ്ഞു  ഏല്പിച്ചട്ടുണ്ട്.

അറിയാലോ ഭഗവതിക്ക് ഇഷ്ടപ്പെട്ടവർക് മാത്രമേ ഈ ദീനം വരാറുള്ളൂ....

അത്രയും പറഞ്ഞു അവൾ കുടിലിൽ നിന്ന് പോയി

അവൾ പറഞ്ഞപോലെ തന്നെ പിറ്റേന്ന്  അവനെ അത്ഭുതപ്പെടുത്തി കൊണ്ട് ശരീരത്തിലെ വൃണങ്ങൾ എല്ലാം  പാട് പോലും ഇല്ലാത്ത വിധം മാഞ്ഞു പോയിരുന്നു...

തുടർന്ന് രാമൻ പതിവ് പോലെ  പാടുന്നവനായി പൂറപ്പെട്ടു  ..  അവൻ നാഗകാവിന്റെ വഴി എത്തിയപ്പോൾ അവൾ ഒരു പുള്ളുവതിയുടെ വേഷത്തിൽ അവന്റെ മുന്നിലേക്ക് വന്നു .....

ആ കാഴ്ച കണ്ട് അത്ഭുതം മാറാത്ത കണ്ണുകളുമായി രാമൻ ചോദിച്ചു...

തമ്പുരാട്ടി കുട്ടി എന്താ പുള്ളവോതിയുടെ  വേഷത്തിൽ...

അവൾ വായിലെ മുറക്കൻ  ചവച്ചു തുപ്പികൊണ്ട് പറഞ്ഞു ഇനി രാമന്റെ കൂടെ ഞാനും ഉണ്ട് പാടാൻ....

ഒരടി പിന്നിലേക് മാറി രാമൻ ചോദിച്ചു ..

എന്തൊക്കെയാ കുട്ടി ഈ പറയുന്നേ ഇല്ലത്തെ തമ്പുരാട്ടി പുള്ളുവചെക്കന്റെ കൂടെ ഊര് ചുറ്റനോ...  ഇല്ലത്  അറിഞ്ഞ എന്റെ തല കാണില്ല....

രാമൻ ഇന്നലെ എനിക്ക് തന്ന വാക്ക് മാറന്നോ... പുള്ളൂവൻ ആയാലും ക്ഷത്രിയൻ ആയാലും പറഞ്ഞ വാക് പാലിക്കണം...   രാമൻ അല്ലാതെ എന്നെ ഈ വേഷത്തിൽ ആരും തിരിച്ചറിയാൻ പോകുന്നില്ല. സന്ധ്യക്ക് ദീപാരാധന നേരത്  എനിക്ക്  അമ്പലത്തിലേക് മടങ്ങി എത്തിയാൽ മതി...

അങ്ങനെ രാമൻ വാക്ക് കൊടുത്ത സമയത്തെ പ്രാകി കൊണ്ട്  മനസിലാ  മാനസോടെ സമ്മതിച്ചു...

കഥ പറയുന്നതിന് ഇടയിൽ  മുത്തശ്ശി അപ്പുനെ തട്ടി കൊണ്ട് ചോദിച്ചു...

അപ്പു മോൻ ഉറങ്ങിയോ...?

ഇല്ല  മുത്തശ്ശി  കഥ കേട്ട് കിടക്കാണ്.....

പിന്നെ എന്താ ഉണ്ടായേ  ?

അങ്ങനെ അവൾക്കൊപ്പം അവൻ   നാടായ നാട് എല്ലാം നാവോറ്  പാടി നടന്നു... ഒപ്പം അവന് അവളോട് മനസ്സിൽ ഇഷ്ട്ടവും  തോന്നാൻ തുടങ്ങി.... സാക്ഷാൽ ഭഗവതിയോടാണ്  തനിക്ക്  പ്രേമം തോന്നിയാതെന്ന് അവൻ അറിഞ്ഞിരുന്നില്ല...  ഭഗവതി അമ്പലം വിട്ട് സഞ്ചരിക്കാൻ തുടങ്ങിയപ്പോ നാട്  മുടിയാൻ തുടങ്ങിയിരുന്നു ..  നാട്ടിലെ ദൈവചെതന്ന്യം കുറഞ്ഞു... കൃഷികൾ നശിക്കാൻ തുടങ്ങി... പലർക്കും മാറാവ്യാധികൾ  പിടിപ്പെട്ടു...  നാട്ടുകാർ എല്ലാവരും കോലോത്തെ തമ്പുരാനെ കണ്ടു  വിഷമം അറിയിച്ചു.. അമ്പലത്തിൽ അഷ്ടമംഗല്യാ പ്രശനം വെക്കാൻ തീരുമാനിച്ചു...   പ്രശ്‌നത്തിൽ ദേവി ക്ഷേത്രത്തിൽ കുടി കൊള്ളുന്നില്ലന്ന് തെളിഞ്ഞു...  ദേവി വീണ്ടും കൂടിയിരുത്തിയാൽ മാത്രമേ  പ്രശ്നങ്ങൾ പരിഹരിക്കപ്പെടു എന്ന് പണിക്കമാർ വിധി എഴുതി....  ദേവിയെ തിരിച്ചെത്തിക്കാനായി പല യാഗങ്ങളും ഹോമങ്ങളും അമ്പലത്തിൽ നടത്തി നോക്കി ഒന്നും ഫലം കണ്ടില്ല...

ആ സമയത്താണ് രാമൻ അഷ്ടമിച്ചിറ അമ്പലത്തിലെ രാത്രി പൂരത്തിന് പോകുന്നത്...   പൂരം കണ്ട് മടങ്ങും വഴി ഒരു കൈനോട്ടകാരി രാമനെ അടുത്തേക്ക് വിളിച്ചു...   കൈ നോട്ടക്കാരി  രാമന്റെ കൈയിൽ വെള്ളയിൽ തെളിഞ്ഞു കണ്ടത് ഭഗവതിയുടെ രൗദ്ര ഭാവം ആയിരുന്നൂ...

അങ്ങനെ രാമൻ കൈ നോട്ടക്കരിയിൽ നിന്ന് അറിഞ്ഞു തനിക്ക് ഒപ്പം ഉള്ളത്  സാക്ഷാൽ  ഭവതി ആണെന്നും ഇത്ര കാലം താൻ കണ്ടത് ഭഗവതിയുടെ മായ കാഴ്ചകൾ മാത്രമാണ് എന്നും.. രാമൻ മടങ്ങും വഴി തന്നെ ഈ കാര്യം കൈനോട്ടകാരി കോവിലകത്തെ തമ്പുരാനെ അറിയിച്ചിരുന്നു...   വാർത്ത കേട്ട് കോപം പൂണ്ട  തമ്പുരാൻ  രാമനെ കൊല്ലാൻ  ആയി പൂറപ്പെട്ടു...

കൈനോട്ടക്കാരിയിൽ നിന്ന് അറിഞ്ഞ വാർത്ത സത്യമാണോ എന്നറിയാൻ അവിടെ നിന്ന് രാമൻ പുള്ളോർക്കുടമായി നേരെ അമ്പലത്തിലേക്  വന്നു ..  എന്നിട്ട് അവൻ  ആൽത്തറയിൽ ഇരുന്ന് ദേവിയുടെ നാളും പേരും ചൊല്ലി പാടാൻ ആരംഭിച്ചു.....

അമ്പലത്തിന് അകത്ത്  ശ്രീ കോവിൽ സൂക്ഷിച്ചിരുന്ന ചിലമ്പും  അരമണികളും  ഇടി മുഴക്കത്തോടെ കുലുങ്ങുന്ന ശബ്ദം ഈരാഴ്‌ലോകവും  പരന്നു.. മലകൾ താണ്ടി എത്തിയ  ശക്തിയാർന്ന കാറ്റിന്റെ അകമ്പടിയോട് കൂടി രൗദ്ര ഭാവ സ്വരൂപണി ആയി ഭഗവതി അവന്റെ മുന്നിൽ പ്രതീക്ഷപ്പെട്ടു.    ആ  ഭിഭാത്സമായ രൂപം കണ്ട് രാമൻ കൈ കൂപ്പി കൊണ്ട്  അവന്റെ മനസ്സിൽ തോന്നിയ ഇഷ്ടത്തെ  ദേവിക്ക് മുന്നിൽ പറഞ്ഞു... ദേവി എന്നും കാണുവാൻ ആയി മനുഷ്യ ജന്മം എടുത്ത് അവന്ഒപ്പം കഴിയണം എന്നും അവൻ ദേവിയോട്  അപേക്ഷിച്ചു  .  പ്രേമ പരവശനായി നിൽക്കുന്ന അവന്റെ  അപേക്ഷമാനിച്ചു ദേവി  അമ്പലത്തിന്റെ കുറച് ദൂരേ നിന്നിരുന്ന പാലാമരചുവട്ടിലേക് വിരൽ ചൂണ്ടി കൊണ്ട്  അവനോടു പറഞ്ഞു

നീ ആ പാലമരചൊവാട്ടിൽ  ചെന്ന്  ഇരുന്ന് കൊള്ളൂക... അത് പിന്നീട് ഒരു അമ്പലമായി മാറും...  ഇനി മുതൽ  ഏതൊരാളും നിന്നെ തൊഴുതിട് മാത്രമേ    എന്നെ തൊഴുവനായി  ഇവിടെ വരൂകയുള്ളൂ ..... എല്ല ചൊവ്വ വെള്ളി ദിവസങ്ങളിലും രാത്രിയുടെ ഏഴാം യാമങ്ങളിൽ ഞാൻ മനുഷ്യ രൂപം സ്വികരിച്  നിനക്ക് ഒപ്പം ഞാൻ ഒരു പുള്ളുവതിയായി മാറി   ഊര് ചുറ്റാൻ വരും  . ആ നിമിഷം മാത്രം പുള്ളോർക്കുടമായി നീ  ഈ നടക്കൽ  വന്നു ചേർന്നാൽ മതി എന്നും പറഞ്ഞു ... അതിൽ രാമൻ സന്തോഷവാനായി

ദേവിയുടെ നിർദ്ദേശ പ്രകാരം  പാല മരച്ചൊട്ടിൽ  പോയി ഇരുന്നു.  നിമിഷ നേരം കൊണ്ട് അവൻ ഒരു കൽ വിഗ്രഹമായി മാറി....  തുടന്ന്  ഭഗവതി അയച്ച ഭൂതഗണങ്ങൾ   നേരം പുലരുമ്പോഴേക്കും അവിടെ അവനായി ഒരു അമ്പലം പണിത്  അവനെ പ്രതികഷ്ടിച്ചു....  രാമനെ കൊല്ലുവാനായി വന്ന കോവിലകത്തെ തമ്പുരൻ കണ്ടത്  പാലമരച്ചോട്ടിൽ ഉർന്ന  പുതിയ അമ്പലമായിരുന്നു.... തുടർന്നുള്ള ദേവ പ്രശ്നത്തിൽ തെളിഞ്ഞു .. അത്  ദേവിയുടെ ഇഷ്ടപ്പെട്ട പ്രകാരം പുള്ളുവൻ കുടികൊള്ളുന്ന അമ്പലം ആണ് എന്നും... പൂജാധികർമങ്ങൾ മുറ തെറ്റാതെ നടത്തണം എന്നും....  എല്ല വർഷവും ദേവിയുടെ തിടമ്പ്  എഴുന്നള്ളിക്കുന്ന സമയത്ത്  പുള്ളുവന്റെ അമ്പലത്തിൽ നിന്ന്  ദേവിയുടെ പേരിൽ പാടുന്ന നാവോറ്  പാട്ട് കേൾക്കണം എന്നും അത് കേട്ടുകൊണ്ട്  വേണം  ദേവിക്ക് എഴുന്നള്ളൻ  എന്നും  ദേവ പ്രശ്‌നത്തിൽ ദേവി കൽപ്പിച്ചു...അങ്ങനെ ആണ് അവിടെ പുള്ളുവന്റെ അമ്പലവും വന്നത്

ഇപ്പോ അപ്പുന് മനസ്സിലായോ  നമ്മൾ ഇന്ന് തോഴൻ പോയ അമ്പലത്തിലെ ദേവിയുടെ കഥ

അവൻ ഭീതിയാർന്ന മുഖത്തോടെ തലയാട്ടി...

ഇന്നും ചൊവ്വ വെള്ളി ദിവസങ്ങളിൽ ദേവി പുള്ളുവനൊപ്പം നാട് ചുറ്റുന്നത്  പലരും കണ്ടവർ ഉണ്ട് ....  ദേവി പോകുമ്പോ കൈയിലെ ചിലമ്പിന്റെ കിലുക്കം കേൾക്കാം...  ആ നേരത് ആരും വീടിന് പുരത്തിറങ്ങാറില്ല....

മുത്തശ്ശി അപ്പുന്റെ നെറുകയിൽ  ഉമ്മ വെച്ച്  കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു

ഇനി അപ്പുമോൻ ഉറങ്ങിക്കോ..

ഭീതിയർന്ന കണ്ണുളളുമായി അപ്പു   ചിലമ്പിന്റെ കിലുക്കത്തിനായി  പുറത്തേക്ക് കാതോർത് കൊണ്ട് കിടന്നു

                                                         
                                                 
********************************************
ഈ രചനയിലൂടെ ഞാൻ പറയാൻ ശ്രമിച്ച കഥ തികച്ചും എന്റെ ചിന്തയിൽ ജനിച്ചതാണ്...  അത് എത്രത്തോളം മനോഹരമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല... എങ്കിലും  എഴുതാൻ സാധിച്ചു എന്നാ നിർവൃതി ഞാൻ നിര്ത്തുന്നു........🙏

                                                                by
                                                              sarath

Monday, 10 July 2017

തന്ത്രമറിയാത്ത കരട്



തൊഴുപ്പാടത്തെ മാമിയുടെ മകന്‍ സാബു കയ്യിലൊരു കവറും തൂക്കി അളിയന്റെ വീട്ടിലേയ്ക്ക് വന്നെത്തി. സിറ്റൗട്ടിലിരുന്ന്‍ പത്രം കൊണ്ട് മുഖം മറച്ച് ചാച്ചുന്ന അളിയനെ തട്ടിവിളിച്ചു കൊണ്ട് സാബു വളിച്ച ഒരു ചിരി പാസ്സാക്കി. പ്രവാസിയായ സാബു ലീവില്‍ വരുന്നതും തിരിച്ചു പോകുന്നതും കേട്ടറിയാന്‍ മാത്രം വിധിയ്ക്കപ്പെട്ട അളിയനു മുന്നില്‍ സാബു പ്രത്യക്ഷപ്പെട്ടപ്പോള്‍ അളിയന് ശരിയ്ക്കും വിശ്വസിയ്ക്കാനായില്ല. സ്വപ്നമല്ല ഇത് യാഥാര്‍ത്ഥ്യമോ എന്നറിയാനായി അളിയന്‍ സ്വയം കരണത്തടിച്ചതും അകത്തു നിന്നും സിറ്റൗട്ടിലേയ്ക്ക് കടന്ന്‍ വന്ന ചേച്ചി മഹാത്ഭുതം കണ്ടപോലെ ആശ്ചര്യ ചിഹ്നങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ചോദിച്ചു.

സാബൂ.. നീ പട്ടിയെ കണ്ട് പേടിച്ച് ഓടിക്കയറിയതോ അതോ സ്വന്തം ഇഷ്ടപ്രകാരം കയറിയതോ..? എന്തായാലും ഒന്ന്‍ കാണാന്‍ പറ്റിയല്ലോ..

ആ ഡയലോഗിന്നിടെ ചേച്ചി സാബു മടിയില്‍ ചുരുട്ടി വെച്ച കവറിലേയ്ക്കൊന്നു നോക്കി. അക വശം വ്യക്തമായികാണുന്ന കവറിനുള്ളില്‍ ക്ലിയോപാട്ര സോപ്പ് രണ്ടെണ്ണം, സണ്‍ സില്‍ക്കിന്റെ ഷാമ്പു ഒരെണ്ണം, ജെര്‍ജെന്‍സ് ബോഡി ക്രീം, ഹിമാലയുടെ ഫേസ് ക്രീം, സ്നിക്കേര്‍സ് മിഠായി ഫാമിലി പാക്കറ്റ്, ടൈഗര്‍ ബാം രണ്ട്, വാസ് ലിന്‍ ക്രീം ഒന്ന്‍, അതിനൊപ്പം ജില്ലറ്റിന്റെ ന്യൂ ഫ്യൂഷന്‍ ഒരു ഷേവിങ് സെറ്റും. അത്രയും കണ്ടപ്പോഴേയ്ക്കും ചേച്ചി ഒരു കാര്യം നിശ്ചയിച്ചു. ഷേവിങ് സെറ്റും സ്നിക്കേഴ്സ് മിഠായിയും ചേട്ടനു കൊടുത്ത് ബാക്കിയെല്ലാം എനിയ്ക്ക് സ്വന്തം. ഇതിന്നിടയില്‍ ചേച്ചിയ്ക്ക് ശ്രദ്ധിയ്ക്കാനായില്ലെങ്കിലും സാബു പറഞ്ഞു.

ചേച്ചീ.. പട്ടി ഓടിച്ചിട്ട് അബദ്ധത്തില്‍ കയറിയതല്ല. ഞാന്‍ സ്വയബോധത്തില്‍ തന്നെ കയറി വന്നതാണ്. ചേട്ടനെ കണ്ട് ചില കാര്യങ്ങള്‍ സംസാരിയ്ക്കാന്‍ വേണ്ടി മാത്രം.

അതെന്ത് കാര്യങ്ങള്‍..? എന്ന ചോദ്യ ഭാവത്താല്‍ അളിയന്‍ സാബുവിന്റെ മുഖത്തേയ്ക്ക് നോക്കും മുന്നെ സാബുവിന്റെ കയ്യിലെ കവറിലേയ്ക്ക് നാലഞ്ചു തവണ കൈ നീട്ടി. അളിയന്റെ കൈ തട്ടി മാറ്റിക്കൊണ്ട് സാബു പറഞ്ഞു.

ചേട്ടോ.. പുതിയ വിസയൊന്നും കിട്ടാനില്ല. എന്നാലും ഞാന്‍ ചേട്ടനു വേണ്ടി പരമാവധി ശ്രമിയ്ക്കാം. അതിന് ആദ്യം വേണ്ടത് ചേട്ടന്റെ ഈ മടിയൊക്കെ മാറ്റി ഒന്ന്‍ ഉഷാറാവാന്‍ ശ്രമിയ്ക്കണം.

സാബുവിന്റെ ഉപദേശത്തിന് വിഘ്നമേല്‍പ്പിയ്ക്കും വിധം ചേച്ചി ചായയും പലഹാരങ്ങളുമായി സിറ്റൗട്ടിലെത്തി. സാബു പലഹാരത്തിലേയ്ക്ക് കൈ നീട്ടുമ്പോള്‍ ചേച്ചി സാബുവിന്റെ കവറിലേയ്ക്ക് കൈ നീട്ടി. സാബു അത് മൈന്റ് ചെയ്യാതെ അളിയനോട് തുടര്‍ന്നു.

ചേട്ടോ.. മടി മാറാന്‍ ആദ്യം വേണ്ടത് നല്ല വ്യായാമമാണ്. കാലത്ത് എഴുന്നേറ്റ് അല്‍പ നേരം ഓടണം. ചേട്ടനറിയോ.. ഗള്‍ഫില്‍ ഞാന്‍ അഞ്ചു വെളുപ്പിന് എഴുന്നേറ്റ് ഹൈവേയുടെ സൈഡിലൂടെ നാലു നാലര കിലോമീറ്റര്‍ ഓടും. ആ ഓട്ടത്തിന്നിടെ പലവട്ടം ഓവര്‍ സ്പീഡ് ചെക്ക് ചെയ്യാനായി സ്ഥാപിച്ച ട്രാഫിക്ക് ക്യാമറകള്‍ എന്റെ ഫോട്ടോ എടുത്തിട്ടുണ്ട്.. അത്രയ്ക്കും വേഗതയിലാ ഞാന്‍ ഓടുന്നത്.

സാബു പറയുന്നതിന്നിടയില്‍ കയറി എടാ സാബൂ.. അഞ്ചു വെളുപ്പിന് നീ ഹൈവേയുടെ ഓരം ചേര്‍ന്ന്‍ ഓടുന്നതെന്തിനാ..? നീ താമസിയ്ക്കുന്നിടത്ത് കക്കൂസില്ലേ..? എന്നൊരു ചോദ്യം കയ്യില്‍ ചുരുട്ടിപ്പിടിച്ച കവറിനോടുള്ള ആദര സൂചകമയി വിഴുങ്ങിക്കൊണ്ട് അളിയന്‍ പറഞ്ഞു.

സാബൂ.. എന്നെക്കൊണ്ട് ഇതൊന്നും ചെയ്യാന്‍ ഇവള് സമ്മതിയ്ക്കില്ല. കാലത്തെഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തിറങ്ങി ഞെളിഞ്ഞ് പിരിഞ്ഞ് അന്തസ്സായി ഒരു കോട്ടുവാ ഉതിര്‍ക്കും മുന്നെ ഇവള് പറയും ചേട്ടോ.. വേഗം പല്ലു തേച്ചാട്ടേ.. പല്ലു തേച്ച ബ്രഷ് എടുത്തു വെയ്ക്കും മുന്നെ കാപ്പി കുടിച്ചാട്ടേ.. എന്ന്‍ പറഞ്ഞ് നിര്‍ബന്ധിയ്ക്കും. പിന്നെ ഞാന്‍ എങ്ങോട്ട് ഓടാനാ...? ഇനി അഥവാ ഈ പഞ്ചായത്ത് റോഡിലൂടെ ഓടിയാല്‍ തന്നെ നിന്നേപ്പോലെ ക്യാമറ മിന്നി ഫൈന്‍ അടയ്ക്കേണ്ടി വരില്ല. പകരം പൊക്കിളിനു ചുറ്റും എംബ്രോയ്ഡറി വര്‍ക്ക് ചെയ്യേണ്ടി വരും. ഇന്നാട്ടിലിപ്പൊ പട്ടിയും ഈച്ചയും കൊതുകും എണ്ണത്തിലും ഗുണത്തിലും തുല്യരാണ്.

അളിയന്‍ തന്നെ കുറ്റം ചാര്‍ത്തി രക്ഷപ്പെടുവാനുള്ള ഉദ്ദേശമാണെന്ന്‍ മനസ്സിലാക്കിയ ചേച്ചി ഉള്ള സത്യം തുറന്ന്‍ പറഞ്ഞു.

സാബൂ.. ഞാന്‍ ഇങ്ങേരെ ഓടാന്‍ സമ്മതിയ്ക്കാത്തത് എന്താന്ന്‍ അറിയോ..? കാലത്ത് പതിനൊന്ന്‍ മണിയ്ക്ക് എഴുന്നേറ്റ് വരുന്ന ഈ മനുഷ്യന്‍ കാപ്പി കുടിച്ച് പാത്രങ്ങള്‍ കഴുകി വെച്ചിട്ട് വേണം ഇവിടെയൊക്കെ തൂത്ത് വാരി ഉച്ചയൂണ് തയ്യാറാക്കാന്‍.

ചേച്ചിയുടെ കുറ്റപ്പെടുത്തലിനെ തടസ്സപ്പെടുത്തിക്കൊണ്ട് അളിയന്‍ പറഞ്ഞു.

ഉച്ചയൂണ് എന്ന്‍ പറഞ്ഞപ്പോഴാ ഓര്‍ത്തത്.. സാബൂ നീ ഉണ്ടിട്ട് പോയാല്‍ മതി.

അത്രയും പറഞ്ഞ അളിയന്‍ എടീ നീ വേഗം പോയി ഊണ് തയ്യാറാക്കെടീ.. എന്ന ഭാവത്താല്‍ ചേച്ചിയെ നോക്കി.

ഊണ് തയ്യാറാക്കാനായി അടുക്കളയിലേയ്ക്കോടിയ ചേച്ചി ചിന്തിച്ചു. സാബു സാധനങ്ങള്‍ കൊണ്ടുവന്ന്‍ തരുന്നത് ആരെയെങ്കിലും ലൈവായി കാണിച്ചില്ലെങ്കില്‍ അത് വല്ലാതെ മോശമായി പോവില്ലേ. സാബൂന്റെ കയ്യില്‍ നിന്നും ആ കവര്‍ അളിയന്‍ കൈലാക്കും മുന്നെ ചേച്ചി ഫോണെടുത്ത് അയല്‍ക്കാരി ശാന്തേടത്തിയ്ക്ക് വിളിച്ചു കൊണ്ട് പറഞ്ഞു.

ശാന്തേടത്ത്യേ.. ഒന്ന്‍ വേഗമിങ്ങ് വന്നേ... എന്റെ കണ്ണിലെന്തോ കരട് പെട്ടു. കണ്ണ്‍ ഭയങ്കര നീറ്റലുണ്ട്.

ശാന്തേടത്തി ഫോണ്‍ കട്ടാക്കി. ഈ സമയം അളിയന്റെ മടി മാറ്റാനുള്ള ഉപദേശം കഴിഞ്ഞ സാബു ഒരു കിടുക്കന്‍ ഡയലോഗ് കാച്ചി.

ചേട്ടോ... ഇതു പോലെ ഞാന്‍ ഉപദേശിച്ച് മാറ്റിയെടുത്ത് അദ്ധ്വാനിയ്ക്കുന്ന ഒരു ചെറുപ്പക്കാരനാക്കി മാറ്റിയ വടക്കേപുരയില്‍ സദാശിവന്‍ എന്റെ കൂടെയാ ജോലി ചെയ്യുന്നത്. ഇതാ ഇതു കണ്ടോ.. ഈ സാധനങ്ങള്‍ അവന്‍ അവന്റെ വീട്ടില്‍ കൊടുക്കാന്‍ വേണ്ടി എന്റെ കയ്യില്‍ തന്നു വിട്ടതാ..

അതു കേട്ടതും അളിയന്‍ ഗര്‍ജ്ജിച്ചു..

എഴുന്നേല്‍ക്കെടാ നാറീ... എടീ അടുക്കള പൂട്ടെടീ.. ഗള്‍ഫിന്റെ നാല് ഉണക്ക സാധനങ്ങള്‍ കാട്ടി ഞങ്ങളെ കൊതിപ്പിയ്ക്കാന്‍ വന്ന നാറി.. ഇറങ്ങിപോടാ.. അന്തരിച്ചു പോയ നിന്റെ പിതാവിനെ ഉപദേശിച്ച് നിന്റെ കൂടെ ജോലിയ്ക്ക് നിര്‍ത്തിയാല്‍ മതിയെടാ..

ബാക്കി കേള്‍ക്കും മുന്നെ സാബു കവറും തൂക്കിപ്പിടിച്ച് മുറ്റത്തേയ്ക്കിറങ്ങി. സാബു ഗേറ്റിലേയ്ക്ക് എത്തും മുന്നെ ഗേറ്റ് കടന്ന്‍ എഴുന്നെള്ളിയ ശാന്തേടത്തി കാര്യകാരണങ്ങള്‍ ഒന്നും അറിയാതെത്തന്നെ അളിയനോടായി പറഞ്ഞു.

എടാ ബോധമില്ലാത്തവനേ.. വീട്ടില്‍ വന്നു കയറിയവനെ അസഭ്യം പറയാതെടാ.. മാന്യമായ രീതിയില്‍ പറഞ്ഞു വിടാന്‍ ശ്രമിയ്ക്കെടാ.. നീയൊക്കെ ഇനി എന്നു നന്നാവാനാ..?

ശാന്തേടത്തി ബാക്കി പറയുവാന്‍ വാ പൊളിയ്ക്കും മുന്നെ സാബു തന്റെ കവറില്‍ കയ്യിട്ട് സ്നിക്കേഴ്സ് മിഠായിയുടെ ഫാമിലി പാക്കെടുത്ത് പൊളിച്ച് അതില്‍ നിന്നും ഒരു മിഠായിയെടുത്ത് ശാന്തേടത്തിയ്ക്ക് നല്‍കിക്കൊണ്ട് ഒന്നും മിണ്ടാതെ വടക്കോട്ട് പാഞ്ഞു.

ശാന്തേടത്തി ആ മിഠായി വായിലിട്ട് നുണഞ്ഞു കൊണ്ട് സിറ്റൗട്ടിന്നരികിലെത്തി ചേച്ചിയോട് ചോദിച്ചു.

എട്യേ.. നിന്റെ കണ്ണിന് എന്താ പറ്റീത്..?

ചേച്ചി ഏറെ സങ്കടത്തോടെ ഉമ്മറത്തേയ്ക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

ശാന്തേടത്ത്യേ.. എന്റെ കണ്ണില്‍ പോയ കരടിനേയാ ചേട്ടനിപ്പൊ ആട്ടിയിറക്കി ഓടിച്ചുവിട്ടത്..!

**************************
അബ്ദുള്‍മജീദ്.പി.എ.
വള്ളത്തോള്‍ നഗര്‍
*************************

ചെറുകഥ

ചടങ്ങിനു വേണ്ടി  കത്തിച്ചു  വെച്ച  നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി  കേൾക്കാനായി അനന്തുവിന്റെ  മുത്തശ്ശി ചോദ...